കോഹ്ലിയ്ക്ക് ആദ്യം 'കെെസഹായം', പിന്നീട് പണികൊടുത്ത് എബിഡി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രക്ഷപെട്ടത് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ രണ്ട് തവണ. കോഹ്ലിയെ അനായാസം പുറത്താക്കാനുളള രണ്ട് ക്യാച്ചുകളാണ് ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്.

ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരായ ഫിലാന്‍ഡറും എബി ഡിനില്ലേഴ്‌സുമാണ് കോഹ്ലിയുടെ ക്യാച്ചുകള്‍ വിട്ടുകളഞ്ഞത്. റബാഡയുടെ പന്തിലായിരുന്നു കോഹ്ലി ആദ്യ രക്ഷപ്പെട്ടത്. പി്ന്നീട് മോര്‍ക്കലിന്റെ പന്തില്‍ മൂന്നാം സ്ലിപ്പില്‍ ഡിവില്ലേഴ്‌സും കോഹ്ലിയെ കൈവിടുകയായിരുന്നു.

ഇന്ത്യ രണ്ടിന് 65 റണ്‍സ് എന്ന നിലയിലായിരുന്നു അപ്പോള്‍. കോഹ്ലിയാകട്ടെ വ്യക്തിഗത സ്‌കോര്‍ 34ലും ആയിരുന്നു. എന്നാല്‍ അര്‍ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഡിവില്ലേഴ്‌സ് തന്നെ കോഹ്ലിയെ പിടിച്ച് പുറത്താക്കി. 106 പന്തില്‍ ഒന്‍പത് ഫോറടക്കം 54 റണ്‍സാണ് കോഹ്ലി നേടിയത്.

മത്സരത്തില്‍ സാവധാനമാണ് ഇന്ത്യന്‍ സ്‌കോര്‍ മൂന്നേറുന്നത്. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്ലിയും പൂജരയും ചേര്‍ന്ന് 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന