IPL 2025: പന്തിന്റെ പ്രധാന പ്രശ്‌നം അതാണ്‌, ഇനിയെങ്കിലും ആ സൂപ്പര്‍താരത്തെ കണ്ടുപഠിക്കണം, ഇല്ലെങ്കില്‍ കാര്യം സീനാകും, നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്‍ 2025 സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്തിന് ഇംപാക്ടുളള ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. മിക്ക കളികളിലും കുറഞ്ഞ സ്‌കോറില്‍ പുറത്തായ താരം വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് കത്തിക്കയറിയത്. ചില കളികളില്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയും പന്ത് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. 27 കോടി പ്രൈസ് ടാഗ് പല മത്സരങ്ങളിലും താരത്തിന് വലിയ സമ്മര്‍ദമുണ്ടാക്കി. എന്നാല്‍ റിഷഭ് പന്തിന്റെ എറ്റവും വലിയ പ്രശ്‌നം എന്താണെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ദു.

പന്തിന്റെ കളിയിലെ പ്രധാന പ്രശ്‌നം താരത്തിന്റെ ഷോട്ട് സെലക്ഷനാണെന്ന് സിദ്ദു പറയുന്നു. എല്ലായ്‌പ്പോഴും വലിയ ഷോട്ടുകള്‍ക്കായി ശ്രമിക്കുന്ന റിഷഭിന്റെ മാനസികാവസ്ഥ ശരിയല്ലെന്നും താരത്തിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു. “റിഷഭ് പന്തിന്റെ പ്രശ്‌നം അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനാണ്. എല്ലായ്‌പ്പോഴും പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഒരുപക്ഷേ പ്രശസ്തിയുടെ സമ്മര്‍ദ്ദമായിരിക്കാം അദ്ദേഹത്തെ ഭാരപ്പെടുത്തുന്നതും വിശ്രമിക്കാന്‍ അനുവദിക്കാത്തതും.

റിഷഭ് പന്തിന്റെ നിരാശ ദൃശ്യമാണ്. ക്യാപ്റ്റനെന്ന നിലയില്‍, അദ്ദേഹത്തിന് പലപ്പോഴും ശാന്തത നഷ്ടപ്പെടുന്നു, അത് എതിരാളികള്‍ക്ക് ഒരു മുന്‍തൂക്കം നല്‍കുന്നു,’ ഒരു പാനല്‍ ചര്‍ച്ചയ്ക്കിടെ സിദ്ദു പറഞ്ഞു. തന്റെ ആരാധനാപാത്രമായ എം.എസ് ധോണിയില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കാനും, ടീം സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ മൈതാനത്ത് ശാന്തത പാലിക്കാനും, സമചിത്തത പാലിക്കാനും റിഷഭ് പന്തിനോട് സിദ്ദു ആവശ്യപ്പെട്ടു. ‘ധോണിയെ നോക്കൂ ശാന്തനും, സംയമനം പാലിക്കുന്നവനും, ഒന്നും വിട്ടുകൊടുക്കാത്തവനുമായ വ്യക്തി. പന്ത് തന്റെ മാനസികാവസ്ഥ ക്രമീകരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഷോട്ട് സെലക്ഷനുമായി ബന്ധപ്പെട്ട്. അദ്ദേഹം അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങേണ്ടതുണ്ട്, അദ്ദേഹം വ്യക്തമാക്കി.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ