ഓപ്പണിംഗില്‍ നിസാങ്കയും വാലറ്റത്ത്‌ ഷനകയും തകര്‍ത്തടിച്ചു ; ഇന്ത്യയുടെ വിജയലക്ഷ്യം 184 റണ്‍സ്‌

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക്‌ എതിരേ ഇന്ത്യയ്‌ക്ക്‌ വിജയലക്ഷ്യം 184 റണ്‍സ്‌ അകലെ. ഓപ്പണര്‍ പുതും നിസ്സാങ്കയുടെ അര്‍ദ്ധസെഞ്ച്വറി മികവില്‍ അഞ്ചു വിക്കറ്റ്‌ നഷ്ടത്തിലായിരുന്നു ശ്രീലങ്ക 183 എന്ന സ്‌കോറില്‍ എത്തിയത്‌. ടോസ്‌ നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന്‌ അയയ്‌ക്കുകയായിരുന്നു.

ഓപ്പണര്‍ പുതും നിസ്സാങ്കയുടെയും വാലറ്റത്ത്‌ നായകന്‍ ദാസുന്‍ ഷനകയുടേയും ബാറ്റിംഗായിരുന്നു ടീമിന്‌ തുണയായത്‌. 53 പന്തില്‍ നിസ്സാങ്ക 75 റണ്‍സ്‌ എടുത്തു. 11 ബൗണ്ടറിയാണ്‌ നിസ്സാങ്കയുടെ ബാറ്റില്‍ നിന്നും പറന്നത്‌. വാലറ്റത്ത്‌ 19 പന്തുകളില്‍ നായകന്‍ ഷനക 47 റണ്‍സ്‌ എടുത്തു. അഞ്ചു സിക്‌സറുകളാണ്‌ ഷനക പറത്തിയത്‌. രണ്ടു ബൗണ്ടറികളും പറന്നു. അവസാന അഞ്ചോവറില്‍ ലങ്കന്‍ ബാറ്റ്‌സ്‌മാന്‍ അടിച്ചെടുത്തത്‌ 80 റണ്‍സായിരുന്നു.

ഓപ്പണിംഗില്‍ നിസ്സാങ്കയ്‌ക്ക്‌ ഒപ്പം ബാറ്റിംഗിനിറങ്ങിയ ഗുണതിലക 29 പന്തില്‍ 38 റണ്‍സ്‌ എടുത്തു. നാലു ബൗണ്ടറികളും രണ്ടു സിക്‌സറും ഗുണതിലകയുടെ ബാറ്റില്‍ നിന്നും വന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്ന മത്സരത്തില്‍ എല്ലാവരും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Latest Stories

പാകിസ്ഥാനെതിരെ ഇന്ത്യ പ്രയോഗിച്ചത് തങ്ങളുടെ ആയുധങ്ങള്‍; വെളിപ്പെടുത്തലുമായി ബെഞ്ചമിന്‍ നെതന്യാഹു

ചര്‍ച്ച വേണ്ട, സമാന രീതിയില്‍ തീരുവ ഉയര്‍ത്തണം; യുഎസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഉയര്‍ത്തണമെന്ന് ശശി തരൂര്‍

അവൻ സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കുകയും ടെസ്റ്റ് ക്രിക്കറ്റിൽ 18000 റൺസ് നേടുകയും ചെയ്യും: മോണ്ടി പനേസർ

തെളിവടക്കം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്നുള്ള ബിജെപിയുടെ വോട്ട് അട്ടിമറി തുറന്നുകാട്ടി രാഹുല്‍ ഗാന്ധി; പിന്നാലെ വിവരങ്ങള്‍ ഒപ്പിട്ട സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി: ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തിരഞ്ഞെടുത്തു

ആ സിനിമയിൽ മോഹൻലാലിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല, കഥയിലും ക്ലൈമാക്സിലും പ്രശ്നമുണ്ടായിരുന്നു; വെളിപ്പെടുത്തി ഷീലു എബ്രഹാം

Asia Cup 2025: പന്തോ രാഹുലോ അല്ല!, ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ആ താരം

IND vs ENG: : 'ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു', അല്ലെങ്കിൽ ഇന്ത്യ പരമ്പര നേടിയേനെ എന്ന് ഇം​ഗ്ലീഷ് താരം