'കുംബ്ലെ ആയിരം വിക്കറ്റ് വീഴ്ത്തിയേനെ, എന്നാലത് പിച്ച് ഇങ്ങനെ ആയിരുന്നെങ്കിലല്ല'; യുവരാജിനോട് വിയോജിച്ച് ഗംഭീര്‍

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് നടന്ന മൊട്ടേരയിലെ പിച്ചില്‍ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും പന്തെറിഞ്ഞാല്‍ 1000, 800 വിക്കറ്റുകളെങ്കിലും നേടുമായിരുന്നെന്ന യുവരാജ് സിംഗിന്റെ പരാമര്‍ശത്തോട് വിയോജിച്ച് ഗൗതം ഗംഭീര്‍. പിച്ച് നോക്കേണ്ടെന്നും ആ സമയം ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ അവര്‍ക്ക് കൂടുതല്‍ വിക്കറ്റുകള്‍ കിട്ടിയേനെ എന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു.

“ഇന്നത്തെ പിച്ചുകളില്‍ മാറ്റമുണ്ട്. എന്നാല്‍ ഇന്ന് ഡിആര്‍എസ് ഒരു വലിയ പങ്കു വഹിക്കുന്നു. ആ സമയം ഡിആര്‍എസ് ഉണ്ടായിരുന്നു എങ്കില്‍ അനില്‍ കുംബ്ലെ 1000 വിക്കറ്റും, ഹര്‍ഭജന്‍ സിംഗ് 700 വിക്കറ്റും വീഴ്ത്തിയേനെ. കാരണം ഇന്‍സൈഡ് എഡ്ജും, ബാറ്റ് പാഡ് വിഷയവും കൂടുതലായി വരുന്നതിലൂടെ ഇന്ത്യയില്‍ ഡിആര്‍എസ് വലിയ പങ്ക് വഹിക്കുന്നുണ്ട്” ഗംഭീര്‍ പറഞ്ഞു.

രണ്ട് ദിവസം കൊണ്ട് അവസാനിക്കുന്ന കളി ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണെന്ന് കരുതുന്നില്ലെന്നാണ് യുവരാജ് പറഞ്ഞത്. മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റിന് രണ്ടു ദിവസം മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. സ്പിന്നര്‍മാര്‍ മാത്രം കളിച്ച് ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ജയിച്ച് കയറിയത്.

മത്സരത്തില്‍ അക്‌സര്‍ പട്ടേല്‍ രണ്ട് ഇന്നിംഗ്‌സില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി. ഈ മത്സരത്തോടെ അശ്വിന്‍ ടെസ്റ്റില്‍ 400 വിക്കറ്റ് നേട്ടവും പിന്നിട്ടു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ