IPL 2025: സാല കപ്പ് പറഞ്ഞ് കുറെ ട്രോളിയത് അല്ലെ നീയൊക്കെ, ഒരൊറ്റ മത്സരം കൊണ്ട് ചരിത്രത്തിലിടം നേടി ആർസിബി; കൂടാതെ അപൂർവ നേട്ടങ്ങളും, കൈയടിച്ച് ആരാധകർ

ലഖ്‌നൗവിലെ ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ക്രിക്കറ്റ് ഏകാന സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച (മെയ് 27) ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ (എൽഎസ്ജി) ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ചരിത്രം സൃഷ്ടിച്ചു.
ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന സ്‌കോർ പിന്തുടരുന്ന ആർസിബി 228 റൺസിന്റെ വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ പൂർത്തിയാക്കി. ഫലമോ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി അവർ പ്ലേ ഓഫിൽ എത്തി. വ്യാഴാഴ്ച (മെയ് 28) മുള്ളൻപൂരിൽ നടക്കുന്ന ആദ്യ ക്വാളിഫയറിൽ അവർ പഞ്ചാബ് കിംഗ്‌സിനെ (പിബികെഎസ്) നേരിടും.

ഈ സീസണിൽ ഏഴ് എവേ മത്സരങ്ങളിലും ആർസിബി വിജയിച്ചു എന്നും ശ്രദ്ധിക്കണം. ഐപിഎൽ ചരിത്രത്തിൽ ഹോം-എവേ ഫോർമാറ്റ് പിന്തുടർന്ന വർഷങ്ങളിൽ തോൽവിയറിയാതെ എവേ മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ടീമായി അവർ ഇതോടെ മാറി. 2012-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യൻസും ലീഗ് ഘട്ടത്തിൽ ഏഴ് മത്സരങ്ങളിൽ വിജയിച്ചപ്പോൾ, അത് ഒരു ടീം 16 മത്സരങ്ങൾ കളിക്കുന്ന സീസണായിരുന്നു, അതായത് എവേ മത്സരങ്ങൾ എട്ട് എണ്ണം ഉണ്ടായിരുന്നു. ഗൗതം ഗംഭീറും ഹർഭജൻ സിങ്ങും നയിച്ച ടീമുകൾ ആ വർഷം ഒരു എവേ മത്സരത്തിൽ തോറ്റു.

ഈ സീസണിന്റെ തുടക്കത്തിൽ, 13 വർഷത്തിനിടെ ചെപ്പോക്കിൽ സി‌എസ്‌കെയെയും, വാങ്കഡെയിൽ മുംബൈയെയും, ഈഡൻ ഗാർഡൻസിൽ കെ‌കെ‌ആറിനെയും മൂന്ന് എവേ മത്സരങ്ങളിൽ തോൽപ്പിച്ച ടീമായി ആർ‌സി‌ബി മാറി. 2012 ൽ പഞ്ചാബ് കിംഗ്‌സ് മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. എൽ‌എസ്‌ജിക്കെതിരായ ഇന്നലത്തെ മത്സരത്തിൽ ജിതേഷ് ശർമ്മ ആർ‌സി‌ബിയെ നയിച്ചപ്പോൾ, ആദ്യ ആറ് മത്സരങ്ങളിൽ രജത് പട്ടീദറായിരുന്നു ടീമിന്റെ ക്യാപ്റ്റൻ.

വെള്ളിയാഴ്ച (മെയ് 24) ലഖ്‌നൗവിൽ നടന്ന പോരിൽ ആർ‌സി‌ബി എസ്‌ആർ‌എച്ചിനോട് പരാജയപ്പെട്ടെങ്കിലും, അത് ഒരു നിഷ്പക്ഷ വേദിയായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.  ബെംഗളൂരുവിന്റെ ഔദ്യോഗിക ഹോം മത്സരമായിരുന്നു അത്. മഴ ഭീഷണി കാരണം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് മത്സരം ലക്നൗവിലക്ക് മാറ്റുക ആയിരുന്നു.

അതേസമയം ഐപിഎല്ലിൽ ഇന്നലെ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 228 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 6 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി . ജിതേശ് ശർമ (33 പന്തിൽ പുറത്താവാതെ 55), വിരാട് കോഹ്‌ലി (30 പന്തിൽ 54), മായങ്ക് അഗർവാൾ (21 പന്തിൽ 41) എന്നിവരാണ് ആർസിബിയുടെ ജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലക്നൗവിനായി നായകൻ ഋഷഭ് പന്തിന്റെ തകർപ്പൻ സെഞ്ചുറിയാണ് അവരെ കൂറ്റൻ സ്കോർ നേടാൻ സഹായിച്ചത്.

Latest Stories

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്