ചുമ്മാതൊന്നുമല്ല നല്ല അന്തസായിട്ട് കള്ളത്തരം കാണിച്ചിട്ടല്ലേ, കൂടുതൽ ഡയലോഗ് വേണ്ട കുടുങ്ങി; ഇന്നാണ് ആ ദിവസം

ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിൽ ഓവലിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആകാലം കളങ്കമേറിയ ദിനം പിറന്നിട്ട് 16 വർഷമായിരുന്നു. നേരത്തെ ഇംഗ്ലണ്ട് സ്വന്തമാക്കിയ നാല് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റായിരുന്നു ഇത്. ആദ്യ ടെസ്റ്റ് ഫലം നൽകുന്നതിൽ പരാജയപ്പെട്ടപ്പോൾ തുടർന്നുള്ള രണ്ടിലും ആതിഥേയർ വിജയിച്ചു. നാലാം മത്സരത്തിൽ ആധിപത്യം പുലർത്തുന്ന പാകിസ്ഥാൻ, ഇൻസമാം ഉൾ ഹഖിന്റെ നേതൃത്വത്തിലുള്ള യൂണിറ്റിനെ പന്തിൽ കൃത്രിമം കാണിച്ചെന്ന ആരോപണം ഉണ്ടാകുന്നത് വരെ ആദ്യം ജയം സ്വന്തമാക്കുന്നതിന്റെ അടുക്കൽ എത്തിച്ചു.

പാകിസ്ഥാൻ നേരത്തെയും സമാനമായ ചർച്ചയുടെ കേന്ദ്രമായി മാറിയിരുന്നു. 1992ലെ പരമ്പരയിൽ പാകിസ്ഥാൻ പന്തിൽ കൃത്രിമം കാണിച്ചെന്ന് ഇംഗ്ലണ്ട് ആരോപിച്ചിരുന്നുവെങ്കിലും അവ്യക്തമായ തെളിവുകൾ കാരണം അന്ന് നടപടിയുണ്ടായില്ല. 2006 ലെ പരമ്പരയിൽ അമ്പയർമാരായ ഡാരെൽ ഹെയർ, ബില്ലി ഡോക്‌ട്രോവ് എന്നിവർ പന്തിന്റെ അവസ്ഥ പരിശോധിക്കുകയും ഒരു തരത്തിലുള്ള മുന്നറിയിപ്പും നൽകാതെ ഇംഗ്ലണ്ടിന് അഞ്ച് പെനാൽറ്റി റൺസ് നൽകുകയും ചെയ്തു. പാകിസ്ഥാൻ നേരത്തെ പന്തിൽ കൃത്രിമം കാണിക്കുകയും മാറ്റം വരുത്തുകയും ചെയ്തുവെന്ന് വ്യക്തമായതിനാൽ പന്ത് മാറ്റാൻ ഇംഗ്ലണ്ടിന് അനുമതി ലഭിച്ചു.

മത്സരത്തിൽ പാകിസ്ഥാൻ ജയം ഉറപ്പിച്ച ഘട്ടത്തോക്കിൽ നിന്ന് ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു. ലീഡ് കുറയുന്നു എന്ന് മനസിലാക്കിയ പാകിസ്ഥാൻ പന്തിൽ കൃത്രിമം കാണിചെന്ന് ആരോപണം ഉന്നയിക്കുക ആയിരുന്നു. അമ്പയർമാരായ ഹെയർ, ഡോക്‌ട്രോവ് എന്നിവർ പന്ത് പരിശോധിച്ച് മാറ്റം അഭ്യർത്ഥിച്ചു. ചായ ഇടവേള വരെ മത്സരം സാധാരണ നിലയിൽ തുടർന്നു.

ഒരു മണിക്കൂറിന് ശേഷം, അഞ്ച് പെനാൽറ്റി റണ്ണുകൾക്കെതിരെ അമ്പയർമാരെ അനുനയിപ്പിക്കാൻ പാകിസ്ഥാൻ കളിക്കാർ ശ്രമിച്ചെങ്കിലും ഹെയറും ഡോക്‌ട്രോവും മനസ്സ് മാറ്റാൻ തയ്യാറായില്ല. തുടർന്ന് പാക്കിസ്ഥാൻ ഗ്രൗണ്ട് വിട്ടു. ജയത്തോടെ ഇംഗ്ലണ്ട് പരമ്പര 3-0ന് സ്വന്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വ്യക്തമായ തെളിവുകളില്ലാത്തതിനാൽ പാക്കിസ്ഥാനെതിരായ പന്ത് ചുരണ്ടൽ ആരോപണം ഉപേക്ഷിക്കാൻ ഐസിസി തീരുമാനിച്ചു.

എന്നിരുന്നാലും, ചായ ഇടവേളയ്ക്ക് ശേഷം കളത്തിലേക്ക് മടങ്ങാൻ വിസമ്മതിച്ചതിനാൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഇൻസമാം ഉൾ ഹഖിനെ വിലക്കിയിരുന്നു. അന്താരാഷ്‌ട്ര അമ്പയറിംഗ് ഡ്യൂട്ടിയിൽ നിന്നും ഹെയറിനെ ഒഴിവാക്കി . പിന്നീട്, വംശീയ വിവേചനം ആരോപിച്ച് ഐസിസിക്കും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനുമെതിരെ കേസെടുക്കുമെന്ന് അദ്ദേഹം വാദിച്ചു.

Latest Stories

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം