IND vs ENG: 'ഇന്ത്യ ഇത് ചെയ്യുമെന്ന് ഞങ്ങള്‍ കരുതിയില്ല'; ആശ്ചര്യം പരസ്യമാക്കി ഇംഗ്ലീഷ് ഓപ്പണര്‍

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളിന്റെയും രോഹിത് ശര്‍മ്മയുടെയും ആക്രമണാത്മക സമീപനം തങ്ങളുടെ ടീമിനെ അത്ഭുതപ്പെടുത്തിയെന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ്. ഇംഗ്ലണ്ടിനെ 246 റണ്‍സിന് പുറത്താക്കിയ ശേഷം ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 74 പന്തില്‍ ഒന്നാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടുണ്ടാക്കി.

ഇന്ത്യയില്‍ തന്റെ ആദ്യ ടെസ്റ്റ് കളിക്കുന്ന ജയ്സ്വാള്‍ 70 പന്തില്‍ ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉള്‍പ്പെടെ 76 റണ്‍സെടുത്തപ്പോള്‍ തന്റെ ആക്രമണോത്സുകമായ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യന്‍ ഇന്നിംഗ്സില്‍ തങ്ങള്‍ക്ക് എളുപ്പത്തില്‍ 3-4 വിക്കറ്റുകള്‍ നേടാമായിരുന്നു എന്നും എന്നാല്‍ അവരുടെ പോസിറ്റീവ് സമീപനം കാര്യങ്ങള്‍ പ്രയാസകരമാക്കിയെന്നും ഡക്കറ്റ് പറഞ്ഞു.

ഞങ്ങള്‍ക്ക് മൂന്നോ നാലോ വിക്കറ്റ് അവിടെ എളുപ്പത്തില്‍ നേടാമായിരുന്നു. എന്നാല്‍ അവര്‍ കളിച്ച രീതി തികച്ചും പോസിറ്റീവായിരുന്നു. അത് അവര്‍ക്ക് ന്യായമായ കളിയാണ്. ഇന്ത്യ ഇത്തരത്തില്‍ കളിക്കുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷേ ബെന്‍ സ്റ്റോക്ക്സ് ഞങ്ങളെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചു- ബെന്‍ ഡക്കറ്റ് പറഞ്ഞു.

29-കാരനായ ജെയ്സ്വാളിന്റെ ആക്രമണോത്സുകതയെ അഭിനന്ദിച്ച താരം രണ്ടാം ദിനത്തില്‍ ഇന്ത്യയെ എത്രയും പെട്ടെന്ന് പുറത്താക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. അദ്ദേഹം മനോഹരമായി കളിച്ചുവെന്ന് ഞാന്‍ കരുതുന്നു. ഇത് ഇന്ത്യയുടെ ഹോം സാഹചര്യങ്ങളാണ്, ഇവിടെ നന്നായി കളിക്കുന്നതില്‍ കുറഞ്ഞതൊന്നും അവരുടെ കുട്ടികളില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നാം ദിനം ഇന്ത്യയുടെ സര്‍വാധിപത്യമാണ് കണ്ടത്. ബാറ്റിംഗിലും ബോളിംഗിലും ഇന്ത്യ വ്യക്തമായ മേല്‍കൈ നേടിയെടുത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 246 റണ്‍സില്‍ ഇന്ത്യ കൂടാരം കയറ്റിയ ഇന്ത്യ ആദ്യ ദിനം കളനിര്‍ത്തുമ്പോള്‍ 1 വിക്കറ്റിന് 119 റണ്‍സെന്ന നിലയിലാണ്. 9 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 127 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ. യശ്വസി ജയ്സ്വാളും (76) ശുബ്മാന്‍ ഗില്ലും (14) ആണ് ക്രീസില്‍. 24 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ