ടീം ഇന്ത്യയില്‍ നിര്‍ണായക മാറ്റം, ഒരു താരത്തിന് സ്ഥാനം നഷ്ടപ്പെടും

പൂണെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റത്തിന് സാദ്ധ്യത. മധ്യനിരയില്‍ ഹനുമ വിഹാരിയെ മാറ്റി പകരം ഒരു പേസ് ബൗളറെ കളിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. പൂണെയിലെ പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതിനാലാണ് ഇത്തരമൊരു പരീക്ഷണത്തിന് കോഹ്ലി ഒരുങ്ങുന്നത്.

അങ്ങനെയെങ്കില്‍ ഇഷാന്ത് ശര്‍മക്കും മുഹമ്മദ് ഷമിക്കുമൊപ്പം മൂന്നാം പേസറായി ഉമേഷ് യാദവ് ഇന്ത്യന്‍ ടീമിലെത്തും.

ഓപ്പണിംഗ് സ്ഥാനത്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന മായങ്ക് അഗര്‍വാളിനും രോഹിത് ശര്‍മയും ടീമില്‍ സ്ഥാനം ഉറപ്പാണ്. മൂന്നാമനായി പൂജാരയും നാലാം നമ്പറില്‍ കോഹ്ലിയും കളത്തിലിറങ്ങും.

വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് അഞ്ചാം സ്ഥാനത്ത് ബാറ്റേന്തുക. ആറാം നമ്പറിലാണ് ഇന്ത്യ പ്രതീക്ഷിക്കുന്ന മാറ്റത്തിന് സാദ്ധ്യതയുള്ളത്. വിഹാരിയ്ക്ക് പകരം വിക്കറ്റ് കീപ്പര്‍ സാഹയാകും കളിക്കുക.

സ്പിന്നര്‍മാരായി ജഡേജയും അശ്വിനും തുടരും. ബൗണ്‍സ് കുറഞ്ഞ പിച്ചില്‍ ഉമേഷ് അപകടകാരിയാകുമെന്നാണ് ടീം ഇന്ത്യ വിലയിരുത്തുന്നത്. ഇതായിരിക്കും പൂണെയിലെ ടീം ഇന്ത്യുടെ ഒരേയൊരു മാറ്റം.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്