ഏകദിന ലോകകപ്പ്: പാകിസ്ഥാന്റെ സെമി മോഹങ്ങൾ തല്ലികെടുത്തി കിവീസ്

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകർത്ത് ന്യൂസിലന്റ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് പത്ത് വിക്കറ്റ് നഷ്ടത്തിൽ വെറും 172 റൺസ് ആണ് നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്റ് ഇരുപത്തി മൂന്ന് ഓവറിലാണ് ലക്ഷ്യം മറികടന്നത്. അതുകൊണ്ട് തന്നെ മികച്ച നെറ്റ് റൺ റേറ്റാണ് ന്യൂസിലന്റ് ഈ മത്സരത്തിൽ സ്വന്തമാക്കിയത്

ഇതോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് അഞ്ചുവിജയമടക്കം 10 പോയന്റുമായി ടീം നാലാം സ്ഥാനത്ത് തുടരുകയാണ്. എന്നാൽ ന്യൂസിലന്റിന്റെ വിജയത്തോടെ പാകിസ്ഥാനാണ് ഇപ്പോൾ  കുരുക്കിലായിരിക്കുന്നത്. അടുത്ത മത്സരത്തിൽ വലിയ മാർജിനിൽ ജയിച്ചാൽ മാത്രമേ പാകിസ്ഥാന് സെമി ഫൈനൽ എന്നത് സ്വപ്നം കാണാൻ എങ്കിലും സാധിക്കുകയൊളളൂ.

പാകിസ്ഥാന് ഇപ്പോള്‍ എട്ട് പോയിന്റുകളാണ് ഉള്ളത്. കൂടാതെ  +0.036 റണ്‍റേറ്റാണ് പാകിസ്ഥാനുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ മാത്രം കാര്യമില്ല.

ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ തോല്‍പ്പിച്ചാലെ സെമിയിൽ കയറാൻ സാധിക്കുകയൊളളൂ.
അതായത് അടുത്ത മത്സരത്തിൽ അത്ഭുതങ്ങള്‍ സംഭവിക്കണം പാകിസ്ഥാൻ അവസാന നാലിലെത്താൻ.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...