ലോകകപ്പ് നഷ്ടമാക്കിയത് ഇന്ത്യയുടെ അതിബുദ്ധി, ഞാന്‍ അത് നേരിട്ട് കണ്ടതാണ്; വമ്പന്‍ വെളിപ്പെടുത്തലുമായി കൈഫ്

കഴിഞ്ഞ വര്‍ഷം 2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റതില്‍ അഹമ്മദാബാദ് പിച്ചിന്റെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വീണ്ടും തിരികൊളുത്തി ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ച ആതിഥേയര്‍ (ഇന്ത്യ) ഹോട്ട് ഫോമില്‍ അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയോട് 6 വിക്കറ്റിന് പരാജയപ്പെട്ടു.

അഹമ്മദാബാദ് പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ബാറ്റന്‍മാര്‍ റണ്‍സ് എടുക്കാന്‍ ബുദ്ധിമുട്ടുകയും വൈകുന്നേരമായപ്പോള്‍ ഇതില്‍ അല്‍പ്പം അയവ് വരുകയും ആത്യന്തികമായി ഓസീസ് ടീമിനെ തുണയ്ക്കുകയും ചെയ്തു. ലോകകപ്പ് ഫൈനല്‍ പിച്ച് ഒരുക്കുന്നതില്‍ ആതിഥേയരായ ടീമിന് പങ്കില്ലെന്ന് നിരവധി വിദഗ്ധര്‍ മുമ്പ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ലോകകപ്പ് ഫൈനലിനുള്ള വേഗത കുറഞ്ഞ പിച്ച് തീരുമാനിച്ചതില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിന് വലിയ പങ്കുണ്ടെന്ന് കൈഫ് തറപ്പിച്ചുപറഞ്ഞു.

ഫൈനലിനു മൂന്നു ദിവസം മുമ്പ് ഞാന്‍ മല്‍സരവേദിയായ അഹമ്മദാബാദിലുണ്ടായിരുന്നു. ഫൈനലിനു മുമ്പുള്ള ഓരോ ദിവസവും രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും പിച്ച് പരിശോധിച്ചിരുന്നു. ഒരു മണിക്കൂറെങ്കിലും എല്ലാ ദിവസവും അവര്‍ പിച്ചിനു സമീപത്തു നില്‍ക്കുകയും ചെയ്തു.

പിച്ചിന്റെ നിറം മാറിക്കൊണ്ടിരിക്കുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുളളതാണ്. പിച്ച് ഒട്ടും തന്നെ നനച്ചിരുന്നില്ല, ട്രാക്കില്‍ പുല്ലും തീരെ ഇല്ലായിരുന്നു. ഓസ്ട്രേലിയക്കു സ്ലോ ട്രാക്ക് നല്‍കാനായിരുന്നു ഇന്ത്യ ശ്രമിച്ചത്. ആളുകള്‍ വിശ്വസിച്ചില്ലെങ്കിലും ഇതാണ് സത്യം- കൈഫ് വെളിപ്പെടുത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ