എന്തിന്റെ അടിസ്ഥാനത്തിലാണ് ആ താരത്തെ ലോകകപ്പ് ടീമിൽ എടുത്തത്, എന്ത് യോഗ്യതയാണ് അവനുണ്ട്; ടീം സെലെക്ഷനിൽ പൊട്ടിത്തെറിച്ച് ക്രിസ് ശ്രീകാന്ത്

അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചതിന് പിന്നാലെ, തിരഞ്ഞെടുത്ത കളിക്കാരെയും ഒഴിവാക്കിയവരെയും സംബന്ധിച്ച് ആരാധകരും വിദഗ്ധരും അവരുടെ വിലയിരുത്തൽ നൽകുന്നുണ്ട്.

ഷാർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയത് പലർക്കും ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ മനസിലാക്കാം. ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറുടെ റോളിൽ അദ്ദേഹം ഹാർദിക് പാണ്ഡ്യയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, 1983 ലെ ലോകകപ്പ് ജേതാവ് ക്രിസ് ശ്രീകാന്ത്, മുംബൈ ക്രിക്കറ്ററെ തിരഞ്ഞെടുത്തതിന് ബിസിസിഐ സെലക്ടർമാരെ വിമർശിച്ചു, അദ്ദേഹം തന്റെ ഓവറുകളുടെ മുഴുവൻ ക്വാട്ടയും എറിയുകയോ ബാറ്റ് ഉപയോഗിച്ച് മതിയായ റൺസ് നേടുകയോ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. പകരം, ഒരു സ്പെഷ്യലിസ്റ്റ് ബൗളറുമായി ഇന്ത്യ പോകേണ്ടതായിരുന്നുവെന്ന് 63-കാരന് തോന്നി.

“എട്ടാം നമ്പറിൽ നമുക്ക് ഒരു ബാറ്റർ വേണം? ശാർദുൽ താക്കൂർ അവിടെ 10 റൺസ് മാത്രമാണ് സ്‌കോർ ചെയ്യുന്നത്, പത്ത് ഓവർ പോലും പന്തെറിയില്ല. നേപ്പാളിനെതിരായ മത്സരത്തിൽ അവൻ എത്ര ഓവർ എറിഞ്ഞു? 4 മാത്രം. നോക്കൂ, വെസ്റ്റ് ഇൻഡീസിനോ സിംബാബ്‌വെയ്‌ക്കോ എതിരെയുള്ള പ്രകടനങ്ങൾ കാണരുത്, അതിലെ പ്രകടനം മോശം ആണെന്ന് അല്ല അത് ഉയർത്തി കാണിക്കരുത്. പകരം സമ്മർദ്ദം ചെലുത്തുക ഓസ്‌ട്രേലിയ അല്ലെങ്കിൽ ന്യൂസിലാൻഡ് പോലുള്ള ടീമുകൾക്കെതിരായ പമത്സരങ്ങളിലെ മുൻ കാല പ്രകടനം നോക്കുക. താക്കൂർ ഇന്ത്യക്ക് നല്ല ഓപ്ഷനായി തോന്നുന്നില്ല” മുൻ ബിസിസിഐ ചീഫ് സെലക്ടർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

2011-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ റിസർവ് കളിക്കാരെ തന്റെ അഭിപ്രായത്തെ ന്യായീകരിക്കാൻ ശ്രീകാന്ത് ഉദാഹരണമായി പറഞ്ഞു.

“2011 ലോകകപ്പ് ടീമിനെ നോക്കൂ. ആരായിരുന്നു കരുതൽ എന്ന് ഞാൻ പറയട്ടെ? രണ്ട് സ്പിന്നർമാർ ഉണ്ടായിരുന്നു – ആർ അശ്വിനും പിയൂഷ് ചൗളയും ഒരു മീഡിയം പേസർ മുനാഫ് പട്ടേലും യൂസഫ് പത്താനിൽ ഒരു ബാറ്ററും ഉണ്ടായിരുന്നു,” ശ്രീകാന്ത് പറഞ്ഞു.

2023-ൽ ഒമ്പത് ഏകദിന മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് ശാർദുൽ നേടിയിട്ടുണ്ട്. എന്നിരുന്നാലും ബാറ്റിങിൽ നിരാശപ്പെടുത്തി. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 9.60 ശരാശരിയിലും 97.95 സ്‌ട്രൈക്ക് റേറ്റിലും 48 റൺസ് മാത്രമാണ് ഷാർദുൽ നേടിയത്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു