ഇതോടെ ഒരു കാര്യം വ്യക്തമായി, അവനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുകൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!

ആദ്യ ടെസ്റ്റില്‍ ഇന്ത്യ കിവിസിനോട് തോറ്റു. സാരമില്ല അടുത്ത രണ്ടു ടെസ്റ്റും ഇന്ത്യ മറുപടി പറഞ്ഞോളും. പക്ഷെ ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഇത് കഴിഞ്ഞു വരുന്ന ഇന്ത്യയുടെ ഏറ്റവും പ്രാധാന്യം ഉള്ള ടെസ്റ്റ് ടൂറിനെ കുറിച്ചാണ്
ദി ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫി. അതും ഓസ്സിസ് മണില്‍.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ പേസ് ബോള്ളേഴ്സ് കഴിഞ്ഞ സീരിസുകളില്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മുഹമ്മദ് ഷമി തിരിച്ചു വന്നാല്‍ ഇന്ത്യയുടെ വണ്‍ പേസ് സഖ്യം ബുംമ്രയും ഷമിയും വീണ്ടും ഓസ്‌ട്രേലിയയില്‍ തീ തുപ്പും എന്ന് പ്രതീക്ഷിക്കാം. മൂന്നാ പേസ് ആയി സിറാജും ഉണ്ടാവും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സിറാജിന്റെ സ്റ്റാറ്റസും മികച്ചതാണ്.

പക്ഷെ ആരാണ് ഇന്ത്യയുടെ നാലാമത്തെ സീമര്‍. ഓസ്‌ട്രേലിയന്‍ ട്രാക്കുകളില്‍ നാലാം സീമെറുടെ റോള്‍ വളരെ പ്രാധാന്യം ഉള്ളതാണ്. അത് ഒരു ഓള്‍റൗണ്ടര്‍ തന്നെ ആവണം എന്ന് നിര്‍ബന്ധവും ഉണ്ട്. അല്ലേല്‍ ബാറ്റിംഗ് സ്ട്രെങ്തിനെ അത് ബാധിക്കും. ഇതിനു മുമ്പോഴത്തെ സീരിസുകളില്‍ ശര്‍ദുല്‍ താക്കൂര്‍ ആയിരുന്നു ആ റോളില്‍. പക്ഷെ ഇന്ന് അദ്ദേഹം ടീമില്‍ പോലും ഇല്ല. അദ്ദേഹം ബാറ്റ് കൊണ്ടും ബോള്‍ കോണ്‍ട്രിബൂട്ട് ചെയ്തിട്ടുണ്ടേലും അദ്ദേഹം ഒരു കോണ്‍ഫിഡന്റ് ഓള്‍റൗണ്ടര്‍ അല്ല.

ഇതിന്റെ ഉത്തരം ഒന്ന് തന്നെ. ഹാര്‍ദിക് ടെസ്റ്റിലേക് തിരിച്ചു വരണം. ഇന്ത്യയുടെ ഏറ്റവും വാല്യൂബിള്‍ ആയ പേസ് ഓള്‍രൗണ്ടര്‍ ടെസ്റ്റില്‍ കളിച്ചാലേ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ എളുപ്പമാവു. അപ്പോള്‍ ചോദിക്കും അശ്വിന്‍ ജഡേജ ഉണ്ടലോ എന്ന്. പക്ഷെ ഓസ്‌ട്രേലിയന്‍ കണ്ടിഷനില്‍ ഒരു സ്പിന്നര്‍ മാത്രമേ ആവിശ്യം ഉള്ളു. 4 th സീമര്‍ ആണ് ഏറ്റവും ബെറ്റര്‍ ഓപ്ഷന്‍. ഹാര്‍ദിക് ടീമില്‍ വരുമ്പോള്‍ ഇന്ത്യക്ക് ബാറ്റിങ്ങും ബോളിങ്ങും ഒരുപോലെ ശക്തി കൂടും.

അത്ഭുതം ഒന്നും സംഭവിച്ചിലേല്‍ ഇന്ത്യ ഇത്തവണയും ഇംഗ്ലണ്ടില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ കളിക്കും. മിക്കവാറും ഓസ്സിസ് തന്നെ ആവും എതിരാളികള്‍. അവിടെയും ഫോര്‍ത് സീമര്‍ ഒരു വലിയ ഇമ്പാക്ട് ആണ്. അതുകഴിഞ്ഞു വരുന്ന ഇംഗ്ലണ്ട് ടൂറില്‍ ബാസ്‌ബോലിനെ നേരിടുമ്പോഴും ഹാര്‍ഥിക്കിന് പോലെ ഒരു ഓള്‍രൗണ്ടര്‍ ഇന്ത്യക്ക് വേണം.

എഴുത്ത്: ജിധിന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ