'ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തീരുമാനം തെറ്റായിരുന്നില്ല'; വ്യത്യസ്ത ചിന്ത പങ്കുവെച്ച് പാര്‍ഥിവ് പട്ടേല്‍

ന്യൂസിലന്‍ഡ് ദേശീയ ക്രിക്കറ്റ് ടീമിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് രോഹിത് ശര്‍മ്മയെ രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. ഇത് മത്സരത്തിന്‍റെ ഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്തു. പിച്ച് വായിച്ചതിലെ തന്റെ തെറ്റ് രോഹിത് പത്രസമ്മേളനത്തില്‍ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തീരുമാനം തെറ്റായ ഒന്നല്ലെന്ന് മുന്‍ താരം പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

ഇന്ത്യ ടെസ്റ്റില്‍ തോറ്റിരിക്കാം, പക്ഷേ ആ തീരുമാനം തെറ്റായി എന്നെനിക്ക് ഇപ്പോഴും തോന്നുന്നില്ല. ഇന്ത്യ ബാറ്റ് ചെയ്ത് 46 റണ്‍സിന് പുറത്തായ രീതിയില്‍, അവര്‍ കളിയില്‍ വളരെ പിന്നിലായി എന്നത് സത്യമാണ്. എന്നിരുന്നാലും, ആ തീരുമാനം അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനു ശേഷവും ഇന്ത്യയ്ക്ക് മത്സരത്തില്‍ തിരിച്ചുവരാനുള്ള അവസരങ്ങളുണ്ടായിരുന്നു.

രച്ചിന്‍ രവീന്ദ്രയും ടിം സൗത്തിയും ചേര്‍ന്ന് 130 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ നിങ്ങള്‍ക്ക് അവിടെ അവസരമുണ്ടായിരുന്നു. അതിന് ശേഷം സര്‍ഫറാസ് ഖാനും ഋഷഭ് പന്തും ബാറ്റ് ചെയ്യുമ്പോള്‍ സര്‍ഫറാസ് പുറത്തായപ്പോള്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. 110 റണ്‍സ് ലക്ഷ്യം 170-ലേക്കോ 200-ന് അടുത്തോ ആയിരുന്നെങ്കില്‍, ഇതൊരു വ്യത്യസ്തമായ കളിയാകുമായിരുന്നു- പാര്‍ഥിവ് പറഞ്ഞു.

അതേസമയം, മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അതിനിര്‍ണായകഘട്ടത്തില്‍ വളരെ വൈകി രവിചന്ദ്രന്‍ അശ്വിനെ അവതരിപ്പിച്ച രോഹിത് ശര്‍മ്മയുടെ തന്ത്രം പാര്‍ഥിവ് പട്ടേലിനെ അത്ഭുതപ്പെടുത്തി. ജസ്പ്രീത് ബുംറയ്ക്കൊപ്പം അശ്വിന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യണമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട ബോളറെ പരമാവധി ഉപയോഗിക്കുകയാണു ചെയ്യേണ്ടത്. രോഹിത് ശര്‍മയുടെ ഈ നീക്കം എന്നെ അദ്ഭുതപ്പെടുത്തി. നാലാം ഇന്നിംഗ്‌സില്‍ പന്തെറിയുമ്പോള്‍ വളരെയേറെ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുന്ന സ്പിന്നറാണ് അശ്വിന്‍. അശ്വിന്‍ രണ്ടോവറുകള്‍ പന്തെറിഞ്ഞപ്പോള്‍ തന്നെ, രണ്ടോ മൂന്നോ വട്ടം ബാറ്റര്‍ പ്രതിരോധത്തിലായിരുന്നു- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി