MI VS LSG: 29 ബോളില്‍ 75 റണ്‍സ്, മുംബൈയെ തല്ലി ഓടിച്ച പുരാന്റെ ബാറ്റിങ് വെടിക്കെട്ട്, ആരാധകര്‍ മറക്കില്ല ആ രാത്രി, ഇന്ന് വീണ്ടും ആവര്‍ത്തിക്കുമോ

ഐപിഎലില്‍ ഇന്ന് ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സും റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുളള പോരാട്ടമാണ്. ലഖ്‌നൗവിന്റെ ഹോംഗ്രൗണ്ടായ ഏകാന സ്‌റ്റേറിഡയത്തില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് ടേബിളില്‍ താഴെ കിടക്കുന്ന ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ഈ സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് തോല്‍വിയുമാണ് ഇരുടീമുകള്‍ക്കുമുണ്ടായത്. കഴിഞ്ഞ സീസണില്‍ രണ്ട് തവണ മുംബൈയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാകും ലഖ്‌നൗ ഇറങ്ങുക. കൂടാതെ 2023 പ്ലേഓഫില്‍ എലിമിനേറ്റര്‍ മത്സരത്തിലും മുംബൈയെ ലഖ്‌നൗ തോല്‍പ്പിച്ചിരുന്നു.

ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയ മത്സരത്തില്‍ 18 റണ്‍സിനായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വിജയം. അന്ന് സ്റ്റാര്‍ ബാറ്റര്‍ നിക്കോളാണ് പുരാന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ 214 എന്ന വലിയ വിജയലക്ഷ്യമാണ് ലഖ്‌നൗ മുംബൈക്ക് മുന്നില്‍വച്ചത്. 29 പന്തുകളില്‍ 75 റണ്‍സാണ് പേരുകേട്ട മുംബൈ ബോളിങ് നിരയ്‌ക്കെതിരെ പുരാന്‍ അടിച്ചെടുത്തത്. അഞ്ചാമനായി ഇറങ്ങിയ താരം അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളും ഉള്‍പ്പെടെ 258.62 സ്‌ട്രൈക്ക് റേറ്റിലാണ് സംഹാര താണ്ഡവമാടിയത്.

പത്താം ഓവറില്‍ 69ന് 3 എന്ന നിലയില്‍ ലഖ്‌നൗ നിന്ന സമയത്ത് എത്തിയ നിക്കോളാസ് പുരാന്‍ ടീം സ്‌കോര്‍ 17 ഓവറില്‍ 178 റണ്‍സില്‍ എത്തിച്ച ശേഷമാണ് മടങ്ങിയത്. പുരാന് പുറമെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ അര്‍ധസെഞ്ച്വറിയും മാര്‍കസ് സ്റ്റോയിനസിന്റെ 28 റണ്‍സും ആയുഷ് ബദോനിയുടെ അവസാന ഓവറിലെ വെടിക്കെട്ടും ലഖ്‌നൗവിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. മറുപടി ബാറ്റിങ്ങില്‍ രോഹിത് ശര്‍മ്മ(68), നമന്‍ ദീര്‍(62) എന്നിവര്‍ മുംബൈയ്ക്കായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്ത് തീരത്ത് എത്തിക്കാനായില്ല,.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി