സഞ്ജു സാംസണല്ല!, ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവ് തിരഞ്ഞെടുത്ത് മുന്‍ താരങ്ങള്‍

ടി20 പരമ്പരയില്‍ ഇന്ത്യ 3-0ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ഗെയിമുകള്‍ ഏകപക്ഷീയമായിരുന്നു. പരമ്പരയില്‍ ഇന്ത്യ നിരവധി റെക്കോര്‍ഡുകളും രേഖപ്പെടുത്തി. ഹൈദരാബാദില്‍ നടന്ന അവസാന ടി20യില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയപ്പോള്‍ മത്സരത്തില്‍ ഇന്ത്യ 133 റണ്‍സിന് വിജയിച്ചു. 297/6 എന്ന സ്‌കോറിന് ശേഷം, ആതിഥേയര്‍ എതിരാളികളെ 164/7 എന്ന നിലയില്‍ ഒതുക്കി.

സഞ്ജുവിന്റെ പ്രകടനം ഏറ്റവും വലിയ പോസിറ്റീവ് ആയിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെയും യശസ്വി ജയ്സ്വാളിന്റെയും അഭാവത്തില്‍ അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വെറ്ററന്‍ ബാറ്റര്‍ അവസരം രണ്ടു കൈകൊണ്ടും സ്വീകരിച്ചെടുത്തു. എന്നാല്‍ ഇന്ത്യന്‍ മുന്‍ താരങ്ങളായ സാബാ കരീമിനും പാര്‍ഥിവ് പട്ടേലിനും സഞ്ജുവിന്റെ പ്രകടനം മൂന്ന് ഗെയിമുകളില്‍ നിന്നുള്ള പ്രധാന നേട്ടമാണെന്ന് തോന്നിയില്ല.

എന്നെ സംബന്ധിച്ചിടത്തോളം, മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളിലുടനീളം സംഭാവന ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി-യൂട്ടിലിറ്റി കളിക്കാരെ കണ്ടെത്തിയതാണ് ഏറ്റവും വലിയ പോസിറ്റീവ്. ഇത് സമീപഭാവിയില്‍ ഇന്ത്യയ്ക്ക് ഏരെ ഗുണകരമാകും- സാബ കരീം പറഞ്ഞു.

ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ അഭാവത്തില്‍ ഇന്ത്യക്ക് എപ്പോഴും ആശങ്കയുണ്ടായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ മാത്രമാണ് എപ്പോഴും ആശ്രയിച്ചിരുന്നത്. എന്നിരുന്നാലും, ബംഗ്ലാദേശിനെതിരായ പരമ്പര അത്തരം നിരവധി കളിക്കാരെ നമുക്ക് നല്‍കിയിട്ടുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി ബാറ്റിലും പന്തിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു. ഇപ്പോള്‍ അഭിഷേക് ശര്‍മ്മയും റിയാന്‍ പരാഗും വാഷിംഗ്ടണ്‍ സുന്ദറും ഉണ്ട്. റിങ്കു സിംഗിനും പന്തെറിയാം.

ഇന്ത്യക്ക് ഇപ്പോള്‍ ഏഴോ എട്ടോ ബൗളിംഗ് ഓപ്ഷനുകള്‍ ഉണ്ട്. അവരില്‍ ചിലര്‍ക്ക് ബാറ്റില്‍ മികച്ച ഇന്നിംഗ്‌സ് കളിക്കാന്‍ കഴിയും. ഇത് മുന്‍കാലങ്ങളില്‍ നഷ്ടമായിരുന്നു. പക്ഷേ ഇപ്പോള്‍ ഒടുവില്‍ നമ്മുടെ രാജ്യത്തിന് മള്‍ട്ടി-ഡൈമന്‍ഷണല്‍ കളിക്കാര്‍ ഉണ്ടെന്ന് തോന്നുന്നു- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ