ഏകദിന ലോകകപ്പ്: 'അന്ന് അമ്പയര്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി'; ടൈംഡ് ഔട്ട് വിവാദത്തില്‍ പ്രതികരിച്ച് അശ്വിന്‍

മങ്കാദിംഗ് നടത്തിയതിലൂടെ ഏറെ പഴികേട്ട താരമാണ് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ഇപ്പോള്‍ ലോകകപ്പില്‍ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട് ആയി പുറത്തായപ്പോഴും എല്ലാവരും കാത്തിരുന്ന പ്രതികരണമായിരുന്നു അശ്വിന്റേത്. ഇപ്പോഴിതാ ടൈംഡ് ഔട്ട് വിവാദത്തില്‍ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് അശ്വിന്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഏറെ ചര്‍ച്ചയായ സംഭവത്തില്‍ താരം പ്രതികരിച്ചത്.

ഇതില്‍ ആരും വില്ലനല്ല. രണ്ടുപേരുടെ ഭാഗത്തും ഒരുപോലെ ശരിയുണ്ട്. അതില്‍ മാത്യൂസിന്റെ ടീം തോറ്റു പോയതുകൊണ്ട് ഷാക്കിബിനെ വില്ലനായി ചിത്രീകരിക്കുന്നതാണ്. എന്നാല്‍ ക്രീസിലെത്തിയിട്ടും ബാറ്റ് ചെയ്യാനാവാതെ മടങ്ങേണ്ടി വന്നതില്‍ സങ്കടപ്പെടാന്‍ മാത്യൂസിനും അവകാശമുണ്ട്. ഇതിനിടയില്‍ മറ്റൊരു വീഡിയോയും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു.

ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഗാര്‍ഡ് എടുക്കാന്‍ മറന്ന് ക്രീസിലെത്തിയ ഷാക്കിബിന് അത് എടുക്കാന്‍ ശ്രീലങ്ക സമയം അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ തനിക്കും അത്തരത്തില്‍ മാനുഷിക പരിഗണന ലഭിക്കുമെന്ന് കരുതാന്‍ മാത്യൂസിന് അവകാശമുണ്ട്. പക്ഷെ അപ്പോഴും ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്യാനുള്ള ഷാക്കിബിന്റെ അവകാശം തെറ്റാണെന്നും പറാനാവില്ല.

ഓസ്‌ട്രേലിയക്കെതിരായ നാഗ്പൂര്‍ ടെസ്റ്റില്‍ ഞാനും ടൈംഡ് ഔട്ടാവേണ്ടിയിരുന്നു. ഓസീസിനെതിരായ നാഗ്പൂര്‍ ടെസ്റ്റില്‍ നൈറ്റ് വാച്ച്മാനായി ക്രീസിലറങ്ങിയ ഞാന്‍ ഒരോവര്‍ മാത്രമെ എറിയാനുള്ളു എന്നതിനാല്‍ വളരെ പതുക്കെയാണ് ക്രീസിലെത്തിയത്. പരമാവധി സമം കളയുക എന്നതായിരുന്നു എന്റെ തന്ത്രം.

എന്നാല്‍ ക്രീസിലെത്തിയപ്പോള്‍ അമ്പയര്‍ എന്നോട് പറഞ്ഞത്, അവര്‍ക്ക് വേണമെങ്കില്‍ ടൈംഡ് ഔട്ട് വിളിച്ച് നിങ്ങളെ പുറത്താക്കാമെന്നതാണ്. അത് എന്നെ ഞെട്ടിച്ചു. ഇത്തരം നിയമങ്ങളെക്കുറിച്ച് പല കളിക്കാരും ബോധവാന്‍മാരായിരിക്കില്ല- അശ്വിന്‍ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ