'രവീന്ദ്ര ജഡേജയ്ക്ക് ശേഷം നിലവാരമുള്ള ഇടങ്കയ്യന്‍ സ്പിന്നര്‍'; ശക്തനായ എതിരാളിയെ അംഗീകരിക്കാന്‍ മടിക്കാതെ ശാര്‍ദുല്‍ താക്കൂര്‍

രഞ്ജി ട്രോഫിയുടെ സെമിയില്‍ തമിഴ്നാടിനെതിരെ മുംബൈയ്ക്കായി രക്ഷകന്റെ കുപ്പായമണിഞ്ഞ ശാര്‍ദുല്‍ താക്കൂര്‍ സെഞ്ച്വറി നേടി. മുംബൈ 150ന് താഴെ പുറത്താകുമെന്ന അവസ്ഥയില്‍ നില്‍ക്കെ താക്കൂര്‍ തന്റെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടി ടീമിനെ മത്സരത്തില്‍ മുന്നിലെത്തിച്ചു.

105 പന്തില്‍ 13 ബൗണ്ടറിയും നാല് സിക്‌സും സഹിതം താരം 109 റണ്‍സ്. തമിഴ്‌നാടിന്റെ 146ന് മറുപടിയായി മുംബൈ 353/9 എന്ന നിലയില്‍ എത്തി 207 റണ്‍സിന്റെ ലീഡ് പിടിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ തമിഴ്നാടിന്റെ സായ് കിഷോറാണ് ഒരു വേളയില്‍ മുംബൈയെ വിറപ്പിച്ചത്.

തമിഴ്നാട് ക്യാപ്റ്റന്‍ കൂടിയായ സായ് മത്സരത്തില്‍ 97 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ഒരു സീസണില്‍ 50ലധികം വിക്കറ്റുകള്‍ നേടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ സ്പിര്‍ എന്ന നേട്ടത്തില്‍ അദ്ദേഹം എത്തി. എസ് വെങ്കിട്ടരാഘവന്‍ (1972-73ല്‍ 58 വിക്കറ്റ്), ആശിഷ് കപൂര്‍ (1999-2000ല്‍ 50) എന്നിവരാണ് സായിക്ക് മുമ്പ് ഈ നാഴികക്കല്ല് നേടിയത്.

താക്കൂര്‍ സായിയില്‍ മതിപ്പുളവാക്കുകയും സ്പിന്നറെ പ്രശംസിക്കുകയും ചെയ്തു. ‘അദ്ദേഹം നന്നായി പന്തെറിഞ്ഞു. അവനെപ്പോലെ ഒരു ലെഗ് ആം സ്പിന്നറെ ഞാന്‍ വളരെക്കാലത്തിനു ശേഷം കാണുന്നു. രവീന്ദ്ര ജഡേജ കഴിഞ്ഞാല്‍ ഏറ്റവും മികച്ച രണ്ടാമത്തെ താരമാണ് അദ്ദേഹം’ ശാര്‍ദുല്‍ താക്കൂര്‍ പറഞ്ഞു.

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ക്യാമ്പിന്റെ ഭാഗമായിരുന്നു സായി. തന്റെ കരിയറില്‍ 5 ഐപിഎല്‍ മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള അദ്ദേഹം ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടിയും കളിച്ചു. 27 കാരനായ താരം 3 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ