IPL 2025: സാല കപ്പ് പറഞ്ഞ് കുറെ ട്രോളിയത് അല്ലെ നീയൊക്കെ, ഒരൊറ്റ മത്സരം കൊണ്ട് ചരിത്രത്തിലിടം നേടി ആർസിബി; കൂടാതെ അപൂർവ നേട്ടങ്ങളും, കൈയടിച്ച് ആരാധകർ

ലഖ്‌നൗവിലെ ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ക്രിക്കറ്റ് ഏകാന സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച (മെയ് 27) ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ (എൽഎസ്ജി) ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ചരിത്രം സൃഷ്ടിച്ചു.
ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന സ്‌കോർ പിന്തുടരുന്ന ആർസിബി 228 റൺസിന്റെ വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ പൂർത്തിയാക്കി. ഫലമോ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി അവർ പ്ലേ ഓഫിൽ എത്തി. വ്യാഴാഴ്ച (മെയ് 28) മുള്ളൻപൂരിൽ നടക്കുന്ന ആദ്യ ക്വാളിഫയറിൽ അവർ പഞ്ചാബ് കിംഗ്‌സിനെ (പിബികെഎസ്) നേരിടും.

ഈ സീസണിൽ ഏഴ് എവേ മത്സരങ്ങളിലും ആർസിബി വിജയിച്ചു എന്നും ശ്രദ്ധിക്കണം. ഐപിഎൽ ചരിത്രത്തിൽ ഹോം-എവേ ഫോർമാറ്റ് പിന്തുടർന്ന വർഷങ്ങളിൽ തോൽവിയറിയാതെ എവേ മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ടീമായി അവർ ഇതോടെ മാറി. 2012-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യൻസും ലീഗ് ഘട്ടത്തിൽ ഏഴ് മത്സരങ്ങളിൽ വിജയിച്ചപ്പോൾ, അത് ഒരു ടീം 16 മത്സരങ്ങൾ കളിക്കുന്ന സീസണായിരുന്നു, അതായത് എവേ മത്സരങ്ങൾ എട്ട് എണ്ണം ഉണ്ടായിരുന്നു. ഗൗതം ഗംഭീറും ഹർഭജൻ സിങ്ങും നയിച്ച ടീമുകൾ ആ വർഷം ഒരു എവേ മത്സരത്തിൽ തോറ്റു.

ഈ സീസണിന്റെ തുടക്കത്തിൽ, 13 വർഷത്തിനിടെ ചെപ്പോക്കിൽ സി‌എസ്‌കെയെയും, വാങ്കഡെയിൽ മുംബൈയെയും, ഈഡൻ ഗാർഡൻസിൽ കെ‌കെ‌ആറിനെയും മൂന്ന് എവേ മത്സരങ്ങളിൽ തോൽപ്പിച്ച ടീമായി ആർ‌സി‌ബി മാറി. 2012 ൽ പഞ്ചാബ് കിംഗ്‌സ് മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. എൽ‌എസ്‌ജിക്കെതിരായ ഇന്നലത്തെ മത്സരത്തിൽ ജിതേഷ് ശർമ്മ ആർ‌സി‌ബിയെ നയിച്ചപ്പോൾ, ആദ്യ ആറ് മത്സരങ്ങളിൽ രജത് പട്ടീദറായിരുന്നു ടീമിന്റെ ക്യാപ്റ്റൻ.

വെള്ളിയാഴ്ച (മെയ് 24) ലഖ്‌നൗവിൽ നടന്ന പോരിൽ ആർ‌സി‌ബി എസ്‌ആർ‌എച്ചിനോട് പരാജയപ്പെട്ടെങ്കിലും, അത് ഒരു നിഷ്പക്ഷ വേദിയായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.  ബെംഗളൂരുവിന്റെ ഔദ്യോഗിക ഹോം മത്സരമായിരുന്നു അത്. മഴ ഭീഷണി കാരണം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് മത്സരം ലക്നൗവിലക്ക് മാറ്റുക ആയിരുന്നു.

അതേസമയം ഐപിഎല്ലിൽ ഇന്നലെ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 228 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 6 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി . ജിതേശ് ശർമ (33 പന്തിൽ പുറത്താവാതെ 55), വിരാട് കോഹ്‌ലി (30 പന്തിൽ 54), മായങ്ക് അഗർവാൾ (21 പന്തിൽ 41) എന്നിവരാണ് ആർസിബിയുടെ ജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലക്നൗവിനായി നായകൻ ഋഷഭ് പന്തിന്റെ തകർപ്പൻ സെഞ്ചുറിയാണ് അവരെ കൂറ്റൻ സ്കോർ നേടാൻ സഹായിച്ചത്.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ