IPL 2025: അത് വെറും ഒരു വിക്കറ്റ് ആയിരുന്നില്ല, ഏപ്രിൽ 13 ലെ ആ ഒരൊറ്റ പന്ത് മാറ്റിയത് മുംബൈയുടെ തലവര; തിരിച്ചുവരവിന് കളമൊരുക്കിയത് ആ മത്സരം

ആവേശം അതിന്റെ ഏറ്റവും വലിയ അവസ്ഥയിൽ എത്തിയ പല മത്സരങ്ങളും നമുക്ക് ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണാൻ പറ്റിയിട്ടുണ്ട്. ഒരൊറ്റ പന്ത് മത്സരത്തിന്റെ വിധി തന്നെ മാറ്റിമറിച്ച കളികളും നമ്മൾ കണ്ട് കഴിഞ്ഞു. അങ്ങനെ ഉള്ള ലീഗ് ഇപ്പോൾ അതിന്റെ അവസാന ഭാഗത്തേക്ക് കടക്കുമ്പോൾ ഗുജറാത്ത്, ബാംഗ്ലൂർ, പഞ്ചാബ്, മുംബൈ ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഇതിൽ മുംബൈ ഒഴികെ ഉള്ള ടീമുകൾ തുടക്കം മുതൽ സ്ഥിരതയോടെ മുന്നേറിയവരാണ്. എന്നാൽ മുംബൈ തുടക്ക മത്സരത്തിലെ പതർച്ചക്ക് ശേഷം മനോഹരമായി തിരിച്ചെത്തുക ആയിരുന്നു. അവരുടെ തിരിച്ചുവരവിന് കളമൊരുങ്ങുന്നത് ഏപ്രിൽ 13 ലെ ഡൽഹിക്ക് എതിരായ മത്സരത്തിലൂടെയാണ്. സീസണിൽ അതുവരെ ഏറ്റവും നന്നായി കളിച്ചിരുന്ന ടീമായിരുന്നു ഡൽഹി അപ്പോൾ.

അന്ന് ആദ്യം ബാറ്റ് ചെയ്ത മുബൈ 205 – 5 എന്ന സ്‌കോറിൽ എത്തുന്നു. ഏറെ നാളുകൾക്ക് ശേഷം ക്രിക്കറ്റിലേക്കുള്ള വരവ് ആഘോഷമാക്കിയ കരുൺ നായർ ഡൽഹിയുടെ രക്ഷകൻ ആകുന്ന കാഴ്ചയാണ് പിന്നെ കാണാൻ പറ്റിയത്. മുംബൈയുടെ എല്ലാ പ്രധാന ബോളർമാരെയും അടിച്ചുപറത്തിയ താരം ദേഖിയെ ജയത്തിലേക്ക് നയിക്കും എന്ന് തോന്നിച്ചു. എന്നാൽ മിച്ചൽ സാന്റ്നർ എറിഞ്ഞ ഒരു തകർപ്പൻ പന്ത് അദ്ദേഹത്തിന്റെ കുറ്റിതെറിപ്പിച്ചു. 89 റൺ എടുത്ത കരുൺ മടങ്ങിയതോടെ ഡൽഹി വലിഞ്ഞു. കരൺ ശർമ്മ മൂന്ന് വിക്കറ്റ് കൂടി എടുത്തതോടെ മുംബൈ ടോപ് ഗിയറിൽ ആയി. എന്തായലും 12 റൺസിന് ആ മത്സരത്തിൽ മുംബൈ ജയം സ്വന്തമാക്കി. ഇത് മുംബൈക്ക് വിജയവഴിയിലേക്കും ഡൽഹിയെ തോൽവി വഴിയിലേക്കും എത്തിക്കുന്നതിൽ നിർണായക പോരാട്ടമായി.

എന്തായാലും ഇന്നലെ നടന്ന പോരിൽ അതെ ഡൽഹിയെ 59 റൺസിന് തോൽപ്പിച്ച് മുംബൈ പ്ലേ ഓഫ് ഉറപ്പിക്കുന്ന നാലാമത്തെ ടീമായി. അവിടെയും മിച്ചൽ സാന്റ്നർ മൂന്ന് വിക്കറ്റ് നേടി നിർണായക ശക്തി ആയി എന്ന് ശ്രദ്ധിക്കണം.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ