അവന്റെ കരിയര്‍ കൊല്‍ക്കത്ത നശിപ്പിച്ചു, എന്ത് നല്ല പ്ലെയറായിരുന്നു, ആര്‍സിബിയില്‍ കളിച്ചിരുന്നെങ്കില്‍ വേറെ ലെവലില്‍ എത്തേണ്ട താരം, വെളിപ്പെടുത്തി കോച്ച്

ഐപിഎല്‍ 2025 സീസണില്‍ കഴിഞ്ഞ വര്‍ഷത്തെ അതേ പ്രകടനം നടത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന് കഴിഞ്ഞിരുന്നില്ല. പ്ലേഓഫ് പോലും കാണാതെയാണ് ഈ വര്‍ഷം കെകെആര്‍ പുറത്തായത്. നായകനെന്ന നിലയില്‍ അജിന്‍ക്യ രഹാനെ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചെങ്കിലും മറ്റ് പ്രധാന താരങ്ങള്‍ നിറംമങ്ങിയത് ടീമിന് തിരിച്ചടിയായി. കഴിഞ്ഞ ലേലത്തില്‍ 23.75 കോടി മുടക്കി കൊല്‍ക്കത്ത വീണ്ടും ടീമില്‍ എടുത്ത താരമായിരുന്നു വെങ്കിടേഷ് അയ്യര്‍. എന്നാല്‍ ഈ സീസണില്‍ അവസരത്തിനൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചില്ല. അവസാന മത്സരങ്ങളില്‍ പരിക്കേറ്റ് പുറത്തുപോയതും വെങ്കിടേഷിന് തിരിച്ചടിയായി.

വെങ്കിടേഷ് അയ്യരുടെ കരിയര്‍ കൊല്‍ക്കത്ത നശിപ്പിച്ചുവെന്ന ആരോപണവുമായി ആര്‍സിബി കോച്ച് ആന്‍ഡി ഫ്‌ളവര്‍ രംഗത്തെത്തിയിരുന്നു. ആര്‍സിബിയുടെ കിരീടനേട്ടത്തിന് പിന്നാലെയാണ് ആന്‍ഡി ഫ്‌ളവര്‍ സംസാരിച്ചത്. കഴിഞ്ഞ ലേലത്തില്‍ വെങ്കിടേഷ് അയ്യരെ ടീമിലെടുക്കാന്‍ ആര്‍സിബി മാനേജ്‌മെന്റിന് താല്‍പര്യമുണ്ടായിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. വെങ്കിടേഷിനായി 23.50 കോടി വരെ മുടക്കാന്‍ ആര്‍സിബി തയ്യാറായിരുന്നു. എന്നാല്‍ 23.75 കോടിക്ക് താരത്തെ കൊല്‍ക്കത്ത ടീമില്‍ എടുക്കുകയായിരുന്നു.

ആര്‍സിബിയിലായിരുന്നെങ്കില്‍ വെങ്കിടേഷ് അയ്യരിന് ഈ വര്‍ഷം ഒരു മികച്ച സീസണ്‍ തന്നെ ഉണ്ടാവുമായിരുന്നു. വെങ്കിടേഷിനെ ടീമിലെ പ്രധാന താരമായി തന്നെ എടുക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചതെന്നും ആന്‍ഡി ഫ്‌ളവര്‍ പറയുന്നു. ‘അതുകൊണ്ടാണ് അവനുവേണ്ടി ലേലത്തില്‍ ആര്‍സിബി മാനേജ്‌മെന്റ് നന്നായി തന്നെ ശ്രമിച്ചത്. ടീമില്‍ മികച്ചൊരു ഇന്ത്യന്‍ യുവതാരം ഉണ്ടാവണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ആര്‍സിബി ടോപ് ഓര്‍ഡറില്‍ മികച്ച ചില യുവതാരങ്ങളും ഒരു ഇടംകയ്യന്‍ ബാറ്ററും ഉണ്ടാവണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. വെങ്കിടേഷ് ആര്‍സിബിക്ക് വേണ്ടി കളിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും ഈ വര്‍ഷം നല്ലൊരു സീസണായേനെ’, ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞുനിര്‍ത്തി.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ