'മൂഡ് ശരിയല്ല, ഞാന്‍ കളി നിര്‍ത്തുകയാണ്'; ഞെട്ടിച്ച ഷമി

കളത്തില്‍ സന്തോഷിക്കാന്‍ ഏറെ വകയുണ്ടെങ്കിലും മൈതാനത്തിന് പുറത്ത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് അത്ര നല്ല അനുഭവങ്ങളല്ല. കളത്തിലെ പരിക്കിനും ഫോമില്ലായ്മക്കും പുറമേ വ്യക്തിപരമായ പ്രശ്‌നങ്ങളും കളത്തിന് പുറത്ത് ഷമിയെ ആക്രമിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ നില്‍ക്കെ 2018 ല്‍ താരം കളി നിര്‍ത്താന്‍ തീരുമാനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ബോളിംഗ് പരിശീലകന്‍ ഭരത് അരുണ്‍.

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായിരുന്നു സംഭവം. വ്യക്തിപരമായ കാരണങ്ങളായിരുന്നു താരത്തെ വലിയ തീരുമാനത്തിലെത്തിച്ചത്. പോരാത്തതിന് യോ യോ ഫിറ്റ്‌നസ് പരീക്ഷ ജയിക്കാതെ ടീമിന് പുറത്തായതോടെ താരത്തിന് മാനസിക സമ്മര്‍ദവുമേറി. ‘രോഷപ്പെട്ടു നില്‍ക്കുകയാണ് ഞാന്‍. എനിക്ക് കളി നിര്‍ത്തണം’ എന്നായിരുന്നു ആവശ്യം.

ഉടന്‍ ഷമിയെയും കൂട്ടി രവി ശാസ്ത്രിക്കടുത്തെത്തി. വിഷയം അന്വേഷിച്ചപ്പോള്‍ ഇനി കളിക്കേണ്ടെന്ന് ശാസ്ത്രിയോടും ഷമി പറഞ്ഞു. കളി നിര്‍ത്തിയിട്ട് പിന്നെ എന്തു ജോലി എടുക്കുമെന്നായി ശാസ്ത്രിയുടെ ചോദ്യം. പന്തു കൈയിലെടുത്താല്‍ നന്നായി പന്തെറിയാന്‍ നിനക്കാകും. അതിനാല്‍ നാലാഴ്ച ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. ഇത് ഷമിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു- ഭരത് അരുണ്‍ പറഞ്ഞു.

ബെംഗളൂരുവിലെ ദേശീയ അക്കാദമിയില്‍ നാലിനു പകരം അഞ്ചാഴ്ച നിന്നായിരുന്നു തിരിച്ചുവരവ്. ശരീരത്തിന്റെ ഫിറ്റ്‌നസ് വീണ്ടെടുത്തും മാനസിക നില ശരിപ്പെടുത്തിയും ഒന്നാം നമ്പര്‍ പേസറായി ഷമി വീണ്ടും ടീമില്‍ തിരിച്ചെത്തി. അഫ്ഗാന്‍ പരമ്പര നഷ്ടമായ താരം ഇംഗ്ലണ്ട് പര്യടനത്തിന് വീണ്ടും ടീമിലെത്തി. നിലവില്‍ ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നതും ഷമിയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക