'ഒരു സ്പിന്നര്‍ അത് ചെയ്യുന്നത് കുറ്റകരമാണ്'; തുറന്നടിച്ച് ഷക്കീബ് അല്‍ ഹസന്‍

ദുബായില്‍ ശ്രീലങ്കയ്ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ സമ്മര്‍ദം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന് വലിയ വിലയാണ് നല്‍കേണ്ടിവന്നതെന്ന് ബംഗ്ലാദേശ് ടി20 ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. ശ്രീലങ്കയ്‌ക്കെതിരെ അവസാന ഓവറില്‍ ത്രില്ലറിര്‍ തോറ്റ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

എട്ട് വൈഡുകളും നാല് നോബോളുകളും എറിഞ്ഞ് ബംഗ്ലാദേശ് അവരുടെ ലക്ഷ്യത്തെ തട്ടിയകറ്റി. ഇപ്പോഴിതാ സ്പിന്നര്‍ പോലും മത്സരത്തില്‍ നോബോള്‍ എറിഞ്ഞതിനെ വിമര്‍ശിച്ചിരിക്കുകയാണ് നായകന്‍ ഷക്കീബ്. ഒരു സ്പിന്നര്‍ നോ ബോള്‍ ബൗള്‍ ചെയ്യുന്നത് കുറ്റകരമാണെന്നാണ് ഷക്കീബ് പറയുന്നത്.

‘ഒരു ക്യാപ്റ്റനും നോ ബോള്‍ ആഗ്രഹിക്കുന്നില്ല, ഒരു സ്പിന്നര്‍ നോ ബോള്‍ ബൗള്‍ ചെയ്യുന്നത് കുറ്റകരമാണ്. ഞങ്ങള്‍ ധാരാളം നോ ബോളുകളും വൈഡ് ബോളുകളും എറിഞ്ഞു,. അത് അച്ചടക്കത്തോടെയുള്ള ബൗളിംഗ് അല്ല. ഇത് സമ്മര്‍ദ്ദ ഗെയിമുകളാണ്, ഇവിടെ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്.’ ഷക്കിബ് പറഞ്ഞു.

അവസാന രണ്ട് ഓവറില്‍ 25 റണ്‍സ് ആണ് ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ലങ്കന്‍ താരങ്ങള്‍ക്ക് ബൗണ്ടറികള്‍ കണ്ടെത്താന്‍ കഴിഞ്ഞതിനൊപ്പം ബംഗ്ലാ ബൗളര്‍മാര്‍ എക്സ്ട്രാസും വഴങ്ങിയതോടെ ജയം ലങ്ക കൈക്കാലാക്കുകയായിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി