ഒന്ന് ലസിത് മലിംഗയാകാൻ നോക്കിയതാ, പണി മേടിച്ച് റിയാൻ പരാഗ്; വീഡിയോ വൈറൽ

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ റിയാൻ പരാഗ് എറിഞ്ഞ വിചിത്ര നോബോൾ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയം ആകുകയാണ്. ടി20 ഐ ടീമിൽ ഇന്ത്യ ഭാവിയിൽ പ്രതീക്ഷയർപ്പിക്കുന്ന താരങ്ങളിൽ പ്രധാനിയാണ് റിയാൻ പരാഗ്. വമ്പനടികൾക്ക് വമ്പനടിയും ബോളിങ്ങിന് അതും ഫീൽഡിങ്ങിലും അസാദ്യ മികവും ചേരുമ്പോൾ പരാഗ് ശരിക്കുമൊരു കംപ്ലീറ്റ് പാക്കേജ് ആകുന്നു.

തങ്ങൾ ഉയർത്തിയ 221 റൺ പ്രതിരോധിക്കുന്നതിനിടെ സൂര്യകുമാർ യാദവ് 11-ാം ഓവർ എറിയാൻ പരാഗിനെ ചുമതലപ്പെടുത്തി. മഹമ്മദുല്ല ആദ്യ പന്തിൽ തന്നർ താരത്തെ സിക്സർ പറത്തി. മഹമ്മദുള്ള തന്നെ ടാർഗറ്റ് ചെയ്യാൻ സാധ്യതുണ്ടെന്ന് മനസിലാക്കിയ താരം പരീക്ഷണങ്ങൾക്ക് ശ്രമിച്ചു. ഓവറിന്റെ നാലാം പന്തിൽ വ്യത്യസ്തമായ ഒന്ന് ചെയ്തു.

അദ്ദേഹം ലസിത് മലിംഗ എറിയുന്ന തരത്തിലുള്ള ഒരു പന്ത് എറിയാനാണ് ശ്രമിച്ചത്. പക്ഷേ അദ്ദേഹത്തിൻ്റെ പിൻ കാൽ പുല്ലിൽ പതിച്ചപ്പോൾ ഓൺ ഫീൽഡ് അമ്പയർ ടി വി അമ്പയർക്ക് തീരുമാനം വിട്ടു. അതോടെ ബാക് ഫൂട്ട് നോ ബോളായി മാറുകയും ചെയ്തു.” പല നോ ബോളുകൾ കണ്ടിട്ടുണ്ട്” എന്നാൽ ഇതുപോലെ ഒന്ന് ഇതാദ്യമാണ് എന്നൊക്കെയാണ് ആളുകൾ പറഞ്ഞ അഭിപ്രായം.

മത്സരത്തിൽ ഒരു വിക്കറ്റും 15 റൺസും എടുത്ത പരാഗ് തിളങ്ങുകയും ചെയ്തു. അതെ സമയം മത്സരത്തിൽ ബംഗ്ളാദേശിനെതിരെ നടന്ന രണ്ടാം ടി-20 മത്സരത്തിൽ 86 റൺസിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര ഇന്ത്യ 2-0 ത്തിന് നേടി. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും പൂർണ അധിപത്യമായിരുന്നു ഇന്ത്യ ഇന്ന് കളിക്കളത്തിൽ നടത്തിയത്. ബോളിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. മായങ്ക് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. നിതീഷ് കുമാർ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

കൂടാതെ അഭിഷേക് ശർമ്മ, റിയാൻ പരാഗ്, വാഷിംഗ്‌ടൺ സുന്ദർ, അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി. ബംഗ്ലാദേശിന് വേണ്ടി മുഹമ്മദുള്ള മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. താരം 39 പന്തുകളിൽ 41 റൺസ് നേടി. കൂടാതെ പർവേസ് ഹൊസൈൻ 12 പന്തിൽ 16 റൺസും, ലിറ്റർ ദാസ് 11 പന്തിൽ 14 റൺസും, നജ്മുൽ ഷാന്റോ 7 പന്തിൽ 11 റൺസും, മെഹന്ദി ഹസൻ 16 പന്തിൽ 16 റൺസും മാത്രമാണ് നേടിയത്. ബോളിങ്ങിൽ റിഷാദ് ഹൊസൈൻ മൂന്നു വിക്കറ്റുകളും, ടാസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, തൻസീം ഹസൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ