IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

ബെര്‍മിങ്ഹാമിൽ നടക്കുന്ന ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്കായി ഇരട്ട സെഞ്ച്വറി തികച്ച് നായകൻ ശുഭ്മാൻ ​ഗിൽ. 311 ബോളിൽ നിന്നാണ് താരം തന്റെ കന്നി ഇരട്ട സെഞ്ച്വറി നേടിയത്. 300 റൺസിനരികിൽ എത്തിയെങ്കിലും 269 റൺസിന്‌ താരത്തിന് പുറത്താകേണ്ടി വന്നു.

ക്യാപ്റ്റനെന്ന നിലയിൽ തന്റെ മൂന്നാം ഇന്നിംഗ്‌സിൽ തന്നെ ഗിൽ ഇരട്ട സെഞ്ച്വറി നേടിയത്തിൽ വൻ പ്രശംസകൾ നേർന്ന് ഒരുപാട് മുൻ താരങ്ങൾ രംഗത്ത് എത്തി. താരത്തിന്റെ പ്രകടനക്കരുത്തിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 587 ഇൽ അവസാനിച്ചു.

അഞ്ചു വിക്കറ്റിനു 310 റണ്‍സെന്ന നിലയിലാണ് ആദ്യ ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. 89 റൺസെടുത്ത രവീന്ദ്ര ജഡേജയും മികച്ച ഇന്നിങ്‌സ് കാഴ്ച വെച്ചു. ആദ്യദിനം കെഎല്‍ രാഹുല്‍ (2), യശസ്വി ജയ്‌സ്വാള്‍ (87), കരുണ്‍ നായര്‍ (31), റിഷഭ് പന്ത് (25), നിതീഷ് കുമാര്‍ റെഡ്ഡി (1) എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്കു നഷ്ടമായിരുന്നു. രണ്ടാം ദിനം വാഷിംഗ്‌ടൺ സുന്ദർ 42 റൺസ്, മുഹമ്മദ് സിറാജ് 8, ആകാശ് ദീപ് 6, പ്രസിദ്ധ് കൃഷ്ണ 5* റൻസുകൾ നേടി.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി