"ബുംറയെക്കാളും വിലപ്പെട്ട താരം"; ഇന്ത്യൻ ബോളറെക്കുറിച്ച് അതിശയകരമായ അവകാശവാദവുമായി മുൻ താരം

ടി20 ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയേക്കാൾ വിലപ്പെട്ട താരം വരുൺ ചക്രവർത്തിയാണെന്ന് അവകാശപ്പെട്ട് ഇന്ത്യൻ മുൻ ബാറ്റർ സുബ്രഹ്മണ്യൻ ബദരീനാഥ്. ഓസ്ട്രേലിയ്ക്കെതിരായ ടി20 പരമ്പരയിലെ വരുണിന്റെ പ്രകടനം ചൂട്ടിക്കാട്ടിയാണ് അദ്ദേഹത്തിൻ്റെ വിലയിരുത്തൽ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ വേഗതയേറിയതും ബൗൺസിയറുമായ പിച്ചുകളിൽ കളിച്ചിട്ടും വരുൺ അവിശ്വസനീയമായ വിജയം നേടി.

34 കാരനായ വരുൺ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 16.40 ശരാശരിയിലും 6.83 എന്ന എക്കണോമിയിലും അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. വരുണിന്റെ മികവ് ഇന്ത്യയ്ക്ക് ടി20യിൽ തങ്ങളുടെ ആധിപത്യ ഫോം നിലനിർത്താൻ സഹായിച്ചു. പരമ്പര 2-1 ന് ഇന്ത്യ നേടി.

“വരുൺ ചക്രവർത്തി ലോകത്തിലെ ഒന്നാം നമ്പർ ടി20 ബോളറാണെന്ന് കണക്കുകൾ പറയുന്നു. ബുംറയെക്കാളും വിലപ്പെട്ട താരമാണ് അദ്ദേഹം. പവർപ്ലേയിലോ മിഡിൽ ഓവറിലോ പതിനെട്ടാം ഓവറിലോ റൺസ് ഒഴുകുമ്പോഴെല്ലാം വരുൺ തന്നെയാണ് ഏറ്റവും നല്ല ബോളർ. തന്റെ കളിയിലൂടെ അദ്ദേഹം വ്യത്യസ്തമായ ഒരു ലെവലിലേക്ക് പോയി. തുടക്കത്തിൽ അവസരം ലഭിച്ചതിനുശേഷവും ഫിറ്റ്നസ് കാരണം പുറത്തായതിനുശേഷവും മികച്ച തിരിച്ചുവരവ്. എന്നാൽ തിരിച്ചുവരവിന് ശേഷമുള്ള ഈ രണ്ടാം ഘട്ടത്തിൽ, അദ്ദേഹം തന്റെ കളിയെ അടുത്ത ലെവലിലേക്ക് കൊണ്ടുപോയി.” അദ്ദേഹം പരഞ്ഞു.

29 ടി20 മത്സരങ്ങളിൽ നിന്ന് 15.68 ശരാശരിയിൽ 45 വിക്കറ്റുകൾ വരുൺ വീഴ്ത്തിയിട്ടുണ്ട്. ഇതിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. 2026-ൽ സ്വന്തം നാട്ടിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഏറ്റവും നിർണായക ഘടകമായി വരുൺ ചക്രവർത്തി മാറുമെന്ന് ബദരീനാഥ് വിശ്വസിക്കുന്നു. യുഎഇയിൽ നടന്ന 2025 ചാമ്പ്യൻസ് ട്രോഫിയിൽ ടീമിന്റെ വിജയത്തിൽ ഈ പരിചയസമ്പന്നനായ സ്പിന്നർ നിർണായക പങ്ക് വഹിച്ചു.

“അദ്ദേഹം ഇന്ത്യയ്ക്ക് വലിയൊരു മുതൽക്കൂട്ടാണ്. ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പുമായി മുന്നോട്ട് പോകുമ്പോൾ, അദ്ദേഹം ഏറ്റവും നിർണായക ഘടകമായിരിക്കും. വരുണിന് നല്ല ദിവസം ലഭിച്ചാൽ, ഇന്ത്യൻ ടീമിന് നല്ല ദിവസം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്,” ബദരീനാഥ് പറഞ്ഞു.

2021-ൽ ഇന്ത്യയ്ക്ക് വേണ്ടി ടി20യിൽ അരങ്ങേറ്റം കുറിച്ച വരുൺ, അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റുകൾ മാത്രമേ നേടിയിട്ടുള്ളൂ, പിന്നീട് പുറത്താക്കപ്പെട്ടു. 2024-ലെ ടി20 ലോകകപ്പിന് ശേഷം 21 വിക്കറ്റുകളുമായി ഐപിഎലിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ഫലമായി അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ