'രവീന്ദ്ര ജഡേജയ്ക്ക് ശേഷം നിലവാരമുള്ള ഇടങ്കയ്യന്‍ സ്പിന്നര്‍'; ശക്തനായ എതിരാളിയെ അംഗീകരിക്കാന്‍ മടിക്കാതെ ശാര്‍ദുല്‍ താക്കൂര്‍

രഞ്ജി ട്രോഫിയുടെ സെമിയില്‍ തമിഴ്നാടിനെതിരെ മുംബൈയ്ക്കായി രക്ഷകന്റെ കുപ്പായമണിഞ്ഞ ശാര്‍ദുല്‍ താക്കൂര്‍ സെഞ്ച്വറി നേടി. മുംബൈ 150ന് താഴെ പുറത്താകുമെന്ന അവസ്ഥയില്‍ നില്‍ക്കെ താക്കൂര്‍ തന്റെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടി ടീമിനെ മത്സരത്തില്‍ മുന്നിലെത്തിച്ചു.

105 പന്തില്‍ 13 ബൗണ്ടറിയും നാല് സിക്‌സും സഹിതം താരം 109 റണ്‍സ്. തമിഴ്‌നാടിന്റെ 146ന് മറുപടിയായി മുംബൈ 353/9 എന്ന നിലയില്‍ എത്തി 207 റണ്‍സിന്റെ ലീഡ് പിടിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ തമിഴ്നാടിന്റെ സായ് കിഷോറാണ് ഒരു വേളയില്‍ മുംബൈയെ വിറപ്പിച്ചത്.

തമിഴ്നാട് ക്യാപ്റ്റന്‍ കൂടിയായ സായ് മത്സരത്തില്‍ 97 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ഒരു സീസണില്‍ 50ലധികം വിക്കറ്റുകള്‍ നേടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ സ്പിര്‍ എന്ന നേട്ടത്തില്‍ അദ്ദേഹം എത്തി. എസ് വെങ്കിട്ടരാഘവന്‍ (1972-73ല്‍ 58 വിക്കറ്റ്), ആശിഷ് കപൂര്‍ (1999-2000ല്‍ 50) എന്നിവരാണ് സായിക്ക് മുമ്പ് ഈ നാഴികക്കല്ല് നേടിയത്.

താക്കൂര്‍ സായിയില്‍ മതിപ്പുളവാക്കുകയും സ്പിന്നറെ പ്രശംസിക്കുകയും ചെയ്തു. ‘അദ്ദേഹം നന്നായി പന്തെറിഞ്ഞു. അവനെപ്പോലെ ഒരു ലെഗ് ആം സ്പിന്നറെ ഞാന്‍ വളരെക്കാലത്തിനു ശേഷം കാണുന്നു. രവീന്ദ്ര ജഡേജ കഴിഞ്ഞാല്‍ ഏറ്റവും മികച്ച രണ്ടാമത്തെ താരമാണ് അദ്ദേഹം’ ശാര്‍ദുല്‍ താക്കൂര്‍ പറഞ്ഞു.

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ക്യാമ്പിന്റെ ഭാഗമായിരുന്നു സായി. തന്റെ കരിയറില്‍ 5 ഐപിഎല്‍ മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള അദ്ദേഹം ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടിയും കളിച്ചു. 27 കാരനായ താരം 3 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി