IPL 2025: നോട്ട്ബുക്ക് സെലിബ്രേഷനിലൊക്കെ എന്താണിത്ര കുഴപ്പം, അവന്‍ ആഘോഷിക്കട്ടെ, ദിഗ്‌വേഷ് രാതിയെ പുകഴ്ത്തി റിഷഭ് പന്ത്‌

നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തി ഐപിഎല്‍ ഈ സീസണില്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ദിഗ്‌വേഷ് രാതി. എല്ലാ കളികളിലും താരങ്ങളെ പുറത്താക്കിയ ശേഷമാണ് തന്റെ നോട്ട്ബുക്ക് സെലിബ്രേഷന്‍ ദിഗ്‌വേഷ് നടത്താറുളളത്. ഇതിന്റെ പേരില്‍ പലതവണ എല്‍എസ്ജി താരത്തിനെതിരെ ബിസിസിഐ പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഇതൊന്നും അത്ര കാര്യമാക്കാതെ ദിഗ്‌വേഷ് അദ്ദേഹത്തിന്റെ സെലിബ്രേഷന്‍ തുടര്‍ന്നു.

കഴിഞ്ഞ ദിവസം ബെംഗളൂരു താരത്തെ മങ്കാദിങ് നടത്തിയതിന്റെ പേരിലാണ് ലഖ്‌നൗ താരം വാര്‍ത്തകളില്‍ നിറഞ്ഞത്. പതിനേഴാം ഓവറിന്റെ അവസാന പന്തില്‍ ജിതേഷ് ശര്‍മ്മയെ ആണ് മങ്കാദിങ് ചെയ്യാന്‍ ദിഗ്‌വേഷ് ശ്രമിച്ചത്. എന്നാല്‍ ഇത് തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. അതേസമയം മത്സരശേഷം ദിഗ്‌വേഷിനെ പുകഴ്ത്തിയായിരുന്നു എല്‍എസ്ജി നായകന്‍ റിഷഭ് പന്ത് സംസാരിച്ചത്. ലഖ്‌നൗ ടീമിന്റെ ഈ വര്‍ഷത്തെ പോസിറ്റീവുകളില്‍ ഒന്നാണ് ദിഗ്‌വേഷ് രാതിയെന്ന് ക്യാപ്റ്റന്‍ പന്ത് തുറന്നുപറഞ്ഞു.

ബാറ്റിങ് യൂണിറ്റ് മെച്ചപ്പെട്ടതിനെ പ്രശംസിച്ചാണ് പന്ത് തുടങ്ങിയത്. ചില പ്രത്യേക ബോളിങ് പ്രകടനങ്ങളും ഇത്തവണ ഉണ്ടായിട്ടുണ്ടെന്ന് പന്ത് പറഞ്ഞു. ദിഗ്‌വേഷ് രാതി അവരില്‍ ഒരാളാണ്. ആവേശ് ചില നിര്‍ണായക ഓവറുകള്‍ എറിഞ്ഞു. ഞങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. പക്ഷേ അത് കൂടുതല്‍ സമയം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല, മത്സരശേഷം റിഷഭ് പന്ത് പറഞ്ഞു.

ആര്‍സിബിയോട് ആറ് വിക്കറ്റിന് തോറ്റതിന് പിന്നാലെ ഐപിഎല്‍ 2025ല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആദ്യ ബാറ്റിങ്ങില്‍ ലഖ്‌നൗ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മറികടന്നത്. താത്കാലിക നായകന്‍ ജിതേഷ് ശര്‍മ്മയുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തിലായിരുന്നു ആര്‍സിബിയുടെ വിജയം. ഇതോടെ പ്ലേഓഫില്‍ ക്വാളിഫയര്‍ 1 മത്സരത്തിനും അവര്‍ യോഗ്യത നേടി.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ