പഴത്തൊലി നീക്കാന്‍ സെയ്‌നിയുടെ സഹായം തേടി ജഡേജ; ഭാഗ്യത്തിന് ബാറ്റു ചെയ്യേണ്ടി വന്നില്ല- വീഡിയോ

വംശീയ അധിക്ഷേപത്തിനൊപ്പം പരിക്കുകളെയും അഭിമുഖീകരിച്ചാണ് ഇന്ത്യ ഓസീസ് പര്യടനം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്. പരിക്ക് ഏറെ അലട്ടുന്ന ഇന്ത്യന്‍ ടീമിന് പരമ്പരയില്‍ ഏറ്റവും ഒടുവില്‍ നഷ്ടമായിരിക്കുന്നത് ഹിറ്റ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ്. എന്നാല്‍ മൂന്നാം ടെസ്റ്റിന്റെ നിര്‍ണായക ദിനമായിരുന്ന ഇന്ന് വേണ്ടി വന്നാല്‍ കൈയ്ക്ക് പരിക്കേറ്റ ജഡേജയെ ബാറ്റിംഗിന് ഇറക്കുമെന്നായിരുന്നു ടീമിന്റെ നിലപാട്. എന്നാല്‍ ആ അതിസാഹസത്തിലേക്ക് ടീമിന് പോകേണ്ടി വന്നില്ല.

ഏറെ ആവേശം നിറഞ്ഞ മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് ക്യാമറക്കണ്ണുകള്‍ അടിക്കടി ജഡേജയെ വീക്ഷിക്കുന്നുണ്ടായിരുന്നു. അശ്വിനോ വിഹാരിയോ പുറത്തായാല്‍ അടുത്തതായി ബാറ്റിംഗിനിറങ്ങാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു ജഡേജ. ഇടയ്ക്ക്, താരങ്ങള്‍ക്കായി വിതരണം ചെയ്ത വാഴപ്പഴത്തിന്റ തൊലി നീക്കാന്‍ ജഡേജ നവ്ദീപ് സെയ്‌നിയുടെ സഹായം തേടുന്നതിന്റെയും ദൃശ്യവും ക്യാമറയില്‍ പതിഞ്ഞു. കൈവിരലിന് പ്ലാസ്റ്ററിട്ട്, കുത്തിവെയ്‌പ്പെടുത്താണ് അഞ്ചാം ദിനം ഇറങ്ങാന്‍ ജഡേജ തയ്യാറായി ഇരുന്നത്.

 ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റു ചെയ്യുന്നതിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് കയ്യില്‍ പതിച്ചാണ് ജഡേജയ്ക്ക് പരിക്കറ്റത്. പിന്നീട് സ്‌കാനിങ്ങില്‍ ജഡേജയുടെ കൈവിരലിന്റെ എല്ല് സ്ഥാനം തെറ്റിയതായി വ്യക്തമായി. നാലു മുതല്‍ ആറാഴ്ച വരെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതോടെ ഈ പരമ്പരയിലെ ശേഷിക്കുന്ന ടെസ്റ്റില്‍നിന്നും ജഡേജ പുറത്തായി. ഫെബ്രുവരി അഞ്ചിന് ഇന്ത്യയില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റിലും ജഡേജയ്ക്ക് കളിക്കാനാവില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക