'ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തീരുമാനം തെറ്റായിരുന്നില്ല'; വ്യത്യസ്ത ചിന്ത പങ്കുവെച്ച് പാര്‍ഥിവ് പട്ടേല്‍

ന്യൂസിലന്‍ഡ് ദേശീയ ക്രിക്കറ്റ് ടീമിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് രോഹിത് ശര്‍മ്മയെ രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. ഇത് മത്സരത്തിന്‍റെ ഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്തു. പിച്ച് വായിച്ചതിലെ തന്റെ തെറ്റ് രോഹിത് പത്രസമ്മേളനത്തില്‍ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തീരുമാനം തെറ്റായ ഒന്നല്ലെന്ന് മുന്‍ താരം പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

ഇന്ത്യ ടെസ്റ്റില്‍ തോറ്റിരിക്കാം, പക്ഷേ ആ തീരുമാനം തെറ്റായി എന്നെനിക്ക് ഇപ്പോഴും തോന്നുന്നില്ല. ഇന്ത്യ ബാറ്റ് ചെയ്ത് 46 റണ്‍സിന് പുറത്തായ രീതിയില്‍, അവര്‍ കളിയില്‍ വളരെ പിന്നിലായി എന്നത് സത്യമാണ്. എന്നിരുന്നാലും, ആ തീരുമാനം അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനു ശേഷവും ഇന്ത്യയ്ക്ക് മത്സരത്തില്‍ തിരിച്ചുവരാനുള്ള അവസരങ്ങളുണ്ടായിരുന്നു.

രച്ചിന്‍ രവീന്ദ്രയും ടിം സൗത്തിയും ചേര്‍ന്ന് 130 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ നിങ്ങള്‍ക്ക് അവിടെ അവസരമുണ്ടായിരുന്നു. അതിന് ശേഷം സര്‍ഫറാസ് ഖാനും ഋഷഭ് പന്തും ബാറ്റ് ചെയ്യുമ്പോള്‍ സര്‍ഫറാസ് പുറത്തായപ്പോള്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. 110 റണ്‍സ് ലക്ഷ്യം 170-ലേക്കോ 200-ന് അടുത്തോ ആയിരുന്നെങ്കില്‍, ഇതൊരു വ്യത്യസ്തമായ കളിയാകുമായിരുന്നു- പാര്‍ഥിവ് പറഞ്ഞു.

അതേസമയം, മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അതിനിര്‍ണായകഘട്ടത്തില്‍ വളരെ വൈകി രവിചന്ദ്രന്‍ അശ്വിനെ അവതരിപ്പിച്ച രോഹിത് ശര്‍മ്മയുടെ തന്ത്രം പാര്‍ഥിവ് പട്ടേലിനെ അത്ഭുതപ്പെടുത്തി. ജസ്പ്രീത് ബുംറയ്ക്കൊപ്പം അശ്വിന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യണമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട ബോളറെ പരമാവധി ഉപയോഗിക്കുകയാണു ചെയ്യേണ്ടത്. രോഹിത് ശര്‍മയുടെ ഈ നീക്കം എന്നെ അദ്ഭുതപ്പെടുത്തി. നാലാം ഇന്നിംഗ്‌സില്‍ പന്തെറിയുമ്പോള്‍ വളരെയേറെ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുന്ന സ്പിന്നറാണ് അശ്വിന്‍. അശ്വിന്‍ രണ്ടോവറുകള്‍ പന്തെറിഞ്ഞപ്പോള്‍ തന്നെ, രണ്ടോ മൂന്നോ വട്ടം ബാറ്റര്‍ പ്രതിരോധത്തിലായിരുന്നു- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ