IPL 2025: എന്ത് കളി കളിച്ചാലും പുറത്ത്, ഗുജറാത്തില്‍ പോയിപെട്ട് ഈ യുവതാരം, എന്നാലും ഇതുവേണ്ടായിരുന്നു കോച്ചേ, വിമര്‍ശനവുമായി ആരാധകര്‍

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് പോയിന്റ് ടേബിളില്‍ വീണ്ടും മുന്നിലെത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 159 റണ്‍സെടുക്കാനെ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്കായുളളൂ. ഈ സീസണില്‍ അഞ്ച് കളികളില്‍ നാല് ജയം നേടി എട്ട് പോയിന്റോടെയാണ് ശുഭ്മാന്‍ ഗില്ലിന്റെ ടീമിന്റെ മുന്നേറ്റം. അതേസമയം വാഷിങ്ടണ്‍ സുന്ദറിന് അവസരം നല്‍കാതെയാണ് ഗുജറാത്ത് ഇന്നലെ ടീം പ്രഖ്യാപിച്ചത്. രാജസ്ഥാന് മുന്‍പുളള കളിയില്‍ ഹൈദരാബാദിനെതിരെ നാലാമനായി ഇറങ്ങിയ സുന്ദര്‍ ടീമിനായി 29 ബോളില്‍ 49 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കിയിരുന്നു.

ഗില്ലും സുന്ദറും ചേര്‍ന്ന കൂട്ടുകെട്ടായിരുന്നു സണ്‍റൈസേഴ്‌സിനെതിരെ ജിടിയുടെ വിജയം എളുപ്പമാക്കിയത്. എന്നാല്‍ രാജസ്ഥാനെതിരായ ഇന്നലത്തെ കളിയില്‍ വാഷിങ്ടണ്‍ സുന്ദറിന് വീണ്ടും അവസരം നിഷേധിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേകുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗുജറാത്ത് അസിസ്റ്റന്റ് കോച്ച് പാര്‍ത്ഥിവ് പട്ടേല്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. “അവന്‍ ഞങ്ങളുടെ പ്ലേയിങ് ഇലവന്റെ ഭാഗമാണ്. സാഹചര്യമാണ് ഞങ്ങള്‍ എപ്പോഴും നോക്കാറുളളത്. സാഹചര്യത്തിനനുസരിച്ച് കളിക്കാരെ ഞങ്ങള്‍ പരീക്ഷിക്കാറുണ്ട്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ നേരത്തെ വീണപ്പോള്‍ പോലും സുന്ദര്‍ ബാറ്റ് ചെയ്തു.

ഞങ്ങളുടെ ടീമിനെ സംബന്ധിച്ചിടത്തോളം സാഹചര്യവും സാഹചര്യങ്ങളും മനസിലാക്കുക എന്നതാണ് പ്രധാനം. ഇന്നലത്തെ കളിയില്‍ രാജസ്ഥാനെതിരെ നാലാമതൊരു സീമര്‍ ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ആദ്യ വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്ടമാവുന്ന സാഹചര്യം ഉണ്ടാവുമായിരുന്നെങ്കില്‍ സാഹചര്യം മറ്റൊന്നാകുമായിരുന്നു. എന്നാല്‍ നിര്‍ണായകഘട്ടങ്ങളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന ബാറ്റര്‍മാര്‍ ഞങ്ങളുടെ ടീമില്‍ ധാരാളമായി ഉണ്ടായിരുന്നു, പട്ടേല്‍ പറഞ്ഞു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി