ആരും നന്നായി കളിച്ചിട്ടില്ല, പിന്നെ അവരെ രണ്ട് പേരെ മാത്രം എന്തിനാണ് ക്രൂശിക്കുന്നത്; പ്രതിരോധിച്ച് അഗാര്‍ക്കര്‍

2023ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് അത്ര സുഖകരമായ തുടക്കമല്ല ലഭിച്ചിരിക്കുന്നത്. നിലവാരത്തിനൊത്ത് ഉയരാത്ത ടീം തുടര്‍ച്ചയായി രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. എന്നിരുന്നാലും, ടീമിന്റെ അസിസ്റ്റന്റ് കോച്ച് അജിത് അഗാര്‍ക്കര്‍ ശാന്തമായും ആത്മവിശ്വാസത്തോടെയുമാണ് തുടരുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ അടുത്ത പോരാട്ടത്തിന് മുന്നോടിയായി പരാജയത്തിന്‍രെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന രണ്ട് പ്രധാന കളിക്കാരായ പൃഥ്വി ഷായ്ക്കും സര്‍ഫറാസ് ഖാനും അഗാര്‍ക്കര്‍ പിന്തുണ അറിയിച്ചു.

ഗുജറാത്തിനെതിരായ മത്സരത്തിന് ശേഷമുള്ള അവതരണത്തില്‍, ഷായുടെയും ഖാന്റെയും കഴിവുകളില്‍ അഗാര്‍ക്കര്‍ വിശ്വാസം പ്രകടിപ്പിച്ചു. അവര്‍ രണ്ടുപേരും കഴിവുള്ള കളിക്കാരാണെന്നും വരാനിരിക്കുന്ന മത്സരങ്ങളില്‍ അവര്‍ നന്നായി വരുമെന്നും അഗാര്‍ക്കര്‍ പ്രത്യാസ പ്രകടിപ്പിച്ചു.

തോല്‍വികള്‍ക്കിടയിലും ഡല്‍ഹി ക്യാപിറ്റല്‍സിന് പ്രതീക്ഷ നല്‍കുന്ന ചില കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ പൃഥ്വി ഷാ ആത്മവിശ്വാസത്തോടെ ചില ഷോട്ടുകള്‍ കളിച്ചു. എന്നിരുന്നാലും, തന്റെ ഇന്നിംഗ്‌സ് വലിയ റണ്ണുകളാക്കി മാറ്റുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അതേസമയം, മധ്യനിരയില്‍ സര്‍ഫറാസ് ഖാന്‍ ഉറച്ചുനിന്നു. ജിടിക്കെതിരായ അവസാന മത്സരത്തില്‍ വിഷമകരമായ സാഹചര്യത്തിലും അദ്ദേഹം 30 റണ്‍സ് നേടിയിരുന്നു.

അവര്‍ (പൃഥ്വിയും സര്‍ഫറാസും) മുമ്പ് റണ്‍സ് നേടിയിട്ടുണ്ട്. പൊതുവെ ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തുവെന്ന് ഞാന്‍ കരുതുന്നില്ല. പിന്നെ എന്തിനാണ് ഒന്നോ രണ്ടോ ആണ്‍കുട്ടികളെ മാത്രം ചൂണ്ടിക്കാണിക്കുന്നത്? ഞങ്ങളുടെ മുന്‍നിര ഓര്‍ഡറുകളൊന്നും നന്നായി ബാറ്റ് ചെയ്തില്ല. രണ്ട് ഗെയിമുകളിലും ഞങ്ങള്‍ മറ്റ് ടീമുകളെക്കാള്‍ മുകളില്‍ പ്രകടനം നടത്തിയിട്ടില്ല. നിങ്ങള്‍ക്ക് വ്യത്യാസം കാണാന്‍ കഴിയും. അതിനാല്‍ വ്യക്തികളെ തിരഞ്ഞെടുക്കുന്നതില്‍ അര്‍ത്ഥമില്ല- അഗാര്‍ക്കര്‍ പറഞ്ഞു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി