ഇന്ത്യയെ കളിയാക്കിയ പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് ചുട്ടമറുപടി നൽകി ഇർഫാൻ പത്താൻ, സംഭവം ഇങ്ങനെ

ടീം ഇന്ത്യയെക്കുറിച്ചുള്ള പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ കളിയാക്കൽ ഇന്ത്യൻ ആരാധകർക്ക് അത്ര പിടിച്ചില്ല. കഴിഞ്ഞ വ്യാഴാഴ്ച അഡ്‌ലെയ്ഡിൽ നടന്ന ടി20 ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനോട് ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെ ഷെഹ്ബാസ് ഷെരീഫ് ഇന്ത്യൻ ടീമിനെതിരെ ക്രൂരമായ വിമർശനം നടത്തിയിരുന്നു.

തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് പോസ്റ്റ് ഉടൻ വൈറലായി. ശനിയാഴ്ച, മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാൻ ലോകകപ്പ് ഫൈനലിന്റെ തലേന്ന്, ഇന്ത്യൻ ഇതിഹാസം ഇർഫാൻ പത്താൻ ട്വീറ്റിന് ഉചിതമായ മറുപടി നൽകി.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനലിന്റെ സ്‌കോർകാർഡ് ഇങ്ങനെയാണ്: ഇന്ത്യ 168 / 6 ഇംഗ്ലണ്ട് 169/ 0 , അതായത് കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം വിക്കറ്റുകൾ ഒന്നും നഷ്ടപ്പെടുത്താതെ മറികടന്നിരുന്നു.

ഇതിനാൽ തന്നെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ- അപ്പോൾ ഞായറാഴ്ച 169 / 0 vs 152/ 0, രണ്ട് ടീമുകളും ഇന്ത്യയെയാണ് തോൽപ്പിച്ചതെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ തന്നെ കളിയാക്കി ഇട്ട ഈ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു.

ട്വീറ്റ് ഇഷ്ടപെടാതിരുന്ന പത്താൻ നൽകിയ മറുപടി ഇങ്ങനെയാണ് “ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം. ഞങ്ങൾ സ്വയം സന്തുഷ്ടരാണ്, മറ്റുള്ളവർ വിഷമിക്കുമ്പോൾ നിങ്ങൾ സന്തോഷം തേടുന്നു. അതുകൊണ്ടാണ് നിങ്ങൾ രാജ്യത്തിന്റെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തത്.”

എന്തായാലും അടിയും തിരിച്ചടിയുമായി ട്വിറ്ററിൽ പോര് ഇപ്പോഴും മുറുകുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക