IND vs ENG: ജോ റൂട്ടിനെ പുറത്താക്കിയ ആകാശ് ദീപിന്റെ പന്ത് നോ-ബോൾ ആയിരുന്നോ? തർക്കത്തിൽ മൗനം വെടിഞ്ഞ് എംസിസി

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ജോ റൂട്ടിന്റെ വിവാദപരമായ പുറത്താക്കലിൽ മൗനം വെടിഞ്ഞ് മേരിലബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി). റൂട്ടിനെ പുറത്താക്കിയ ഇന്ത്യൻ പേസർ ആകാശ് ദീപിന്റെ പന്ത് നോ-ബോൾ ആണെന്ന് ചില ആരാധകരും വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. റൂട്ട് ക്ലീൻ ബൗൾഡ് ആയെങ്കിലും, ബൗളറുടെ ബാക്ക്-ഫൂട്ട് ‘റിട്ടേൺ ക്രീസിൽ’ സ്പർശിച്ചതിനാൽ നോ-ബോൾ ഉണ്ടായെന്ന് അവർ ചൂണ്ടിക്കാട്ടി.

എന്നാൽ ഡെലിവറി നിയമങ്ങൾക്കുള്ളിലായിരുന്നുവെന്ന് എംസിസി പറഞ്ഞു. ആദ്യ കോൺടാക്റ്റ് പോയിന്റിൽ ബാക്ക്-ഫൂട്ട് പരിധിക്കുള്ളിലായിരുന്നുവെന്ന് തേർഡ് അമ്പയർ പറഞ്ഞു. എംസിസി അതിനെ ‘ശരിയായ തീരുമാനം’ എന്ന് വിളിച്ചു.

“കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റിന്റെ നാലാം ദിവസം, ആകാശ് ദീപ് ജോ റൂട്ടിനെ എറിഞ്ഞ പന്തിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ചില ആരാധകരും കമന്റേറ്റർമാരും അത് നോ ബോൾ ആണെന്ന് വിശ്വസിച്ചു. അദ്ദേഹത്തിന്റെ പിൻകാലിന്റെ ഒരു ഭാഗം റിട്ടേൺ ക്രീസിന് പുറത്ത് നിലത്ത് തൊടുന്നതായി തോന്നിയെങ്കിലും, മൂന്നാം അമ്പയർ നോ ബോൾ പ്രഖ്യാപിച്ചില്ല. നിയമപ്രകാരം ഇത് ശരിയായ തീരുമാനമാണെന്ന് എംസിസി വ്യക്തമാക്കുന്നതിൽ സന്തോഷമുണ്ട്.” ,” എംസിസി ഒരു പ്രസ്താവനയിൽ പറഞ്ഞു.

‘എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെ 336 റൺസിന് തകർത്ത് അഞ്ച് ടെസ്റ്റ് പരമ്പര 1-1 ന് ഇന്ത്യ സമനിലയിലാക്കി. മത്സരത്തിൽ 28 കാരനായ ആകാശ് ദീപ് 10 വിക്കറ്റുകൾ വീഴ്ത്തി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സിൽ താരം 6 വിക്കറ്റ് വീഴ്ത്തി. 608 റൺസ് എന്ന അവിശ്വസനീയ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 271 റൺസിന് ഓൾഔട്ടായി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ