IPL 2024: മുംബൈ ആ കഠിന തീരുമാനം അടുത്ത മത്സരത്തിന് മുമ്പ് എടുക്കും, വലിയ അപ്ഡേറ്റ് നൽകി മനോജ് തിവാരി; പറയുന്നത് ഇങ്ങനെ

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടിരിക്കുന്നു. രാജസ്ഥാൻ റോയൽസിനെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്നലത്തെ മത്സരത്തിൽ ആകട്ടെ മുംബൈ ബാറ്റിംഗ് നിരക്ക് കാര്യമായ ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. ആതിഥേയർ 20 ഓവറിൽ 125 റൺസ് എടുത്തപ്പോൾ രാജസ്ഥാൻ വളരെ എളുപ്പത്തിൽ തന്നെ റിയാൻ പരാഗിന്റെ ഗംഭീര പോരാട്ട മികവിൽ ജയം സ്വന്തമാക്കുക ആയിരുന്നു.

പാണ്ഡ്യ സമ്മർദ്ദത്തിലാണ് എന്നും മത്സരത്തിന് ശേഷം ഡഗൗട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്ന കാഴ്ച മുംബൈയെ സംബന്ധിച്ച് അത്ര പോസിറ്റീവ് അല്ലെന്നുംമനോജ് തിവാരി പറഞ്ഞു, ഹാർദിക്കിൻ്റെ പുറത്താക്കൽ ഉടൻ തന്നെ സംഭവിക്കുമെന്നും രോഹിത് ശർമ്മ ടീമിന്റെ നായകൻ ആയേക്കുമെന്നും മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു.

“മുംബൈ ഒരു വലിയ ടീമാണ്. അവരെ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുക ഇനി വൈകില്ല. വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന അടുത്ത മത്സരത്തിന് മുമ്പ് രോഹിത് ശർമ്മയ്ക്ക് ക്യാപ്റ്റൻ്റെ ആംബാൻഡ് തിരികെ ലഭിക്കുന്നതോടെ ഹാർദിക് പാണ്ഡ്യയെ പുറത്താക്കാം, ”മനോജ് തിവാരി ക്രിക്ക്ബസിൽ പറഞ്ഞു.

മുൻ കെകെആർ താരവും ഹാർദിക്കിൻ്റെ നിലവിലെ സാഹചര്യം എടുത്തുകാണിച്ചു.

“ഹാർദിക് സമ്മർദ്ദത്തിലാണ്, അതുകൊണ്ടാണ് രാജസ്ഥാൻ റോയൽസിനെതിരെ പന്തെറിയാതിരുന്നത്. മുൻ കളികളിൽ അദ്ദേഹം മുംബൈക്ക് വേണ്ടി ബൗളിംഗ് ഓപ്പൺ ചെയ്യുകയായിരുന്നു, പക്ഷേ ബൗളർമാർക്ക് സ്വല്പം ആധിപത്യം നൽകിയ പിച്ചിൽ ആകട്ടെ അദ്ദേഹം ഒന്നും ചെയ്തില്ല. ജസ്പ്രീത് ബുംറയുടെ പന്ത് സ്വിംഗ് ചെയ്യുകയായിരുന്നു, ഹാർദിക്കിനും ഇതേ ഫലം ലഭിക്കുമായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

പാണ്ഡ്യയുടെ ക്യാപ്റ്റൻസി സാധാരണമാണെന്ന് മനോജ് പറഞ്ഞു. “കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നായകൻ എന്ന നിലയിൽ കാര്യമായ ഒന്നും ചെയ്യാൻ താരത്തിന് സാധിച്ചില്ല. ഹാർദിക് വലിയ തെറ്റുകൾ വരുത്തുകയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ ഇന്നിംഗ്‌സിലെ 13-ാം ഓവർ വരെ അദ്ദേഹം ബുംറയ്ക്ക് രണ്ടാം ഓവർ നൽകിയില്ല. ബാറ്റിംഗ് ഓർഡർ കാര്യത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് ഇപ്പോഴും വ്യക്തതയില്ല. ചിലപ്പോൾ തിലക് വർമ്മ ഹാർദിക്കിന് മുന്നിലെത്തും. ഡെവാൾഡ് ബ്രെവിസ് പോലും വ്യത്യസ്ത അമ്പറുകളിൽ ബാറ്റ് ചെയ്യുന്നു. മൊത്തത്തിൽ, ടീമിനുള്ളിൽ എന്തോ കുഴപ്പമുണ്ട്, ”അദ്ദേഹം പറഞ്ഞു.

എന്തായാലും നിലവിൽ ഉള്ള സാഹചര്യത്തിൽ ഹാർദിക് നായകൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും തകർന്ന് നിൽക്കുന്ന സാഹചര്യത്തിൽ മുംബൈ ഉടൻ തന്നെ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്നും മാറ്റിയേക്കാം.

Latest Stories

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ