അവന്റെ കരിയര്‍ കൊല്‍ക്കത്ത നശിപ്പിച്ചു, എന്ത് നല്ല പ്ലെയറായിരുന്നു, ആര്‍സിബിയില്‍ കളിച്ചിരുന്നെങ്കില്‍ വേറെ ലെവലില്‍ എത്തേണ്ട താരം, വെളിപ്പെടുത്തി കോച്ച്

ഐപിഎല്‍ 2025 സീസണില്‍ കഴിഞ്ഞ വര്‍ഷത്തെ അതേ പ്രകടനം നടത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന് കഴിഞ്ഞിരുന്നില്ല. പ്ലേഓഫ് പോലും കാണാതെയാണ് ഈ വര്‍ഷം കെകെആര്‍ പുറത്തായത്. നായകനെന്ന നിലയില്‍ അജിന്‍ക്യ രഹാനെ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചെങ്കിലും മറ്റ് പ്രധാന താരങ്ങള്‍ നിറംമങ്ങിയത് ടീമിന് തിരിച്ചടിയായി. കഴിഞ്ഞ ലേലത്തില്‍ 23.75 കോടി മുടക്കി കൊല്‍ക്കത്ത വീണ്ടും ടീമില്‍ എടുത്ത താരമായിരുന്നു വെങ്കിടേഷ് അയ്യര്‍. എന്നാല്‍ ഈ സീസണില്‍ അവസരത്തിനൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചില്ല. അവസാന മത്സരങ്ങളില്‍ പരിക്കേറ്റ് പുറത്തുപോയതും വെങ്കിടേഷിന് തിരിച്ചടിയായി.

വെങ്കിടേഷ് അയ്യരുടെ കരിയര്‍ കൊല്‍ക്കത്ത നശിപ്പിച്ചുവെന്ന ആരോപണവുമായി ആര്‍സിബി കോച്ച് ആന്‍ഡി ഫ്‌ളവര്‍ രംഗത്തെത്തിയിരുന്നു. ആര്‍സിബിയുടെ കിരീടനേട്ടത്തിന് പിന്നാലെയാണ് ആന്‍ഡി ഫ്‌ളവര്‍ സംസാരിച്ചത്. കഴിഞ്ഞ ലേലത്തില്‍ വെങ്കിടേഷ് അയ്യരെ ടീമിലെടുക്കാന്‍ ആര്‍സിബി മാനേജ്‌മെന്റിന് താല്‍പര്യമുണ്ടായിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. വെങ്കിടേഷിനായി 23.50 കോടി വരെ മുടക്കാന്‍ ആര്‍സിബി തയ്യാറായിരുന്നു. എന്നാല്‍ 23.75 കോടിക്ക് താരത്തെ കൊല്‍ക്കത്ത ടീമില്‍ എടുക്കുകയായിരുന്നു.

ആര്‍സിബിയിലായിരുന്നെങ്കില്‍ വെങ്കിടേഷ് അയ്യരിന് ഈ വര്‍ഷം ഒരു മികച്ച സീസണ്‍ തന്നെ ഉണ്ടാവുമായിരുന്നു. വെങ്കിടേഷിനെ ടീമിലെ പ്രധാന താരമായി തന്നെ എടുക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചതെന്നും ആന്‍ഡി ഫ്‌ളവര്‍ പറയുന്നു. ‘അതുകൊണ്ടാണ് അവനുവേണ്ടി ലേലത്തില്‍ ആര്‍സിബി മാനേജ്‌മെന്റ് നന്നായി തന്നെ ശ്രമിച്ചത്. ടീമില്‍ മികച്ചൊരു ഇന്ത്യന്‍ യുവതാരം ഉണ്ടാവണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ആര്‍സിബി ടോപ് ഓര്‍ഡറില്‍ മികച്ച ചില യുവതാരങ്ങളും ഒരു ഇടംകയ്യന്‍ ബാറ്ററും ഉണ്ടാവണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. വെങ്കിടേഷ് ആര്‍സിബിക്ക് വേണ്ടി കളിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും ഈ വര്‍ഷം നല്ലൊരു സീസണായേനെ’, ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞുനിര്‍ത്തി.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ