IPL 2025: സാല കപ്പ് പറഞ്ഞ് കുറെ ട്രോളിയത് അല്ലെ നീയൊക്കെ, ഒരൊറ്റ മത്സരം കൊണ്ട് ചരിത്രത്തിലിടം നേടി ആർസിബി; കൂടാതെ അപൂർവ നേട്ടങ്ങളും, കൈയടിച്ച് ആരാധകർ

ലഖ്‌നൗവിലെ ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ക്രിക്കറ്റ് ഏകാന സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച (മെയ് 27) ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ (എൽഎസ്ജി) ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ചരിത്രം സൃഷ്ടിച്ചു.
ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന സ്‌കോർ പിന്തുടരുന്ന ആർസിബി 228 റൺസിന്റെ വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ പൂർത്തിയാക്കി. ഫലമോ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി അവർ പ്ലേ ഓഫിൽ എത്തി. വ്യാഴാഴ്ച (മെയ് 28) മുള്ളൻപൂരിൽ നടക്കുന്ന ആദ്യ ക്വാളിഫയറിൽ അവർ പഞ്ചാബ് കിംഗ്‌സിനെ (പിബികെഎസ്) നേരിടും.

ഈ സീസണിൽ ഏഴ് എവേ മത്സരങ്ങളിലും ആർസിബി വിജയിച്ചു എന്നും ശ്രദ്ധിക്കണം. ഐപിഎൽ ചരിത്രത്തിൽ ഹോം-എവേ ഫോർമാറ്റ് പിന്തുടർന്ന വർഷങ്ങളിൽ തോൽവിയറിയാതെ എവേ മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ടീമായി അവർ ഇതോടെ മാറി. 2012-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യൻസും ലീഗ് ഘട്ടത്തിൽ ഏഴ് മത്സരങ്ങളിൽ വിജയിച്ചപ്പോൾ, അത് ഒരു ടീം 16 മത്സരങ്ങൾ കളിക്കുന്ന സീസണായിരുന്നു, അതായത് എവേ മത്സരങ്ങൾ എട്ട് എണ്ണം ഉണ്ടായിരുന്നു. ഗൗതം ഗംഭീറും ഹർഭജൻ സിങ്ങും നയിച്ച ടീമുകൾ ആ വർഷം ഒരു എവേ മത്സരത്തിൽ തോറ്റു.

ഈ സീസണിന്റെ തുടക്കത്തിൽ, 13 വർഷത്തിനിടെ ചെപ്പോക്കിൽ സി‌എസ്‌കെയെയും, വാങ്കഡെയിൽ മുംബൈയെയും, ഈഡൻ ഗാർഡൻസിൽ കെ‌കെ‌ആറിനെയും മൂന്ന് എവേ മത്സരങ്ങളിൽ തോൽപ്പിച്ച ടീമായി ആർ‌സി‌ബി മാറി. 2012 ൽ പഞ്ചാബ് കിംഗ്‌സ് മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. എൽ‌എസ്‌ജിക്കെതിരായ ഇന്നലത്തെ മത്സരത്തിൽ ജിതേഷ് ശർമ്മ ആർ‌സി‌ബിയെ നയിച്ചപ്പോൾ, ആദ്യ ആറ് മത്സരങ്ങളിൽ രജത് പട്ടീദറായിരുന്നു ടീമിന്റെ ക്യാപ്റ്റൻ.

വെള്ളിയാഴ്ച (മെയ് 24) ലഖ്‌നൗവിൽ നടന്ന പോരിൽ ആർ‌സി‌ബി എസ്‌ആർ‌എച്ചിനോട് പരാജയപ്പെട്ടെങ്കിലും, അത് ഒരു നിഷ്പക്ഷ വേദിയായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.  ബെംഗളൂരുവിന്റെ ഔദ്യോഗിക ഹോം മത്സരമായിരുന്നു അത്. മഴ ഭീഷണി കാരണം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് മത്സരം ലക്നൗവിലക്ക് മാറ്റുക ആയിരുന്നു.

അതേസമയം ഐപിഎല്ലിൽ ഇന്നലെ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 228 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 6 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി . ജിതേശ് ശർമ (33 പന്തിൽ പുറത്താവാതെ 55), വിരാട് കോഹ്‌ലി (30 പന്തിൽ 54), മായങ്ക് അഗർവാൾ (21 പന്തിൽ 41) എന്നിവരാണ് ആർസിബിയുടെ ജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലക്നൗവിനായി നായകൻ ഋഷഭ് പന്തിന്റെ തകർപ്പൻ സെഞ്ചുറിയാണ് അവരെ കൂറ്റൻ സ്കോർ നേടാൻ സഹായിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി