IPL 2024: അശുതോഷിന്‍റെ കരിയര്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച് കെകെആര്‍ ഹെഡ് കോച്ച്, ഒരുപാട് കണക്കുകള്‍ തീര്‍ന്ന മത്സരം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കോച്ചിംഗ് സ്റ്റാഫിനെ നയിക്കുന്ന ചന്ദ്രകാന്ത് പണ്ഡിറ്റ് വിവാദങ്ങളില്‍ പുതിയ ആളല്ല. മുന്‍ കെകെആര്‍ താരം ഡേവിഡ് വെയ്സ് പരിചയസമ്പന്നരായ വിദേശ കളിക്കാരോടു പോലും അദ്ദേഹം കര്‍ക്കശമായി പെരുമാറുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തെ തീവ്രവാദി കോച്ച് എന്ന് പോലും മുദ്രകുത്തിയിരുന്നു. കെകെആറിന്റെ പരാജയത്തില്‍ മുഖ്യ പരിശീലകന് നിര്‍ണായക പങ്കുണ്ടെന്നും താരം ആരോപിച്ചു. ഇപ്പോഴിതാ, പഞ്ചാബ് കിംഗ്സിന്റെ പുതിയ ബാറ്റിംഗ് സെന്‍സേഷനായ അശുതോഷ് ശര്‍മ്മ പണ്ഡിറ്റിനെക്കുറിച്ചു പറഞ്ഞ പഴയ ഒരു അഭിമുഖം വൈറലായിരിക്കുകയാണ്.

ഐപിഎലില്‍ ഗുജറാത്തിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ അശുതോഷ് 17 പന്തില്‍ 31 റണ്‍സെടുത്ത് ശശാങ്ക് സിംഗുമായി ചേര്‍ന്ന് ഒരു മാച്ച് വിന്നിംഗ് കൂട്ടുകെട്ടുണ്ടാക്കി പഞ്ചാബിന്റെ തിരിച്ചുവരവ് വിജയത്തിന് തിരക്കഥയൊരുക്കി. അദ്ദേഹം മികച്ച സ്ട്രോക്കുകള്‍ കളിച്ചു. ശിഖര്‍ ധവാന്‍, ഇര്‍ഫാന്‍ പത്താന്‍, സഞ്ജയ് മഞ്ജരേക്കര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ കഴിവുകളെ പ്രശംസിച്ചു.

ആഭ്യന്തര ക്രിക്കറ്റില്‍ റെയില്‍വേസിനുവേണ്ടി കളിച്ച അശുതോഷ് ടി20 ഫോര്‍മാറ്റിലെ വേഗമേറിയ ഫിഫ്റ്റിയെന്ന യുവരാജ് സിംഗിന്റെ റെക്കോര്‍ഡ് തകര്‍ത്ത താരമാണ്. യുവരാജിനേക്കാള്‍ കുറഞ്ഞ പന്തില്‍ (11 പന്തില്‍) താരം അര്‍ധസെഞ്ചുറി തികച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗ്രൂപ്പ് സി മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെതിരെയാണ് ഇരുപത്തിയഞ്ചുകാരന്‍ ഈ റെക്കോര്‍ഡ് നേടിയത്.

2018-ല്‍ മധ്യപ്രദേശിനായി ടി20 അരങ്ങേറ്റം കുറിച്ച ശര്‍മ്മ, 2019-ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സംസ്ഥാനത്തിനായി അവസാനമായി കളിച്ചു. പണ്ഡിറ്റ് എംപിയുടെ മുഖ്യ പരിശീലകനായപ്പോള്‍, അശുതോഷ് കഷ്ടകാലം തുടങ്ങി. മൂന്ന് സീസണുകളിലേക്ക് താരം ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല.

‘പോണ്ടിച്ചേരിക്കെതിരെ എംപിക്ക് വേണ്ടി എന്റെ അവസാന ഇന്നിംഗ്സില്‍ 84 റണ്‍സാണ് ഞാന്‍ നേടിയത്. എന്നാല്‍ മിസ്റ്റര്‍ പണ്ഡിറ്റിന് തന്റെ പ്രവര്‍ത്തന രീതികളുണ്ടായിരുന്നു. ഒരു ഫോര്‍മാറ്റിലും എന്നെ ടീമില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ഇത് എനിക്ക് ബുദ്ധിമുട്ടുള്ള നിമിഷമായിരുന്നു” താരം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

”എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് കാണുന്നത് ഹൃദയഭേദകമായിരുന്നു. എന്റെ ബാല്യകാല പരിശീലകന്‍ ഭൂപന്‍ ചൗഹാന്‍ എന്നെ പിന്തുണച്ചു, എന്നാല്‍ ഞാന്‍ റെയില്‍വേയ്ക്ക് വേണ്ടി കളിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് കഴിഞ്ഞ സീസണില്‍ അദ്ദേഹം അന്തരിച്ചു. ഞാന്‍ തിരിച്ചുവരുമെന്ന് അവനറിയാമായിരുന്നു” താരം കൂട്ടിച്ചേര്‍ത്തു. ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ആക്രമണോത്സുകതയോടെ കളിക്കാമെന്ന് പ്രതീക്ഷയിലാണ് അശുതോഷ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ