സ്‌കോട്ട്‌ലന്‍ഡിനെ എറിഞ്ഞിട്ട് ഇന്ത്യ; അതിവേഗം ജയിച്ചാല്‍ പ്രതീക്ഷ

ട്വന്റി20 ലോക കപ്പ് സൂപ്പര്‍ 12ലെ പരമ പ്രധാന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ ഇന്ത്യ എറിഞ്ഞിട്ടു. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് 17.4 ഓവറില്‍ 85ന് ഓള്‍ ഔട്ടായി. 8.5 ഓവറില്‍ ജയിച്ചാല്‍ ഇന്ത്യക്ക് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടക്കാം. അഫ്ഗാനെ മറികടക്കണമെങ്കില്‍ 7.1 ഓവറില്‍ ജയിക്കണം.

ടോസ് ആദ്യമായി ലഭിച്ച ഇന്ത്യ അവസരം ശരിക്കും മുതലാക്കി. ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തീരുമാനം ബോളര്‍മാര്‍ അക്ഷാര്‍ത്ഥത്തില്‍ ശരിവച്ചു. മൂന്ന് വിക്കറ്റ് വീതം കൊയ്ത മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമാണ് സ്‌കോട്ടിഷ് ബാറ്റര്‍മാരെ അരിഞ്ഞിട്ടത്.

ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റുമായി സ്‌കോട്ടലന്‍ഡിനെ വേട്ടയാടുന്നതില്‍ തന്റെ പങ്ക് നിര്‍വ്വഹിച്ചു. ആര്‍. അശ്വിന് ഒരു ഇരയെ ലഭിച്ചു. സ്‌കോട്ട്‌ലന്‍ഡ് ബാറ്റര്‍മാരില്‍ ജോര്‍ജ് മുന്‍സി (24), കല്ലം മക് ലിയോഡ് (16), മൈക്കല്‍ ലീസ്‌ക് (21), മാര്‍ക്ക് വാറ്റ് (14) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല