അവസാന ഓവർ ട്വിസ്റ്റ് അവസാനിക്കുന്നില്ല, സിക്കന്ദർ റാസയും ഷാരൂഖ് ഖാനും ചേർന്ന് ലക്നൗവിന്റെ ലക്ക് നശിപ്പിച്ചു, നിർണായക ജയവുമായി പഞ്ചാബ്

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഓരോ മത്സരങ്ങളും കഴിയുംതോറും ഏത് മത്സരത്തിനാണ് കൂടുതൽ ആവേശകരമെന്ന് പറയാൻ കഴിയാത്ത അത്ര നല്ല രീതിയിലാണ് ഓരോ മത്സരങ്ങളും പുരോഗമിക്കുന്നത്. ഒരിക്കലും ജയിക്കില്ല എന്നൊക്കെ വിചാരിച്ച് ടി.വി ഓഫ് ചെയ്ത് മടങ്ങുമ്പോൾ ആയിരിക്കും ട്വിസ്റ്റ് സംഭവിക്കുന്നത്. അതുപോലെ തന്നെ ആയിരുന്നു ഇന്ന് നടന്ന പഞ്ചാബ് – ലക്നൗ മത്സരവും അതുപോലെ തന്നെ ആയിരുന്നു. ലക്നൗ ഉയത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുതുടർന്ന പഞ്ചാബ് ഇടക്ക് പരാജയപെടുമെന്ന തോന്നൽ ഉണ്ടാക്കിയ ശേഷം അവസാന ഓവറിൽ ജയം സ്വന്തമാക്കി. 2 വിക്കറ്റിനാണ് വാശിയേറിയ പോരാട്ടത്തിൽ താരം ജയിച്ചത്.

ടോസ് നഷ്ടമായി ഇറങ്ങിയ ലക്നൗ ഈ സീസണിലെ ഏറ്റവും മികച്ച രീതിയിലാണ് തുടങ്ങിയത്. കെ എൽ രാഹുൽ- മയേഴ്‌സ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് കിട്ടിയത്. രാഹുൽ പതിവുപോലെ വേഗം കുറച്ചും മയേഴ്സ് വേഗത്തിലുമാണ് കളിച്ചത്. എന്തായാലും 49 റൺസ് നേടിയ ലക്നൗ പതുക്കെ വേഗം കൂടി. എന്നാൽ അധികം വൈകാതെ മയേഴ്സ് 29 റൺസ് എടുത്ത് വീണ ശേഷം പിന്നെ പവലിയനിലേക്ക് ഘോഷ യാത്ര ആയിരുന്നു. ഒരു ബാറ്റ്‌സ്മാന്മാർക്ക് പോലും പിന്നെ ചലനം ഉണ്ടാക്കാൻ സാധിച്ചില്ല. ദീപക്ക് ഹൂഡ 3 റൺസ്, ക്രുനാൽ പാണ്ഡ്യ 18 റൺസ്, കൃഷ്ണപ്പ ഗൗതം 1 , നിക്കോളാസ് പൂരന് 0 ഉൾപ്പടെ എല്ലാവരും വീണു. എന്നാൽ ഓപ്പണർ ആയി ഇറങ്ങിയ കെ.എൽ രാഹുൽ അർദ്ധ സെഞ്ച്വറി നേടി ടീമിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചു. ടീമിന് വേണ്ട രീതിയിൽ സ്കോറിന് റേറ്റ് കൂട്ടാനും താരത്തിനായി. 56 പന്തിൽ 74 റൺസ് എടുത്ത് താരം തിളങ്ങി. അതേസമയം പഞ്ചാബിനായി ബോളിങ്ങിൽ സാം കരൻ മൂന്ന് വിക്കറ്റും റബാഡ രണ്ട് വിക്കറ്റും അർശ്ദീപ്, ഹർമൻപ്രീത് ബാർ, സിക്കന്ദർ റാസ 1 വിക്കറ്റും നേടി തിളങ്ങി. ശിഖർ ധവാന്റെ അഭാവത്തിൽ നായകനായ സാമിന്റെ ഡെത്ത് ഓവർ ബോളിങ്ങും ഗംഭീരം ആയിരുന്നു.

പഞ്ചാബിന്റെ മറുപടി തകർച്ചയോടെ ആയിരുന്നു. തുടക്കത്തിൽ തന്നെ ഓപ്പണറുമാരായ അഥർവ ടൈടെ 0 , പ്രഭ്സിമ്രാൻ സിംഗ് 4 എന്നിവരെ ടീമിന് നഷ്ടമായി. എന്നാൽ പിന്നാലെ എത്തിയ മാത്യൂസ് ഷോർട് ഇതുവരെ താൻ കളിച്ച ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്ന് കളിച്ചു. 34 റൺസെടുത്താണ് താരം വീണത്. സീസണിൽ ആദ്യമായി കളത്തിൽ ഇറങ്ങിയ ഹർപ്രീത് സിംഗ് ഭാട്ടിയ 22 പന്തില് 22 റൺസ് എടുത്ത് വീണു.

ഈ ടൂർണമെന്റിൽ പഞ്ചാബ് ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച സിക്കന്ദർ റാസ നേടിയ തകപ്പൻ അര്ധ സെഞ്ചുറിയാണ് ടീമിനെ പിന്നെ സഹായിച്ചത്. താരം 41 പന്തിൽ 57 റൺസെടുത്തു. പിന്നാലെ തുടരെ തുടരെ വിക്കറ്റുകൾ നഷ്‌ടമായ ടീമിനെ ഷാരൂഖ് ഖാന്റെ 23 (10) മിന്നൽ ഇന്നിംഗ്സ് രക്ഷിച്ചു. ലക്നൗവിനായി യുധ്വീർ സിംഗ് ചരക്, രവി ബിഷ്ണോയ്, മാർക്ക് വുഡ് എന്നിവർ 2 വിക്കറ്റുകൾ എടുത്തപ്പോൾ കൃഷ്നപ്പ ഗൗതം, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Latest Stories

KKR VSR SRH: ഒരു ഓവർ കൂടെ എറിഞ്ഞിരുന്നേൽ എന്റെ കാര്യത്തിൽ തീരുമാനമായേനെ; ബോളിങ്ങിൽ അർധ സെഞ്ചുറി വഴങ്ങി വരുൺ ചക്രവർത്തി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍, മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ല; എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും ആവര്‍ത്തിച്ച് മോദി

SRH VS KKR: എടാ പിള്ളേരെ, ഇങ്ങനെ വേണം ടി-20 കളിക്കാൻ; കൊൽക്കത്തയ്‌ക്കെതിരെ ഹെൻറിച്ച് ക്ലാസന്റെ സംഹാരതാണ്ഡവം

കോഴിക്കോട് തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ ഷോക്കേറ്റു മരിച്ചു

അഫാന്റെ ആത്മഹത്യ ശ്രമം, ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

CSK UPDATES: പതിവ് പോലെ ഹർഷ ഭോഗ്ലെയുടെ ചോദ്യം, വിരമിക്കൽ അപ്ഡേറ്റ് കാത്തിരുന്നവർക്ക് മുന്നിൽ അത് പറഞ്ഞ് ധോണി; ചർച്ചയായി വാക്കുകൾ

സാമ്പത്തിക തട്ടിപ്പ്, ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍; പൊലീസ് നടപടി നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന്

CSK UPDATES: ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട..., തോറ്റമ്പിയ സീസണിന് ഇടയിലും എതിരാളികൾക്ക് റെഡ് സിഗ്നൽ നൽകി ചെന്നൈ സൂപ്പർ കിങ്‌സ്; അടുത്ത വർഷം കളി മാറും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

IPL 2025: കഴുകന്മാർ നാല് ദിവസം പറന്നില്ലെങ്കിൽ...., ചെന്നൈ ടീമിനെ പ്രചോദിപ്പിച്ച സുരേഷ് റെയ്‌നയുടെ വാക്കുകൾ വൈറൽ; ഇതിലും മുകളിൽ ഒരു സ്റ്റേറ്റ്മെൻറ് ഇല്ല എന്ന് ആരാധകർ