LSG UPDATES: ഇവന്റെ ശമ്പളം 30 ലക്ഷം; ഇനി ഫൈൻ അടയ്ക്കാൻ ലോൺ എടുക്കേണ്ടി വരുമെന്ന് ആരാധകർ

ഇന്നലെ നടന്ന ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്‌നൗ സൂപ്പർ ജയൻസ്റ്റിന് നാല് റൺസിന്റെ വിജയം. ഇതോടെ അടുപ്പിച്ച് രണ്ട് മത്സരങ്ങൾ പന്തിന്റെ കീഴിൽ വിജയിക്കാൻ ടീമിന് സാധിച്ചു. ലക്‌നൗവിന് വേണ്ടി മിച്ചൽ മാർഷ് (81) നിക്കോളാസ് പുരാൻ (87*) എന്നിവരുടെ ബലത്തിലാണ് ലക്‌നൗ കൂറ്റൻ സ്‌കോറിൽ എത്തിയത്.

എന്നാൽ മത്സരത്തിനിടയിൽ വീണ്ടും വിവാദമായി ലക്‌നൗ ബോളർ ദിഗ്‌വേഷ് സിംഗ്. ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനിൽ നരൈന്റെ വിക്കറ്റ് വീഴ്ത്തിയപ്പോൾ ദിഗ്‌വേഷ് അഗ്രസിവ് സെലിബ്രേഷൻ വീണ്ടും നടത്തി. ഇത്തവണ കൈയിൽ എഴുതാതെ നിലത്താണ് സിഗ്നേച്ചർ സെലിബ്രേഷൻ നടത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇത്തരം സെലിബ്രേഷനുകൾ നടത്തിയപ്പോൾ ബിസിസിഐ ഫൈൻ ഈടാക്കിയിരുന്നു. എന്നിട്ടും താരം ഇത്തരം സെലിബ്രേഷനുകൾ നടത്തുകയാണ്. അദ്ദേഹത്തിന് നേരെ ആരാധകർ ട്രോൾ മഴ പെയ്യിക്കുകയാണ്.

238 റൺസ് ചെയ്‌സ് ചെയ്യാനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ആൻജിൻക്യ രഹാനെ (61) വെങ്കിടേഷ് ഐയ്യർ (45) റിങ്കു സിങ് (35*) എന്നിവർ മികച്ച പ്രകടനം നടത്തി. എന്നാൽ കൊൽക്കത്തയ്ക്ക് 234 റൺസ് നേടാനേ സാധിച്ചുള്ളൂ. അവസാനം വരെ നീണ്ടു നിന്ന പോരാട്ടത്തിലാണ് ലക്‌നൗ വിജയത്തിലെത്തിയത്.

Latest Stories

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പോക്‌സോ കേസ് പ്രതി സ്‌കൂളില്‍ മുഖ്യാതിഥിയായ സംഭവം; ഫോര്‍ട്ട് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ദൗത്യം ഫലംകണ്ടു, താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍

സത്യം അന്വേഷിക്കേണ്ടത് പ്രധാനമാണ്; ബിജെപി ജനങ്ങളുടെ മരണത്തിലും കളവ് പറയുന്നുവെന്ന് അഖിലേഷ് യാദവ്

“ഈവലയം”: സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു ചലച്ചിത്രം; റിലീസ് 13ന്

രണ്ടു ഭാ​ഗങ്ങൾ വെട്ടിയൊതുക്കി ഒറ്റചിത്രമായി റീ റിലീസിനെത്തിക്കും; 'ബാഹുബലി' തീയേറ്ററുകളിൽ എത്തുക ഒക്ടോബറിൽ..

കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയുമായി ഷെയ്ന്‍ നിഗം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ബള്‍ട്ടി' ടൈറ്റില്‍ ടീസര്‍

കുംഭമേളയിൽ കൊല്ലപ്പെട്ടത് 82 പേർ, സർക്കാർ കണക്ക് തള്ളി ബിബിസി; 37 പേർ മരിച്ചെന്നാണ് യുപി സർക്കാറിൻ്റെ ഔദ്യോഗിക കണക്ക്

കേരള തീരത്തെ തുടര്‍ച്ചയായ കപ്പലപടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് സുരേഷ് ഗോപി; 'എയിംസിന് വേണ്ടി കേരളം നല്‍കിയത് ഒരേ ഒരു ഓപ്ഷന്‍, എന്നിട്ട് ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കൂ'

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ