ഏകദിന ലോകകപ്പ്: പാകിസ്ഥാന്റെ സെമി മോഹങ്ങൾ തല്ലികെടുത്തി കിവീസ്

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകർത്ത് ന്യൂസിലന്റ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് പത്ത് വിക്കറ്റ് നഷ്ടത്തിൽ വെറും 172 റൺസ് ആണ് നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്റ് ഇരുപത്തി മൂന്ന് ഓവറിലാണ് ലക്ഷ്യം മറികടന്നത്. അതുകൊണ്ട് തന്നെ മികച്ച നെറ്റ് റൺ റേറ്റാണ് ന്യൂസിലന്റ് ഈ മത്സരത്തിൽ സ്വന്തമാക്കിയത്

ഇതോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് അഞ്ചുവിജയമടക്കം 10 പോയന്റുമായി ടീം നാലാം സ്ഥാനത്ത് തുടരുകയാണ്. എന്നാൽ ന്യൂസിലന്റിന്റെ വിജയത്തോടെ പാകിസ്ഥാനാണ് ഇപ്പോൾ  കുരുക്കിലായിരിക്കുന്നത്. അടുത്ത മത്സരത്തിൽ വലിയ മാർജിനിൽ ജയിച്ചാൽ മാത്രമേ പാകിസ്ഥാന് സെമി ഫൈനൽ എന്നത് സ്വപ്നം കാണാൻ എങ്കിലും സാധിക്കുകയൊളളൂ.

പാകിസ്ഥാന് ഇപ്പോള്‍ എട്ട് പോയിന്റുകളാണ് ഉള്ളത്. കൂടാതെ  +0.036 റണ്‍റേറ്റാണ് പാകിസ്ഥാനുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ മാത്രം കാര്യമില്ല.

ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ തോല്‍പ്പിച്ചാലെ സെമിയിൽ കയറാൻ സാധിക്കുകയൊളളൂ.
അതായത് അടുത്ത മത്സരത്തിൽ അത്ഭുതങ്ങള്‍ സംഭവിക്കണം പാകിസ്ഥാൻ അവസാന നാലിലെത്താൻ.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി