കരിയര്‍ അവസാനിക്കുമ്പോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍മാരില്‍ ഒരാളായിക്കും അവന്‍

മാത്യൂസ് റെന്നി

വര്‍ഷം 2013, ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ വര്‍ഷങ്ങളില്‍ ഒന്ന്. ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഒരു ഏകദിന പരമ്പര നേട്ടം എന്നാ ലക്ഷ്യത്തോടെ വര്‍ഷവസാനം അവിടേക്ക് വണ്ടികേറി. അംലയും ഡ്യൂപ്ലസ്സിയും ഡിവില്ലിയും അടങ്ങുന്ന ദക്ഷിണാഫ്രിക്കൻ നിരക്ക് എതിരെ വിജയം നേടുക എന്നുള്ളതു അത്രമേല്‍ പ്രയാസമേറിയതായിരുന്നു. പക്ഷെ പരമ്പര ആരംഭിച്ചപ്പോള്‍ ഇന്ത്യക്ക് വെല്ലുവിളി നേരിട്ടത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു 20 വയ്യസുരനില്‍ നിന്നായിരുന്നു. മൂന്നു മത്സരം അടങ്ങിയ ഏകദിന പരമ്പരയിലെ മൂന്നു മത്സരത്തിലും സെഞ്ച്വറി നേടിയ ആ ഇടംകയ്യന്റെ പേര് ക്വിന്റണ് ഡി കോക്ക് എന്നായിരുന്നു.

ഡി കോക്ക് വളര്‍ന്നു വന്നത് ഒരു ബേസ് ബോള്‍ താരമായിട്ടായിരുന്നു. ബേസ് ബോള്‍ കളിച്ച അമേരിക്കയില്‍ ജീവിക്കാനായിരുന്നു അയാള്‍ ഇഷ്ടപ്പെട്ടിരുന്നത്. പക്ഷെ തന്റെ അച്ഛന്‍ അയാളെ ക്രിക്കറ്റ് കളിക്കാന്‍ നിര്‍ബന്ധതിനാക്കി. അച്ഛന്റെ നിര്‍ബന്ധത്തിന്‍ വഴങ്ങി കുഞ്ഞു ഡി കോക്ക് ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ഗ്രേയിം സ്മിത്തും ദക്ഷിണ ആഫ്രിക്കന്‍ മുന്‍ താരമായ മേകെന്‍സിയും പഠിച്ച കിംഗ് എഡ്വാര്‍ഡ് VII സ്‌കൂളില്‍ ചേര്‍ന്നു. അവിടെ നിന്ന് ദക്ഷിണ ആഫ്രിക്കന്‍ അണ്ടര്‍ -19 ടീമിലേക്ക്. തുടര്‍ന്ന് അണ്ടര്‍ -19 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും അലങ്കരിച്ചു.

Quinton de Kock equals wicketkeeping record with six catches in South Africa vs New Zealand 1st ODI | Cricket Country

2012 ലെ ജൂനിയര്‍ ലോക കപ്പിന് മുന്നേ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാന്‍ വേണ്ടി അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത് നിന്ന് നീക്കം ചെയ്തു. തുടര്‍ന്ന് ഓസ്‌ട്രേലിയില്‍ നടന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടി അയാള്‍ ആ തീരുമാനം ശരിയാണെന്ന് തെളിയിച്ചു.

ചാമ്പ്യന്‍സ് ലീഗ് t20 യില്‍ മുംബൈ ഇന്ത്യന്‍സിന്‍ എതിരെ നീല്‍ മേകെന്‍സിയെ കൂട്ടുപിടിച്ചു ലയണസിനെ വിജയത്തിലേക്ക് എത്തിച്ചപ്പോള്‍ അയാള്‍ക്ക് ദക്ഷിണാഫ്രിക്ക ടീമിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെട്ടു. ഡിവില്ലേഴ്സിന് പകരം 2012 ലെ കിവിസ് പരമ്പരയില്‍ ടീമിലെത്തി എങ്കിലും ഫോം കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ടീമില്‍ നിന്ന് പുറത്തേക്ക്. തുടര്‍ന്ന് 2013 നവംബറില്‍ തിരകെ ടീമില്‍ എത്തിയ ഡി കോക്ക് പാകിസ്ഥാനും ഇന്ത്യക്കും എതിരെ നേടിയ സെഞ്ച്വറികളുടെ മികവില്‍ ടീമിലെ സ്ഥിരസാനിധ്യമായി. 2014 ടെസ്റ്റില്‍ അരങ്ങേറ്റം നടത്തി.

2016 t20 ലോകകപ്പിലും,2015 ല്‍ ഇന്ത്യയില്‍ വന്നു ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര വിജയിച്ചപ്പോള്‍ ഡി കോക്ക് തനിക് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് ക്രിക്കറ്റ് ലോകത്തിന് തുറന്നു കാട്ടികൊടുത്തു. ദക്ഷിണാഫ്രിക്ക മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്. ഡിവില്ലേഴ്‌സ്യും ഡ്യൂ പ്ലസ്സീസും ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ ഇനിയില്ല.

ഇനി പ്രതീക്ഷ മുഴുവന്‍ അയാളിലാണ്. ഒരു പതിറ്റാണ്ടു കാലം ദക്ഷിണാഫ്രിക്കയെ ഡി വില്ലിയും ഡ്യൂ പ്ലസ്സിയും അംലയും ചുമലിലേറ്റിയ പോലെ ചുമലിലേറ്റാന്‍ നിങ്ങള്‍ക്കും സാധിക്കട്ടെ. കരിയര്‍ അവസാനിക്കുമ്പോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍മാരില്‍ ഒരാളായി നിങ്ങള്‍ മാറട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു.
Happy birthday quinton de cock

Latest Stories

ഭണഘടനയുടെ ഓരോ പേജിലും ഏകാധിപത്യത്തിന്റെ മഷി പുരട്ടി; സംവരണവും തുല്യതയും നിഷേധിക്കാനുള്ള ഗൂഢാലോചന തുടരുന്നു; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

'പുതിയ കാലത്ത് ജനാധിപത്യം എന്നത് വെറുമൊരു ഓമനപ്പേര് മാത്രം, വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തം'; ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ആയുധം നല്‍കി പിന്തുണച്ചു; വ്യാപാരികള്‍ ബഹിഷ്‌കരിച്ചിട്ടും തുര്‍ക്കിയെ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍; തുര്‍ക്കിയെ ഒഴിവാക്കാന്‍ മോദി മടിക്കുന്നതെന്തേ?

മറ്റൊരു പുരുഷനുമായി ബന്ധം; ഹണിമൂണിനിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ

'വനംമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനം, നിഷ്ക്രിയമായ ഭരണമാണ് നാട്ടിൽ നടക്കുന്നത്'; വി ഡി സതീശൻ

സുന്ദരി ആണെന്ന അഹങ്കാരമാണ് സുഹാസിനിക്ക്.. അല്ലെങ്കില്‍ ആരെങ്കിലും ഇങ്ങനെയൊക്കെ വിളിച്ച് പറയുമോ: പാര്‍ഥിപന്‍

കാലവര്‍ഷം വീണ്ടും കനക്കും; നാളെ യെല്ലോ അലര്‍ട്ട് മധ്യ- തെക്കന്‍ കേരളത്തില്‍; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കപ്പലിലുണ്ടായിരുന്നത് സ്വയം തീപിടിക്കുന്ന രാസവസ്തുക്കള്‍, തീപിടുത്തത്തിന് പിന്നാലെ ഡെക്കില്‍ പൊട്ടിത്തെറി; 20 കണ്ടെയ്‌നറുകള്‍ കടലില്‍, തീ അണയ്ക്കാന്‍ ഐസിജിഎസ് രാജദൂതും സചേതും തീവ്രശ്രമത്തില്‍

'2025 നെക്കുറിച്ച് സംസാരിക്കുന്നത് നിർത്തി, ഇപ്പോൾ 2047 ലെ സ്വപ്നങ്ങൾ വിൽക്കുന്നു'; മുംബൈയിലെ ട്രെയിൻ അപകടത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി, മോദി സർക്കാരിന്റെ വാർഷികം ആഘോഷത്തിന് പരിഹാസം

ചരക്ക് കപ്പലിലെ തീ നിയന്ത്രണ വിധേയമായില്ല; രക്ഷാ പ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡ്, തീ അണക്കാൻ ശ്രമം