'മൂഡ് ശരിയല്ല, ഞാന്‍ കളി നിര്‍ത്തുകയാണ്'; ഞെട്ടിച്ച ഷമി

കളത്തില്‍ സന്തോഷിക്കാന്‍ ഏറെ വകയുണ്ടെങ്കിലും മൈതാനത്തിന് പുറത്ത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് അത്ര നല്ല അനുഭവങ്ങളല്ല. കളത്തിലെ പരിക്കിനും ഫോമില്ലായ്മക്കും പുറമേ വ്യക്തിപരമായ പ്രശ്‌നങ്ങളും കളത്തിന് പുറത്ത് ഷമിയെ ആക്രമിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ നില്‍ക്കെ 2018 ല്‍ താരം കളി നിര്‍ത്താന്‍ തീരുമാനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ബോളിംഗ് പരിശീലകന്‍ ഭരത് അരുണ്‍.

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായിരുന്നു സംഭവം. വ്യക്തിപരമായ കാരണങ്ങളായിരുന്നു താരത്തെ വലിയ തീരുമാനത്തിലെത്തിച്ചത്. പോരാത്തതിന് യോ യോ ഫിറ്റ്‌നസ് പരീക്ഷ ജയിക്കാതെ ടീമിന് പുറത്തായതോടെ താരത്തിന് മാനസിക സമ്മര്‍ദവുമേറി. ‘രോഷപ്പെട്ടു നില്‍ക്കുകയാണ് ഞാന്‍. എനിക്ക് കളി നിര്‍ത്തണം’ എന്നായിരുന്നു ആവശ്യം.

ഉടന്‍ ഷമിയെയും കൂട്ടി രവി ശാസ്ത്രിക്കടുത്തെത്തി. വിഷയം അന്വേഷിച്ചപ്പോള്‍ ഇനി കളിക്കേണ്ടെന്ന് ശാസ്ത്രിയോടും ഷമി പറഞ്ഞു. കളി നിര്‍ത്തിയിട്ട് പിന്നെ എന്തു ജോലി എടുക്കുമെന്നായി ശാസ്ത്രിയുടെ ചോദ്യം. പന്തു കൈയിലെടുത്താല്‍ നന്നായി പന്തെറിയാന്‍ നിനക്കാകും. അതിനാല്‍ നാലാഴ്ച ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. ഇത് ഷമിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു- ഭരത് അരുണ്‍ പറഞ്ഞു.

ബെംഗളൂരുവിലെ ദേശീയ അക്കാദമിയില്‍ നാലിനു പകരം അഞ്ചാഴ്ച നിന്നായിരുന്നു തിരിച്ചുവരവ്. ശരീരത്തിന്റെ ഫിറ്റ്‌നസ് വീണ്ടെടുത്തും മാനസിക നില ശരിപ്പെടുത്തിയും ഒന്നാം നമ്പര്‍ പേസറായി ഷമി വീണ്ടും ടീമില്‍ തിരിച്ചെത്തി. അഫ്ഗാന്‍ പരമ്പര നഷ്ടമായ താരം ഇംഗ്ലണ്ട് പര്യടനത്തിന് വീണ്ടും ടീമിലെത്തി. നിലവില്‍ ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നതും ഷമിയാണ്.

Latest Stories

RCB VS PBKS: പൂട്ടുമെന്ന് പറഞ്ഞാല്‍ കോഹ്‌ലി പൂട്ടിയിരിക്കും, പഞ്ചാബ് ബാറ്റര്‍ക്ക് സൂപ്പര്‍താരം ഒരുക്കിയ കെണി, പിന്നീടങ്ങോട്ട് കൂട്ടത്തകര്‍ച്ച, വീഡിയോ

കപ്പല്‍ മുങ്ങിയ സംഭവം; ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി, കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ല, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി

'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

നിലമ്പൂരില്‍ പൊതുസ്വതന്ത്രന് തന്നെ സിപിഎമ്മില്‍ സാധ്യത; ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

RCB VS PBKS: പഞ്ചാബ്- ആര്‍സിബി മത്സരത്തില്‍ ആ ടീം എന്തായാലും വിജയിക്കും, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ പണി കിട്ടും, തുറന്നുപറഞ്ഞ് ആര്‍ അശ്വിന്‍