തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സൗത്താഫ്രിക്കക്ക് എതിരായ നാല് മത്സര പരമ്പരയിൽ ഇന്ന് നാലാം മത്സരത്തിലേക്ക് എത്തിയപ്പോൾ ഇത് ആദ്യമായിട്ടായിരുന്നു പരമ്പരയിൽ ഇന്ത്യക്ക് ടോസ് കിട്ടിയത്. ഇതുവരെയുള്ള മത്സരങ്ങളിൽ എല്ലാം ആദ്യം ബാറ്റിംഗ് ചെയ്യേണ്ടി വന്ന ഇന്ത്യ ടോസ് കിട്ടിയപ്പോൾ ബോളിങ് തിരഞ്ഞെടുക്കും എന്നാണ് കരുതിയത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് തങ്ങൾക്ക് ബാറ്റിംഗ് തന്നെ മതിയെന്നും ആ വെല്ലുവിളി തങ്ങൾ ഇഷ്ടപെടുന്നു എന്നുമാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പറഞ്ഞത്. നായകൻ എന്താണോ പറഞ്ഞത് അത് അതേപടി അതിന്റെ പൂർണ സൗന്ദര്യത്തിൽ ആവർത്തിക്കുന്ന ഇന്ത്യൻ ബാറ്റർമാരെയാണ് ജോഹന്നാസ്ബർഗിൽ കാണാൻ സാധിച്ചത്.

ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ശേഷം മങ്ങിയ സഞ്ജുവും കഴിഞ്ഞ മത്സരത്തിൽ മികവ് കാണിച്ച അഭിഷേകുമാണ് പതിവുപോലെ ഓപ്പണിങ് ഇറങ്ങിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തന്നെ വീഴ്ത്തിയ ജാൻസനെതിരെ ശ്രദ്ധയോടെ തുടങ്ങിയ സഞ്ജു കോട്സിയ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ തന്നെ ഗിയർ മാറ്റുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അഭിഷേകും ഫുൾ ഫ്ലോയിൽ തന്നെ തുടർന്നപ്പോൾ ബൗണ്ടറി മഴ പെയ്തിറങ്ങി തുടങ്ങി. ഏത് ബോളർ എന്നോ എറിയുന്ന ലെങ്ത് എന്നോ നോട്ടം ഇല്ലാതെ ഇരുവരും എതിരാളികളെ ആക്രമിച്ചു. ഇതിനിടയിൽ 18 പന്തിൽ 36 റൺ എടുത്ത അഭിഷേക് മടങ്ങി.

പോയതിനേക്കാൾ വലുത് ആണ് പിന്നെ വന്നത് എന്ന് പറയുന്ന പോലെയായിരുന്നു തിലകിന്റെ വരവ്. താൻ കഴിഞ്ഞ മത്സരത്തിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങിയ തിലക് സഞ്ജുവിനൊപ്പം ചേർന്നതോടെ പിന്നെ സിക്സ് മഴയാണ് കാണാൻ സാധിച്ചത്. സിംഗിൾ ഒകെ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. സഞ്ജുവും തിലകും മത്സരിച്ച് റൺ നേടിയതോടെ ബോളര്മാരുടെ അവസ്ഥ ബോളിങ് മെഷീനേക്കാൾ കഷ്ടമായി.

ആവനാഴിയിലെ മുഴുവൻ അസ്ത്രവും ഉപയോഗിച്ച സൗത്താഫ്രിക്കൻ നായകൻ മാർക്രം കാണികളെ കൊണ്ട് വരെ പന്തെറിയിപ്പിക്കാൻ തയാറായി നിൽക്കുന്ന രീതിയിലാണ് നിന്നത്. 27 സിക്സുകൾ ഇപ്പോൾ തന്നെ പിറന്ന ഇന്നിങ്സിൽ ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 253- 1 എന്ന നിലയിലാണ്. പരമ്പരയിലെ രണ്ടാമത്തെ സെഞ്ച്വറി പൂർത്തിയാക്കിയ ഇരുതാരങ്ങളും പോരാട്ടം തുടരുകയാണ്.  സഞ്ജു 100 റൺ നേടി നിൽക്കുമ്പോൾ തിലക് വർമ്മ 100റൺ നേടി നിൽക്കുന്നു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍