'ആദ്യം അവന്‍ നിങ്ങള്‍ക്ക് കിംഗ്, ഇപ്പോള്‍ ജോക്കര്‍': ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം തുറന്നുകാട്ടി ഇര്‍ഫാന്‍ പത്താന്‍

ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഓസ്ട്രേലിയയുടെ അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിനെ തോളിന് തട്ടിയത് മുതല്‍ വിരാട് കോഹ്‌ലി വിവാദ നായകനാണ്. സംഭവം നിരവധി പ്രതികരണങ്ങള്‍ക്ക് കാരണമായെങ്കിലും, ഇത് ഓസ്ട്രേലിയന്‍ മാധ്യമങ്ങളില്‍ രൂക്ഷവുമായ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും കാരണമായി. അവയില്‍ ഒരു പത്രം തങ്ങളുടെ കവറില്‍ കോഹ്ലിയെ ‘ജോക്കര്‍’ എന്ന് മുദ്രകുത്തി.

ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന് ഇത് അത്ര നന്നായി തോന്നിയില്ല. ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ ‘കാപട്യം’ എന്നാണ് പത്താന്‍ ഇതിനെ വിളിച്ചത്. പരമ്പരയുടെ തുടക്കത്തില്‍ കോഹ്ലിയെ മാധ്യമങ്ങള്‍ രാജാവായി വാഴ്ത്തിയതും പിന്നീട് പെട്ടെന്ന് പരിഹസിച്ചതും ചൂണ്ടിക്കാട്ടി ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് പത്താന്‍ തുറന്നുകാട്ടി.

ഇവിടെ മാധ്യമങ്ങളുടെ കാപട്യം അതിരുകടക്കുന്നു. കാരണം ഞാന്‍ ഇത് പറയുന്നത്, നിങ്ങള്‍ ആദ്യം അവനെ ഒരു ‘രാജാവ്’ ആക്കി. പിന്നെ അവന്‍ നിങ്ങള്‍ക്ക് ഒരു ‘ജോക്കര്‍’ ആയി. നിങ്ങള്‍ അവനെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രശസ്തിക്കായി നിങ്ങള്‍ വിരാട് കോഹ്‌ലിയുടെ തോളാണ് ഉപയോഗിക്കുന്നത്.

വ്യക്തിപരമായ നേട്ടമുണ്ടാക്കാന്‍ അവന്റെ പേര് നിങ്ങള്‍ മുതലെടുക്കുന്നു, നിങ്ങള്‍ അവന്റെ വിപണി മൂല്യം മുതലെടുക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. നിങ്ങള്‍ വിപണി മൂല്യം മുതലെടുക്കാന്‍ ശ്രമിക്കുകയും ഒരേസമയം പുകഴ്ത്തുകയും അക്ഷേപിക്കുകയും ചെയ്യുന്നു. ഇത് അസ്വീകാര്യമാണ്- പത്താന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌