ഐപിഎല്‍ 2024: ലേലത്തില്‍ ആ രണ്ട് താരങ്ങള്‍ക്ക് വേണ്ടി വലിയ പിടിവലി നടക്കും; പ്രവചിച്ച് അശ്വിന്‍

അടുത്ത മാസം വരാനിരിക്കുന്ന ഐപിഎല്‍ താര ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള രണ്ടു പേര്‍ ആരൊക്കെയാവുമെന്നു പ്രവചിച്ചിച്ച് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയ്ക്കും ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ജെറാള്‍ഡ് കോട്സിക്കുമാവും ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവുകയെന്നാണ് അശ്വിന്റെ പ്രവചനം.

ലേലത്തില്‍ ഞാന്‍ ഏറ്റവുമധികം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന രണ്ടു കളിക്കാര്‍ രചിന്‍ രവീന്ദ്രയും ജെറാള്‍ഡ് കോട്സിയുമാണ്. ഐപിഎല്ലിലെ സ്‌കൗട്ടായിരുന്നെങ്കില്‍ ഈ രണ്ടു താരങ്ങളെയുമായിരിക്കും ഞാന്‍ ഏറ്റവുമധികം ശ്രദ്ധിക്കുക.

64 ശരാശരിയില്‍ 578 റണ്‍സാണ് ലോകകപ്പില്‍ രചിന്‍ സ്‌കോര്‍ ചെയ്തത്. കൂടാതെ ഇടംകൈയന്‍ സ്പിന്നറായും താരത്തെ ടീമിനു ഉപയോഗിക്കാം. ഓപ്പണറായി കളിക്കാനും അവനു സാധിക്കും. ഇടംകൈയന്‍ സ്പിന്നറെയും നല്ലൊരു മുന്‍നിര ബാറ്ററെയും ലക്ഷ്യമിടുന്ന ഏതൊരു ഫ്രാഞ്ചൈസിയും ലേലത്തില്‍ രചിനു വേണ്ടി രംഗത്തിറങ്ങും.

20 വിക്കറ്റ് കോട്സി ലോകകപ്പില്‍ വീഴ്ത്തി. 145-150 കിമി വേഗയതയില്‍ ബോള്‍ ചെയ്യാനും ബാറ്റിംഗില്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും ശേഷിയുള്ള താരമാണ് കോട്സി. അവനായും പിടിവലിയുണ്ടാകും- അശ്വിന്‍ വിലയിരുത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ