IPL 2025: ഷോക്കിങ് ന്യൂസ്; വിദേശ താരങ്ങൾ ഐപിഎൽ വിടുന്നു; ബിസിസിഐയെ അറിയിച്ചു

ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഐപിഎലിൽ നിന്നും വിദേശ താരങ്ങൾ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. യുദ്ധ സാഹചര്യം ഉണ്ടാകുന്നതിനാൽ സുരക്ഷയെ മാനിച്ച് അവർ ബിസിസിഐയെ തങ്ങളുടെ ആവശ്യം അറിയിച്ചു. ഉടൻ തീരുമാനം എടുക്കാൻ ബിസിസിഐക്ക് സാധിക്കില്ലെന്നും അല്പം കൂടെ കാത്തിരിക്കാൻ താരങ്ങളോട് ബിസിസിഐ ആവശ്യപ്പെട്ടു.

അതേസമയം ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവെക്കാനുള്ള സാധ്യതയാണ് കാണുന്നത്. ബിസിസിഐ ഇന്ന് അടിയന്തര യോഗം ചേരും.

ഐപിഎൽ നടക്കുന്ന സ്റ്റേഡിയങ്ങളിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു, ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയം തകർക്കും എന്ന് ഇന്നലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് മെയിൽ ലഭിച്ചിരുന്നു. ഇതോടെ ബിസിസിഐ ഐപിഎൽ നടത്താനുള്ള സാധ്യത കുറവാണു എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ