IPL 2025: കിരീടം നേടാൻ അർഹത ആ ടീമിന്, അവർ അത് നേടിയില്ലെങ്കിൽ വേറെ ഒരുത്തനും അതിനുള്ള യോഗ്യത ഇല്ല : ഹർഭജൻ സിങ്

ഐപിഎല്ലിൽ തുടർച്ചയായ ആറാം ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിന് തൊട്ടരികിൽ നിൽക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 100 റൺസിന്റെ തകർപ്പൻ ജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 218 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് 117 റൺസ് നേടാനേ സാധിച്ചുള്ളൂ. ട്രെൻഡ് ബോൾട്ടും ജസ്പ്രീത് ബുമ്രയും ദീപക് ചഹറും ഹാർദിക് പാണ്ഡ്യയും ഉൾപ്പെട്ട മുംബൈയുടെ പേസ് അറ്റാക്കിന് മുന്നിൽ ഒരു ഉത്തരവും ഇല്ലാതെ രാജസ്ഥാൻ തോൽവി സമ്മതിക്കുക ആയിരുന്നു.

ഇപ്പോഴിതാ മുംബൈ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ അവർ തന്നെ ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സ്വന്തമാക്കും എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഹർഭജൻ സിംഗ്. ടീം ഗെയിം കളിക്കുന്ന മുംബൈ എതിരാളികൾക്ക് അപകട സൂചനയാണ് നൽകുന്നതെന്നും വേറെ ഒരു ടീമിനും മുംബൈയെ ജയിക്കാൻ പറ്റുമെന്നും തോനുന്നില്ല എന്നുമാണ് ഹർഭജന്റെ ചിന്ത.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“ഈ വർഷം മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം നേടിയില്ലെങ്കിൽ, മറ്റ് ഫ്രാഞ്ചൈസികളും ട്രോഫി ഉയർത്താൻ അർഹരല്ല. ജസ്പ്രീത് ബുംറ തിരിച്ചുവരുമ്പോൾ അദ്ദേഹം ഒരു ബാഹുബലിയെപ്പോലെയാണെന്ന് ഞാൻ കരുതുന്നു. അവർക്ക് ബൗളിംഗ് ഓപ്ഷനുകളായി ബോൾട്ട്, ചാഹർ, വിൽ ജാക്സ്, ഹാർദിക്, കരൺ ശർമ്മ, കോർബിൻ ബോഷ് എന്നിവരുണ്ട്,” അദ്ദേഹം പറഞ്ഞു.

“ടൂർണമെന്റ് ജയിക്കാൻ കഴിയുന്ന ടീം അവർക്കുണ്ട്, ഇത് അവരുടെ വർഷമാണ്. ആർക്കും അവരെ പിടിക്കാൻ കഴിയില്ല, ആറാം തവണയും അവർ ട്രോഫി ഉയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈയിലെ എല്ലാ താരങ്ങളും ഫോമിൽ കളിക്കുന്ന സാഹചര്യത്തിൽ മറ്റുള്ള ടീമുകളും ആ നിലവാരത്തിൽ കളിച്ചില്ലെങ്കിൽ അവർക്ക് ഈ സീസണിൽ കിരീടം മുംബൈ നേടുന്നത് നോക്കി നിൽക്കേണ്ടി വരുമെന്ന് തന്നെ നമുക്ക് മനസിലാക്കാം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ