IPL 2025: പന്തിന്റെ പ്രധാന പ്രശ്‌നം അതാണ്‌, ഇനിയെങ്കിലും ആ സൂപ്പര്‍താരത്തെ കണ്ടുപഠിക്കണം, ഇല്ലെങ്കില്‍ കാര്യം സീനാകും, നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്‍ 2025 സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്തിന് ഇംപാക്ടുളള ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. മിക്ക കളികളിലും കുറഞ്ഞ സ്‌കോറില്‍ പുറത്തായ താരം വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് കത്തിക്കയറിയത്. ചില കളികളില്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയും പന്ത് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. 27 കോടി പ്രൈസ് ടാഗ് പല മത്സരങ്ങളിലും താരത്തിന് വലിയ സമ്മര്‍ദമുണ്ടാക്കി. എന്നാല്‍ റിഷഭ് പന്തിന്റെ എറ്റവും വലിയ പ്രശ്‌നം എന്താണെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ദു.

പന്തിന്റെ കളിയിലെ പ്രധാന പ്രശ്‌നം താരത്തിന്റെ ഷോട്ട് സെലക്ഷനാണെന്ന് സിദ്ദു പറയുന്നു. എല്ലായ്‌പ്പോഴും വലിയ ഷോട്ടുകള്‍ക്കായി ശ്രമിക്കുന്ന റിഷഭിന്റെ മാനസികാവസ്ഥ ശരിയല്ലെന്നും താരത്തിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു. “റിഷഭ് പന്തിന്റെ പ്രശ്‌നം അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനാണ്. എല്ലായ്‌പ്പോഴും പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഒരുപക്ഷേ പ്രശസ്തിയുടെ സമ്മര്‍ദ്ദമായിരിക്കാം അദ്ദേഹത്തെ ഭാരപ്പെടുത്തുന്നതും വിശ്രമിക്കാന്‍ അനുവദിക്കാത്തതും.

റിഷഭ് പന്തിന്റെ നിരാശ ദൃശ്യമാണ്. ക്യാപ്റ്റനെന്ന നിലയില്‍, അദ്ദേഹത്തിന് പലപ്പോഴും ശാന്തത നഷ്ടപ്പെടുന്നു, അത് എതിരാളികള്‍ക്ക് ഒരു മുന്‍തൂക്കം നല്‍കുന്നു,’ ഒരു പാനല്‍ ചര്‍ച്ചയ്ക്കിടെ സിദ്ദു പറഞ്ഞു. തന്റെ ആരാധനാപാത്രമായ എം.എസ് ധോണിയില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കാനും, ടീം സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ മൈതാനത്ത് ശാന്തത പാലിക്കാനും, സമചിത്തത പാലിക്കാനും റിഷഭ് പന്തിനോട് സിദ്ദു ആവശ്യപ്പെട്ടു. ‘ധോണിയെ നോക്കൂ ശാന്തനും, സംയമനം പാലിക്കുന്നവനും, ഒന്നും വിട്ടുകൊടുക്കാത്തവനുമായ വ്യക്തി. പന്ത് തന്റെ മാനസികാവസ്ഥ ക്രമീകരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഷോട്ട് സെലക്ഷനുമായി ബന്ധപ്പെട്ട്. അദ്ദേഹം അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങേണ്ടതുണ്ട്, അദ്ദേഹം വ്യക്തമാക്കി.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ