ഏകദിന ലോകകപ്പ്: ശ്രീലങ്കയ്ക്ക് ഇത് എന്തു പറ്റി.., സത്യാവസ്ഥ തുറന്നുപറഞ്ഞ് ഏയ്ഞ്ചലോ മാത്യൂസ്

ഏകദിന ലോകകപ്പില്‍ ഏറെ നിരാശപ്പെടുത്തിയ പ്രകടനങ്ങളിലൊന്ന് ശ്രീലങ്കയുടേതാണ്. ലോകകപ്പില്‍ ശ്രീലങ്കന്‍ ടീം കളിച്ച 9 മത്സരങ്ങളില്‍ 2 എണ്ണം മാത്രമാണ് ജയിച്ചത്. ഇതോടെ ഏറ്റവും മോശമായ രീതിയില്‍ യോഗ്യത നഷ്ടപ്പെട്ട് അവര്‍ രാജ്യത്തേക്ക് മടങ്ങുകയും ചെയ്തു. ടീമിന്റെ ആ മോശം അവസ്ഥയ്ക്ക് കാരണം എന്തെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സീനിയര്‍ താരം ഏയ്ഞ്ചലോ മാത്യൂസ്.

ടീമെന്ന നിലയില്‍ ചെയ്ത പിഴവുകളാണ് തങ്ങളുടെ തോല്‍വിക്ക് കാരണമെന്ന് ഏയ്ഞ്ചലോ മാത്യൂസ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാത്യൂസ് ഇക്കാര്യം പറഞ്ഞത്.

ഞങ്ങള്‍ക്ക് ഒരു മികച്ച ടീമുണ്ടായിരുന്നു. പക്ഷേ മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് വന്‍ തിരിച്ചടികള്‍ നേരിട്ടു. കളിക്കാര്‍ ഒത്തൊരുമിച്ച് ഒരു ടീമായി കളിച്ചില്ല. അതാണ് നമ്മുടെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം. ഒരു ടീമെന്ന നിലയില്‍ മത്സരങ്ങള്‍ നന്നായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ ശരിക്കും അസ്വസ്തരാണ്.

ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഒരുപാട് തെറ്റുകള്‍ വരുത്തി. അതാണ് പരാജയത്തിന് കാരണമെന്ന് ഞങ്ങള്‍ കരുതുന്നു. തോറ്റ എല്ലാ മത്സരങ്ങളിലും ഞങ്ങള്‍ ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും മൂന്നിലും നന്നായി കളിച്ചില്ല.

ആരാധകര്‍ എപ്പോഴും ഞങ്ങളോടൊപ്പമുണ്ടായിരുന്നു, ഞങ്ങളെ കൂടുതല്‍ സ്‌നേഹിക്കുന്നു. ജയിച്ചാലും തോറ്റാലും അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ആഹ്ലാദിക്കുന്നു. വിഷമിക്കുന്നു. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ അവരെ ഒരു തരത്തിലും സന്തോഷിപ്പിച്ചില്ല- മാത്യൂസ് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക