ഓപ്പണിംഗില്‍ നിസാങ്കയും വാലറ്റത്ത്‌ ഷനകയും തകര്‍ത്തടിച്ചു ; ഇന്ത്യയുടെ വിജയലക്ഷ്യം 184 റണ്‍സ്‌

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക്‌ എതിരേ ഇന്ത്യയ്‌ക്ക്‌ വിജയലക്ഷ്യം 184 റണ്‍സ്‌ അകലെ. ഓപ്പണര്‍ പുതും നിസ്സാങ്കയുടെ അര്‍ദ്ധസെഞ്ച്വറി മികവില്‍ അഞ്ചു വിക്കറ്റ്‌ നഷ്ടത്തിലായിരുന്നു ശ്രീലങ്ക 183 എന്ന സ്‌കോറില്‍ എത്തിയത്‌. ടോസ്‌ നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന്‌ അയയ്‌ക്കുകയായിരുന്നു.

ഓപ്പണര്‍ പുതും നിസ്സാങ്കയുടെയും വാലറ്റത്ത്‌ നായകന്‍ ദാസുന്‍ ഷനകയുടേയും ബാറ്റിംഗായിരുന്നു ടീമിന്‌ തുണയായത്‌. 53 പന്തില്‍ നിസ്സാങ്ക 75 റണ്‍സ്‌ എടുത്തു. 11 ബൗണ്ടറിയാണ്‌ നിസ്സാങ്കയുടെ ബാറ്റില്‍ നിന്നും പറന്നത്‌. വാലറ്റത്ത്‌ 19 പന്തുകളില്‍ നായകന്‍ ഷനക 47 റണ്‍സ്‌ എടുത്തു. അഞ്ചു സിക്‌സറുകളാണ്‌ ഷനക പറത്തിയത്‌. രണ്ടു ബൗണ്ടറികളും പറന്നു. അവസാന അഞ്ചോവറില്‍ ലങ്കന്‍ ബാറ്റ്‌സ്‌മാന്‍ അടിച്ചെടുത്തത്‌ 80 റണ്‍സായിരുന്നു.

ഓപ്പണിംഗില്‍ നിസ്സാങ്കയ്‌ക്ക്‌ ഒപ്പം ബാറ്റിംഗിനിറങ്ങിയ ഗുണതിലക 29 പന്തില്‍ 38 റണ്‍സ്‌ എടുത്തു. നാലു ബൗണ്ടറികളും രണ്ടു സിക്‌സറും ഗുണതിലകയുടെ ബാറ്റില്‍ നിന്നും വന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്ന മത്സരത്തില്‍ എല്ലാവരും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Latest Stories

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്