IPL 2024: മുംബൈ ആ കഠിന തീരുമാനം അടുത്ത മത്സരത്തിന് മുമ്പ് എടുക്കും, വലിയ അപ്ഡേറ്റ് നൽകി മനോജ് തിവാരി; പറയുന്നത് ഇങ്ങനെ

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടിരിക്കുന്നു. രാജസ്ഥാൻ റോയൽസിനെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്നലത്തെ മത്സരത്തിൽ ആകട്ടെ മുംബൈ ബാറ്റിംഗ് നിരക്ക് കാര്യമായ ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. ആതിഥേയർ 20 ഓവറിൽ 125 റൺസ് എടുത്തപ്പോൾ രാജസ്ഥാൻ വളരെ എളുപ്പത്തിൽ തന്നെ റിയാൻ പരാഗിന്റെ ഗംഭീര പോരാട്ട മികവിൽ ജയം സ്വന്തമാക്കുക ആയിരുന്നു.

പാണ്ഡ്യ സമ്മർദ്ദത്തിലാണ് എന്നും മത്സരത്തിന് ശേഷം ഡഗൗട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്ന കാഴ്ച മുംബൈയെ സംബന്ധിച്ച് അത്ര പോസിറ്റീവ് അല്ലെന്നുംമനോജ് തിവാരി പറഞ്ഞു, ഹാർദിക്കിൻ്റെ പുറത്താക്കൽ ഉടൻ തന്നെ സംഭവിക്കുമെന്നും രോഹിത് ശർമ്മ ടീമിന്റെ നായകൻ ആയേക്കുമെന്നും മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു.

“മുംബൈ ഒരു വലിയ ടീമാണ്. അവരെ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുക ഇനി വൈകില്ല. വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന അടുത്ത മത്സരത്തിന് മുമ്പ് രോഹിത് ശർമ്മയ്ക്ക് ക്യാപ്റ്റൻ്റെ ആംബാൻഡ് തിരികെ ലഭിക്കുന്നതോടെ ഹാർദിക് പാണ്ഡ്യയെ പുറത്താക്കാം, ”മനോജ് തിവാരി ക്രിക്ക്ബസിൽ പറഞ്ഞു.

മുൻ കെകെആർ താരവും ഹാർദിക്കിൻ്റെ നിലവിലെ സാഹചര്യം എടുത്തുകാണിച്ചു.

“ഹാർദിക് സമ്മർദ്ദത്തിലാണ്, അതുകൊണ്ടാണ് രാജസ്ഥാൻ റോയൽസിനെതിരെ പന്തെറിയാതിരുന്നത്. മുൻ കളികളിൽ അദ്ദേഹം മുംബൈക്ക് വേണ്ടി ബൗളിംഗ് ഓപ്പൺ ചെയ്യുകയായിരുന്നു, പക്ഷേ ബൗളർമാർക്ക് സ്വല്പം ആധിപത്യം നൽകിയ പിച്ചിൽ ആകട്ടെ അദ്ദേഹം ഒന്നും ചെയ്തില്ല. ജസ്പ്രീത് ബുംറയുടെ പന്ത് സ്വിംഗ് ചെയ്യുകയായിരുന്നു, ഹാർദിക്കിനും ഇതേ ഫലം ലഭിക്കുമായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

പാണ്ഡ്യയുടെ ക്യാപ്റ്റൻസി സാധാരണമാണെന്ന് മനോജ് പറഞ്ഞു. “കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നായകൻ എന്ന നിലയിൽ കാര്യമായ ഒന്നും ചെയ്യാൻ താരത്തിന് സാധിച്ചില്ല. ഹാർദിക് വലിയ തെറ്റുകൾ വരുത്തുകയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ ഇന്നിംഗ്‌സിലെ 13-ാം ഓവർ വരെ അദ്ദേഹം ബുംറയ്ക്ക് രണ്ടാം ഓവർ നൽകിയില്ല. ബാറ്റിംഗ് ഓർഡർ കാര്യത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് ഇപ്പോഴും വ്യക്തതയില്ല. ചിലപ്പോൾ തിലക് വർമ്മ ഹാർദിക്കിന് മുന്നിലെത്തും. ഡെവാൾഡ് ബ്രെവിസ് പോലും വ്യത്യസ്ത അമ്പറുകളിൽ ബാറ്റ് ചെയ്യുന്നു. മൊത്തത്തിൽ, ടീമിനുള്ളിൽ എന്തോ കുഴപ്പമുണ്ട്, ”അദ്ദേഹം പറഞ്ഞു.

എന്തായാലും നിലവിൽ ഉള്ള സാഹചര്യത്തിൽ ഹാർദിക് നായകൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും തകർന്ന് നിൽക്കുന്ന സാഹചര്യത്തിൽ മുംബൈ ഉടൻ തന്നെ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്നും മാറ്റിയേക്കാം.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു