IPL 2025: വിരാട് ഭായി ഔട്ടായപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഒരേയൊരു കാര്യം മാത്രം, അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം, തുറന്നുപറഞ്ഞ് ജിതേഷ് ശര്‍മ്മ

ജിതേഷ് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ അങ്ങനെ ആര്‍സിബി ക്വാളിഫയര്‍ 1 മത്സരത്തിന് യോഗ്യത നേടിയിരിക്കുകയാണ്. നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ടീം പ്രതിസന്ധിയിലായ സമയം ക്രീസിലെത്തിയ ജിതേഷ് മായങ്ക് അഗര്‍വാളിനെ കൂട്ടുപിടിച്ച് ബെംഗളൂരുവിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. 33 പന്തുകളില്‍ എട്ട് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 85 റണ്‍സാണ് ജിതേഷ് ലഖ്‌നൗവിനെതിരെ അടിച്ചുകൂട്ടിയത്. ഒരറ്റത്ത് 23 പന്തില്‍ 41 റണ്‍സോടെ മായങ്ക് അഗര്‍വാള്‍ ജിതേഷിന് കാര്യമായ പിന്തുണ നല്‍കി.

മാച്ച് വിന്നിങ് ഇന്നിങ്‌സ് ആര്‍സിബിക്കായി കാഴ്ചവച്ചതോടെ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഒന്നടങ്കം നിറയുകയാണ് ജിതേഷ് ശര്‍മ്മ. അതേസമയം വിരാട് കോഹ്ലി ഔട്ടായ ശേഷം തന്റെ മനസില്‍ തോന്നിയത് എന്തായിരുന്നുവെന്ന് പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ജിതേഷ്. “എനിക്ക് ഈ മാച്ച് വിന്നിങ്‌ ഇന്നിങ്‌സ് കളിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ജിതേഷ് ശര്‍മ്മ പറയുന്നു. വിരാട് ഭായ് പുറത്തായപ്പോള്‍, മത്സരം കുറച്ച് സീരിയസായി എടുക്കാന്‍ താന്‍ ചിന്തിച്ചിരുന്നു.

എന്റെ ഉപദേഷ്ടാവും ഗുരുവുമായ ദിനേശ് കാര്‍ത്തിക്  പറയുന്നതുപോലെ, കളി കൂടുതല്‍ ആഴത്തില്‍ എടുക്കുക. എല്ലാ ഭാരവും എന്റെ മേലായിരുന്നതിനാല്‍ എനിക്ക് വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു! വിരാട് ഭായ്, ക്രുണാല്‍ ഭായ്, ഭുവി ഭായ് എന്നിവര്‍ എന്നോടൊപ്പം ഉണ്ട്. അവരോടൊപ്പം കളിക്കുന്നത്‌ എനിക്ക് ആവേശമാണ്. ആ നിമിഷം ആസ്വദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അടുത്ത മത്സരത്തില്‍ ഇതിലും മെച്ചപ്പെട്ട കളി പുറത്തെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കും, ജിതേഷ് ശര്‍മ്മ പറഞ്ഞുനിര്‍ത്തി.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ