ഏകദിന ലോകകപ്പ്: ശ്രീലങ്കയ്ക്ക് ഇത് എന്തു പറ്റി.., സത്യാവസ്ഥ തുറന്നുപറഞ്ഞ് ഏയ്ഞ്ചലോ മാത്യൂസ്

ഏകദിന ലോകകപ്പില്‍ ഏറെ നിരാശപ്പെടുത്തിയ പ്രകടനങ്ങളിലൊന്ന് ശ്രീലങ്കയുടേതാണ്. ലോകകപ്പില്‍ ശ്രീലങ്കന്‍ ടീം കളിച്ച 9 മത്സരങ്ങളില്‍ 2 എണ്ണം മാത്രമാണ് ജയിച്ചത്. ഇതോടെ ഏറ്റവും മോശമായ രീതിയില്‍ യോഗ്യത നഷ്ടപ്പെട്ട് അവര്‍ രാജ്യത്തേക്ക് മടങ്ങുകയും ചെയ്തു. ടീമിന്റെ ആ മോശം അവസ്ഥയ്ക്ക് കാരണം എന്തെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സീനിയര്‍ താരം ഏയ്ഞ്ചലോ മാത്യൂസ്.

ടീമെന്ന നിലയില്‍ ചെയ്ത പിഴവുകളാണ് തങ്ങളുടെ തോല്‍വിക്ക് കാരണമെന്ന് ഏയ്ഞ്ചലോ മാത്യൂസ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാത്യൂസ് ഇക്കാര്യം പറഞ്ഞത്.

ഞങ്ങള്‍ക്ക് ഒരു മികച്ച ടീമുണ്ടായിരുന്നു. പക്ഷേ മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് വന്‍ തിരിച്ചടികള്‍ നേരിട്ടു. കളിക്കാര്‍ ഒത്തൊരുമിച്ച് ഒരു ടീമായി കളിച്ചില്ല. അതാണ് നമ്മുടെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം. ഒരു ടീമെന്ന നിലയില്‍ മത്സരങ്ങള്‍ നന്നായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ ശരിക്കും അസ്വസ്തരാണ്.

ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഒരുപാട് തെറ്റുകള്‍ വരുത്തി. അതാണ് പരാജയത്തിന് കാരണമെന്ന് ഞങ്ങള്‍ കരുതുന്നു. തോറ്റ എല്ലാ മത്സരങ്ങളിലും ഞങ്ങള്‍ ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും മൂന്നിലും നന്നായി കളിച്ചില്ല.

ആരാധകര്‍ എപ്പോഴും ഞങ്ങളോടൊപ്പമുണ്ടായിരുന്നു, ഞങ്ങളെ കൂടുതല്‍ സ്‌നേഹിക്കുന്നു. ജയിച്ചാലും തോറ്റാലും അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ആഹ്ലാദിക്കുന്നു. വിഷമിക്കുന്നു. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ അവരെ ഒരു തരത്തിലും സന്തോഷിപ്പിച്ചില്ല- മാത്യൂസ് പറഞ്ഞു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി