സഞ്ജു സാംസണല്ല!, ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവ് തിരഞ്ഞെടുത്ത് മുന്‍ താരങ്ങള്‍

ടി20 പരമ്പരയില്‍ ഇന്ത്യ 3-0ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ഗെയിമുകള്‍ ഏകപക്ഷീയമായിരുന്നു. പരമ്പരയില്‍ ഇന്ത്യ നിരവധി റെക്കോര്‍ഡുകളും രേഖപ്പെടുത്തി. ഹൈദരാബാദില്‍ നടന്ന അവസാന ടി20യില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയപ്പോള്‍ മത്സരത്തില്‍ ഇന്ത്യ 133 റണ്‍സിന് വിജയിച്ചു. 297/6 എന്ന സ്‌കോറിന് ശേഷം, ആതിഥേയര്‍ എതിരാളികളെ 164/7 എന്ന നിലയില്‍ ഒതുക്കി.

സഞ്ജുവിന്റെ പ്രകടനം ഏറ്റവും വലിയ പോസിറ്റീവ് ആയിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെയും യശസ്വി ജയ്സ്വാളിന്റെയും അഭാവത്തില്‍ അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വെറ്ററന്‍ ബാറ്റര്‍ അവസരം രണ്ടു കൈകൊണ്ടും സ്വീകരിച്ചെടുത്തു. എന്നാല്‍ ഇന്ത്യന്‍ മുന്‍ താരങ്ങളായ സാബാ കരീമിനും പാര്‍ഥിവ് പട്ടേലിനും സഞ്ജുവിന്റെ പ്രകടനം മൂന്ന് ഗെയിമുകളില്‍ നിന്നുള്ള പ്രധാന നേട്ടമാണെന്ന് തോന്നിയില്ല.

എന്നെ സംബന്ധിച്ചിടത്തോളം, മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളിലുടനീളം സംഭാവന ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി-യൂട്ടിലിറ്റി കളിക്കാരെ കണ്ടെത്തിയതാണ് ഏറ്റവും വലിയ പോസിറ്റീവ്. ഇത് സമീപഭാവിയില്‍ ഇന്ത്യയ്ക്ക് ഏരെ ഗുണകരമാകും- സാബ കരീം പറഞ്ഞു.

ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ അഭാവത്തില്‍ ഇന്ത്യക്ക് എപ്പോഴും ആശങ്കയുണ്ടായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ മാത്രമാണ് എപ്പോഴും ആശ്രയിച്ചിരുന്നത്. എന്നിരുന്നാലും, ബംഗ്ലാദേശിനെതിരായ പരമ്പര അത്തരം നിരവധി കളിക്കാരെ നമുക്ക് നല്‍കിയിട്ടുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി ബാറ്റിലും പന്തിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു. ഇപ്പോള്‍ അഭിഷേക് ശര്‍മ്മയും റിയാന്‍ പരാഗും വാഷിംഗ്ടണ്‍ സുന്ദറും ഉണ്ട്. റിങ്കു സിംഗിനും പന്തെറിയാം.

ഇന്ത്യക്ക് ഇപ്പോള്‍ ഏഴോ എട്ടോ ബൗളിംഗ് ഓപ്ഷനുകള്‍ ഉണ്ട്. അവരില്‍ ചിലര്‍ക്ക് ബാറ്റില്‍ മികച്ച ഇന്നിംഗ്‌സ് കളിക്കാന്‍ കഴിയും. ഇത് മുന്‍കാലങ്ങളില്‍ നഷ്ടമായിരുന്നു. പക്ഷേ ഇപ്പോള്‍ ഒടുവില്‍ നമ്മുടെ രാജ്യത്തിന് മള്‍ട്ടി-ഡൈമന്‍ഷണല്‍ കളിക്കാര്‍ ഉണ്ടെന്ന് തോന്നുന്നു- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ