'ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തീരുമാനം തെറ്റായിരുന്നില്ല'; വ്യത്യസ്ത ചിന്ത പങ്കുവെച്ച് പാര്‍ഥിവ് പട്ടേല്‍

ന്യൂസിലന്‍ഡ് ദേശീയ ക്രിക്കറ്റ് ടീമിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് രോഹിത് ശര്‍മ്മയെ രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. ഇത് മത്സരത്തിന്‍റെ ഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്തു. പിച്ച് വായിച്ചതിലെ തന്റെ തെറ്റ് രോഹിത് പത്രസമ്മേളനത്തില്‍ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തീരുമാനം തെറ്റായ ഒന്നല്ലെന്ന് മുന്‍ താരം പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

ഇന്ത്യ ടെസ്റ്റില്‍ തോറ്റിരിക്കാം, പക്ഷേ ആ തീരുമാനം തെറ്റായി എന്നെനിക്ക് ഇപ്പോഴും തോന്നുന്നില്ല. ഇന്ത്യ ബാറ്റ് ചെയ്ത് 46 റണ്‍സിന് പുറത്തായ രീതിയില്‍, അവര്‍ കളിയില്‍ വളരെ പിന്നിലായി എന്നത് സത്യമാണ്. എന്നിരുന്നാലും, ആ തീരുമാനം അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനു ശേഷവും ഇന്ത്യയ്ക്ക് മത്സരത്തില്‍ തിരിച്ചുവരാനുള്ള അവസരങ്ങളുണ്ടായിരുന്നു.

രച്ചിന്‍ രവീന്ദ്രയും ടിം സൗത്തിയും ചേര്‍ന്ന് 130 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ നിങ്ങള്‍ക്ക് അവിടെ അവസരമുണ്ടായിരുന്നു. അതിന് ശേഷം സര്‍ഫറാസ് ഖാനും ഋഷഭ് പന്തും ബാറ്റ് ചെയ്യുമ്പോള്‍ സര്‍ഫറാസ് പുറത്തായപ്പോള്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. 110 റണ്‍സ് ലക്ഷ്യം 170-ലേക്കോ 200-ന് അടുത്തോ ആയിരുന്നെങ്കില്‍, ഇതൊരു വ്യത്യസ്തമായ കളിയാകുമായിരുന്നു- പാര്‍ഥിവ് പറഞ്ഞു.

അതേസമയം, മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അതിനിര്‍ണായകഘട്ടത്തില്‍ വളരെ വൈകി രവിചന്ദ്രന്‍ അശ്വിനെ അവതരിപ്പിച്ച രോഹിത് ശര്‍മ്മയുടെ തന്ത്രം പാര്‍ഥിവ് പട്ടേലിനെ അത്ഭുതപ്പെടുത്തി. ജസ്പ്രീത് ബുംറയ്ക്കൊപ്പം അശ്വിന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യണമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട ബോളറെ പരമാവധി ഉപയോഗിക്കുകയാണു ചെയ്യേണ്ടത്. രോഹിത് ശര്‍മയുടെ ഈ നീക്കം എന്നെ അദ്ഭുതപ്പെടുത്തി. നാലാം ഇന്നിംഗ്‌സില്‍ പന്തെറിയുമ്പോള്‍ വളരെയേറെ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുന്ന സ്പിന്നറാണ് അശ്വിന്‍. അശ്വിന്‍ രണ്ടോവറുകള്‍ പന്തെറിഞ്ഞപ്പോള്‍ തന്നെ, രണ്ടോ മൂന്നോ വട്ടം ബാറ്റര്‍ പ്രതിരോധത്തിലായിരുന്നു- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ