'ഇതെന്‍റെ കുടുംബത്തെ അധിഷേപിക്കുന്നതിന് തുല്യം'; കോഹ്ലിയും ഗംഭീറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത്!

മൈതാനത്തോ, കളിക്കളത്തിന് പുറത്തോ വിവാദ പ്രസ്താവനകൾ നടത്തി ചർച്ചകളിൽ നിറഞ്ഞിട്ടുള്ള തീപ്പൊരി താരങ്ങൾ നിരവധിയാണ്.  കളിക്കളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള  ക്രിക്കറ്റ് താരങ്ങളിൽ പ്രധാനികളാണ് വിരാട് കോഹ്ലിയും  ഗൗതം  ഗംഭീറും. കഴിഞ്ഞ ദിവസം ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയി ഏകാന സ്റ്റേഡിയത്തിൽ  ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ലഖ്നൗ സൂപ്പർ ജയന്റസും ഏറ്റുമുട്ടിയപ്പോൾ  വിജയം ബാംഗ്ലൂരിനൊപ്പമായിരുന്നു.

മത്സരത്തിന് ശേഷം കോഹ്ലിയും  ഗംഭീറും തമ്മിലുണ്ടായ തർക്കവും തുടർന്നുണ്ടായ വാക്കേറ്റവും എല്ലാം  ചൂടൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. പേസർ നവീൻ ഉൾ ഹഖാണ് വഴക്കുകൾക്ക് തുടക്കമിട്ടത്, ഗംഭീർ വിഷയത്തിൽ ഇടപെട്ടതോടെ തർക്കം രൂക്ഷമായി. ഇപ്പോഴിതാ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള ഈ വഴക്കിനിടെ  അവർ തമ്മിൽ പറഞ്ഞ  കാര്യങ്ങൾ എന്തൊക്കെയെന്ന വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

ലഖ്നൗ  താരം  കെയിൽ മെയേഴ്സ് എന്തിനാണ് തന്നോടും ടീമംഗങ്ങളോടും  കളിക്കിടെ പല തവണ മോശമായി  പെരുമാറിയതെന്ന് കോഹ്ലിയോട് ചോദിച്ചു. മറുപടിയായി തന്നെയെന്തിനാണ് മെയേഴ്സ് തുറിച്ച് നോക്കിയത് എന്ന് വിരാട് മെയേഴ്സിനോട് ചോദിച്ചുവെന്നും ദൃക്സാക്ഷികൾ പറയുന്നു. പിന്നീട് വിരാടും മെയേഴ്സും തമ്മിലുള്ള  വാക്ക് തർക്കം രൂക്ഷമായതോടെ സാഹചര്യങ്ങൾ കൂടുതൽ വഷളായി. തുടർന്ന് വിഷയത്തിൽ ഗംഭീർ ഇടപെടുകയും ചെയ്തു.

നിങ്ങൾ എന്താണ് ഈ പറയുന്നതെന്ന് ഗംഭീർ കോഹ്ലിയോട് ചോദിച്ചപ്പോൾ താങ്കളോട് ഒന്നും പറഞ്ഞില്ലല്ലോ എന്നും , എന്തിനാണ്  ഇതിൽ ഇടപെടുന്നതെന്നും  കോഹ്ലി തിരികെ ചോദിച്ചതോടെ വഴക്ക് മറ്റൊരു തലത്തിലേക്ക് കടന്നു. ഇതിന് മറുപടിയായി ഗംഭീർ “നീ എന്റെ താരങ്ങളെ മോശം പദങ്ങൾ കൊണ്ട് നേരിട്ടു എന്നും അങ്ങനെ ചെയ്യുന്നത് കുടുംബത്തെ അധിഷേപിക്കുന്നത് പോലെയാണെന്നും” പറഞ്ഞു.

വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന വിരാട് ‘അങ്ങനെ ആണെങ്കിൽ നിങ്ങൾ നിങ്ങളുടെ കുടുംബത്തിനെ സംരക്ഷിക്കാൻ’ കോഹ്ലി പറഞ്ഞു. ശേഷം സഹതാരങ്ങൾ ഇരുവരെയും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതെ മാറ്റുക ആയിരുന്നു.  കോഹ്ലിയും ഗംഭീറും തമ്മിലുള്ള വഴക്ക് എന്തായാലും ചൂടേറിയ ചർച്ചകൾക്കാണ് വഴി തെളിച്ചത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ