ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യുവതാരം പുതുവഴി വെട്ടിയെത്തുന്നു, ഇത് കരിയറിലെ രണ്ടാം ജന്മം!

അടുത്ത മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനായി യുവ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇന്ത്യ എ ടീമിലേക്ക് മടങ്ങിവരുമെന്ന് റിപ്പോര്‍ട്ട്. പിടിഐ പറയുന്നതനുസരിച്ച്, നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി 2024-25 സീസണില്‍ ജാര്‍ഖണ്ഡിനായി മികച്ച സെഞ്ച്വറി നേടിയതിന്റെ ബലത്തില്‍ ഇഷാന്‍ കിഷന്‍ ഇന്ത്യ എ ടീമിലേക്ക് മടങ്ങും.

റിപ്പോര്‍ട്ട് അനുസരിച്ച്, ഇഷാന്‍ കിഷന്‍ ഓസ്ട്രേലിയ എയ്ക്കെതിരെ രണ്ട് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളും സീനിയര്‍ ഇന്ത്യ ടീമുമായി ഒരു ഇന്‍ട്രാ-സ്‌ക്വാഡ് മത്സരവും കളിക്കാന്‍ ഒരുങ്ങുകയാണ്. മക്കെയിലും മെല്‍ബണിലും നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ എയ്ക്കുവേണ്ടി താരം കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിഷന്‍ നിലവില്‍ രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ നയിക്കുകയാണ്.

രഞ്ജി ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ് ഡിയിലെ ജാര്‍ഖണ്ഡിന്റെ രണ്ടാം മത്സരത്തിന്റെ ആദ്യ ദിനത്തില്‍ കിഷന്‍ 158 പന്തില്‍ 13 ഫോറും 2 സിക്‌സും സഹിതം 101 റണ്‍സ് നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ് ജാര്‍ഖണ്ഡ് ദിവസത്തെ കളി അവസാനിപ്പിച്ചത്. ഓഗസ്റ്റില്‍ ഫോര്‍മാറ്റിലേക്ക് മടങ്ങിയതിന് ശേഷം റെഡ്-ബോള്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ സെഞ്ച്വറിയായിരുന്നു ഇത്.

ഈ വര്‍ഷമാദ്യം, ആഭ്യന്തര ക്രിക്കറ്റിനേക്കാള്‍ ഐപിഎല്ലിന് മുന്‍ഗണന നല്‍കുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) കേന്ദ്ര കരാറുകളില്‍ നിന്ന് കിഷനെ ഒഴിവാക്കിയിരുന്നു. 2023ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പരമ്പരയില്‍ നിന്ന് പാതിവഴിയില്‍ താരം പിന്മാറിിരുന്നു. അതിനുശേഷം ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടുന്നതില്‍ കിഷന്‍ പരാജയപ്പെട്ടതിന് ശേഷം, ദേശീയ ടീമില്‍ വീണ്ടും സ്ഥാനം നേടുന്നതിന് ബാറ്റര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതുണ്ടെന്ന് അന്നത്തെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പ്രസ്താവിച്ചിരുന്നു.

‘അവന്‍ ഒരു ഇടവേള അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന് ഒരു ഇടവേള നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അവന്‍ തയ്യാറാവുമ്പോഴെല്ലാം, കുറച്ച് ക്രിക്കറ്റ് കളിച്ച് മടങ്ങിവരേണ്ടതുണ്ട്. തിരഞ്ഞെടുക്കല്‍ അവന്റേതാണ്. ഞങ്ങള്‍ അവനെ ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കുന്നില്ല’ എന്നാണ് ദാവിഡ് പറഞ്ഞത്.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ