ഓപ്പണിംഗില്‍ നിസാങ്കയും വാലറ്റത്ത്‌ ഷനകയും തകര്‍ത്തടിച്ചു ; ഇന്ത്യയുടെ വിജയലക്ഷ്യം 184 റണ്‍സ്‌

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക്‌ എതിരേ ഇന്ത്യയ്‌ക്ക്‌ വിജയലക്ഷ്യം 184 റണ്‍സ്‌ അകലെ. ഓപ്പണര്‍ പുതും നിസ്സാങ്കയുടെ അര്‍ദ്ധസെഞ്ച്വറി മികവില്‍ അഞ്ചു വിക്കറ്റ്‌ നഷ്ടത്തിലായിരുന്നു ശ്രീലങ്ക 183 എന്ന സ്‌കോറില്‍ എത്തിയത്‌. ടോസ്‌ നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന്‌ അയയ്‌ക്കുകയായിരുന്നു.

ഓപ്പണര്‍ പുതും നിസ്സാങ്കയുടെയും വാലറ്റത്ത്‌ നായകന്‍ ദാസുന്‍ ഷനകയുടേയും ബാറ്റിംഗായിരുന്നു ടീമിന്‌ തുണയായത്‌. 53 പന്തില്‍ നിസ്സാങ്ക 75 റണ്‍സ്‌ എടുത്തു. 11 ബൗണ്ടറിയാണ്‌ നിസ്സാങ്കയുടെ ബാറ്റില്‍ നിന്നും പറന്നത്‌. വാലറ്റത്ത്‌ 19 പന്തുകളില്‍ നായകന്‍ ഷനക 47 റണ്‍സ്‌ എടുത്തു. അഞ്ചു സിക്‌സറുകളാണ്‌ ഷനക പറത്തിയത്‌. രണ്ടു ബൗണ്ടറികളും പറന്നു. അവസാന അഞ്ചോവറില്‍ ലങ്കന്‍ ബാറ്റ്‌സ്‌മാന്‍ അടിച്ചെടുത്തത്‌ 80 റണ്‍സായിരുന്നു.

ഓപ്പണിംഗില്‍ നിസ്സാങ്കയ്‌ക്ക്‌ ഒപ്പം ബാറ്റിംഗിനിറങ്ങിയ ഗുണതിലക 29 പന്തില്‍ 38 റണ്‍സ്‌ എടുത്തു. നാലു ബൗണ്ടറികളും രണ്ടു സിക്‌സറും ഗുണതിലകയുടെ ബാറ്റില്‍ നിന്നും വന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്ന മത്സരത്തില്‍ എല്ലാവരും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്