ട്രിനിഡാഡില്‍ മഴ കളിക്കുമോ?, കാലാവസ്ഥ പ്രവചനം

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ വിജയത്തോടെ തന്നെ തുടങ്ങാനാവും ഇരുടീമുകളുടെയും ലക്ഷ്യമിടുക.

മത്സരത്തിന് വേദിയാകുന്ന ട്രിനിഡാഡില്‍ മഴ പെയ്യുമോ എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക. ഇന്ത്യന്‍ ടീമിന്റെ പരിശീലനം മഴ കാരണം മുടങ്ങിയിരുന്നു. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്‍ഡോര്‍ നെറ്റ് സെഷനുകള്‍ എടുക്കേണ്ടി വന്നിരുന്നു.

എന്നാല്‍ ട്രിനിഡാഡില്‍ ഇന്ന് മഴയ്ക്ക് സാധ്യത കുറവാണെന്നാണ് കാലാവസ്ഥ പ്രവചനം. പകലും രാത്രിയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പകല്‍ സമയത്ത് 14 ശതമാനവും രാത്രിയില്‍ 24 ശതമാനവുമാണ് മഴയ്ക്കുള്ള സാധ്യത. ഈര്‍പ്പം പകല്‍ സമയത്ത് ഏകദേശം 70% ആയിരിക്കും, രാത്രിയില്‍ 83% ആയി ഉയരും.

ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്റ്റേഡിയം മികച്ച സ്‌കോറിംഗ് ഗ്രൗണ്ടാണ്. സ്റ്റേഡിയത്തിലെ ഏകദിനത്തിലെ ആദ്യ ഇന്നിംഗ്സിന്റെ ശരാശരി ടോട്ടല്‍ 217 ആണ്. സ്റ്റേഡിയത്തിലെ എക്കാലത്തെയും ഉയര്‍ന്ന സ്റ്റേഡിയം 2007-ല്‍ ഇന്ത്യ നേടിയ 413-5 ആണ്. സ്റ്റേഡിയം ഇതുവരെ 69 ഏകദിനങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

മല്‍സരങ്ങള്‍ ഡിഡി സ്പോര്‍ട്സിലാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ ഫാന്‍കോഡ് ആപ്പിലും ലൈവ് സ്ട്രീമിങുണ്ടാവും.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ