IND vs ENG: ജോ റൂട്ടിനെ പുറത്താക്കിയ ആകാശ് ദീപിന്റെ പന്ത് നോ-ബോൾ ആയിരുന്നോ? തർക്കത്തിൽ മൗനം വെടിഞ്ഞ് എംസിസി

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ജോ റൂട്ടിന്റെ വിവാദപരമായ പുറത്താക്കലിൽ മൗനം വെടിഞ്ഞ് മേരിലബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി). റൂട്ടിനെ പുറത്താക്കിയ ഇന്ത്യൻ പേസർ ആകാശ് ദീപിന്റെ പന്ത് നോ-ബോൾ ആണെന്ന് ചില ആരാധകരും വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. റൂട്ട് ക്ലീൻ ബൗൾഡ് ആയെങ്കിലും, ബൗളറുടെ ബാക്ക്-ഫൂട്ട് ‘റിട്ടേൺ ക്രീസിൽ’ സ്പർശിച്ചതിനാൽ നോ-ബോൾ ഉണ്ടായെന്ന് അവർ ചൂണ്ടിക്കാട്ടി.

എന്നാൽ ഡെലിവറി നിയമങ്ങൾക്കുള്ളിലായിരുന്നുവെന്ന് എംസിസി പറഞ്ഞു. ആദ്യ കോൺടാക്റ്റ് പോയിന്റിൽ ബാക്ക്-ഫൂട്ട് പരിധിക്കുള്ളിലായിരുന്നുവെന്ന് തേർഡ് അമ്പയർ പറഞ്ഞു. എംസിസി അതിനെ ‘ശരിയായ തീരുമാനം’ എന്ന് വിളിച്ചു.

“കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റിന്റെ നാലാം ദിവസം, ആകാശ് ദീപ് ജോ റൂട്ടിനെ എറിഞ്ഞ പന്തിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ചില ആരാധകരും കമന്റേറ്റർമാരും അത് നോ ബോൾ ആണെന്ന് വിശ്വസിച്ചു. അദ്ദേഹത്തിന്റെ പിൻകാലിന്റെ ഒരു ഭാഗം റിട്ടേൺ ക്രീസിന് പുറത്ത് നിലത്ത് തൊടുന്നതായി തോന്നിയെങ്കിലും, മൂന്നാം അമ്പയർ നോ ബോൾ പ്രഖ്യാപിച്ചില്ല. നിയമപ്രകാരം ഇത് ശരിയായ തീരുമാനമാണെന്ന് എംസിസി വ്യക്തമാക്കുന്നതിൽ സന്തോഷമുണ്ട്.” ,” എംസിസി ഒരു പ്രസ്താവനയിൽ പറഞ്ഞു.

‘എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെ 336 റൺസിന് തകർത്ത് അഞ്ച് ടെസ്റ്റ് പരമ്പര 1-1 ന് ഇന്ത്യ സമനിലയിലാക്കി. മത്സരത്തിൽ 28 കാരനായ ആകാശ് ദീപ് 10 വിക്കറ്റുകൾ വീഴ്ത്തി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സിൽ താരം 6 വിക്കറ്റ് വീഴ്ത്തി. 608 റൺസ് എന്ന അവിശ്വസനീയ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 271 റൺസിന് ഓൾഔട്ടായി.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി