IND vs ENG: 'വലിയ എതിരാളിയെ' നേരിടാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്: ബ്രണ്ടന്‍ മക്കല്ലം

ഇന്ത്യയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്ലിയുടെ തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ച് ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കല്ലം ആവേശം പ്രകടിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യന്‍ നായകന്‍ ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമാക്കിയിരുന്നു. എന്നാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ താരം മടങ്ങിയെത്തിയാല്‍ ‘വലിയ എതിരാളിയെ’ നേരിടാന്‍ തങ്ങള്‍ ഒരുക്കത്തോടെ കാത്തിരിക്കുകയാണെന്ന് മക്കല്ലം പറഞ്ഞു.

ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് വിരാട്. അദ്ദേഹം വന്നാല്‍ അത് ഇന്ത്യന്‍ ടീമിനെ മെച്ചപ്പെടുത്തും എന്നതില്‍ സംശയമില്ല. ഇന്ത്യയിലെ പ്രതിഭകള്‍ വളരെ വലുതാണ്. അതിനാല്‍ ഞങ്ങള്‍ എതിരിടുന്ന എല്ലാ കളിക്കാരെയും ഞങ്ങള്‍ ബഹുമാനിക്കുന്നു.

വിരാടിന്റെ കുടുംബം സുഖമായിരിക്കുന്നു എന്നും എല്ലാം നന്നായിരിക്കുന്നു എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വിരാട് തിരിച്ചുവരിക ആണെങ്കില്‍ ആ വെല്ലുവിളിയും ഞങ്ങള്‍ നേരിടും- മക്കല്ലം പറഞ്ഞു.

കോഹ്ലിയുടെ തിരിച്ചുവരവിനെ കുറിച്ച് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പോലും ഉത്തരമില്ല. ”സെലക്ടര്‍മാരോട് ചോദിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. അടുത്ത മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീം സെലക്ഷന് മുന്നോടിയായി ഉത്തരം നല്‍കാന്‍ ഏറ്റവും മികച്ച ആളുകള്‍ അവരാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അതിലേക്ക് എത്തും- അദ്ദേഹം പറഞ്ഞു.

ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ വരാനിരിക്കുന്ന മത്സരത്തില്‍ വിരാട് പങ്കെടുക്കുമോ ഇല്ലയോ എന്നത് സസ്പെന്‍സ് ആണ്. ഫെബ്രുവരി 15ന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ