'മൂഡ് ശരിയല്ല, ഞാന്‍ കളി നിര്‍ത്തുകയാണ്'; ഞെട്ടിച്ച ഷമി

കളത്തില്‍ സന്തോഷിക്കാന്‍ ഏറെ വകയുണ്ടെങ്കിലും മൈതാനത്തിന് പുറത്ത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് അത്ര നല്ല അനുഭവങ്ങളല്ല. കളത്തിലെ പരിക്കിനും ഫോമില്ലായ്മക്കും പുറമേ വ്യക്തിപരമായ പ്രശ്‌നങ്ങളും കളത്തിന് പുറത്ത് ഷമിയെ ആക്രമിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ നില്‍ക്കെ 2018 ല്‍ താരം കളി നിര്‍ത്താന്‍ തീരുമാനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ബോളിംഗ് പരിശീലകന്‍ ഭരത് അരുണ്‍.

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായിരുന്നു സംഭവം. വ്യക്തിപരമായ കാരണങ്ങളായിരുന്നു താരത്തെ വലിയ തീരുമാനത്തിലെത്തിച്ചത്. പോരാത്തതിന് യോ യോ ഫിറ്റ്‌നസ് പരീക്ഷ ജയിക്കാതെ ടീമിന് പുറത്തായതോടെ താരത്തിന് മാനസിക സമ്മര്‍ദവുമേറി. ‘രോഷപ്പെട്ടു നില്‍ക്കുകയാണ് ഞാന്‍. എനിക്ക് കളി നിര്‍ത്തണം’ എന്നായിരുന്നു ആവശ്യം.

ഉടന്‍ ഷമിയെയും കൂട്ടി രവി ശാസ്ത്രിക്കടുത്തെത്തി. വിഷയം അന്വേഷിച്ചപ്പോള്‍ ഇനി കളിക്കേണ്ടെന്ന് ശാസ്ത്രിയോടും ഷമി പറഞ്ഞു. കളി നിര്‍ത്തിയിട്ട് പിന്നെ എന്തു ജോലി എടുക്കുമെന്നായി ശാസ്ത്രിയുടെ ചോദ്യം. പന്തു കൈയിലെടുത്താല്‍ നന്നായി പന്തെറിയാന്‍ നിനക്കാകും. അതിനാല്‍ നാലാഴ്ച ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. ഇത് ഷമിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു- ഭരത് അരുണ്‍ പറഞ്ഞു.

ബെംഗളൂരുവിലെ ദേശീയ അക്കാദമിയില്‍ നാലിനു പകരം അഞ്ചാഴ്ച നിന്നായിരുന്നു തിരിച്ചുവരവ്. ശരീരത്തിന്റെ ഫിറ്റ്‌നസ് വീണ്ടെടുത്തും മാനസിക നില ശരിപ്പെടുത്തിയും ഒന്നാം നമ്പര്‍ പേസറായി ഷമി വീണ്ടും ടീമില്‍ തിരിച്ചെത്തി. അഫ്ഗാന്‍ പരമ്പര നഷ്ടമായ താരം ഇംഗ്ലണ്ട് പര്യടനത്തിന് വീണ്ടും ടീമിലെത്തി. നിലവില്‍ ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നതും ഷമിയാണ്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം