അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഇംഗ്ലീഷ് ഓപ്പണര്‍ ബെന്‍ ഡക്കെറ്റിന്റെ വിക്കറ്റെടുത്ത ശേഷം ഇന്ത്യൻ പേസർ ആകാശ് ദീപ് താരത്തിന് നല്‍കിയ യാത്രയയപ്പ് വിമർശനത്തിന് വിധേയമായിരിക്കുകയാണ്. റിക്കി പോണ്ടിംഗ്, മൈക്കൽ ആതർട്ടൺ, ദിനേശ് കാർത്തിക് എന്നിവർക്ക് ആകാശിന്റെ പ്രവൃത്തി ഇഷ്ടപ്പെട്ടില്ല. തന്നോട് ആകാശ് ദീപ് അതുപോലെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ താൻ അദ്ദേഹത്തെ ഇടിക്കുമായിരുന്നെന്ന് പോണ്ടിംഗ് പറഞ്ഞു.
ഇങ്ങനെയൊരു സംഭവമുണ്ടായാല്‍ ദേഷ്യ പിടിക്കുകയും ഇടിക്കുകയും ചെയ്യാന്‍ സാധ്യതയുള്ള ചില ബാറ്റര്‍മാരുണ്ടെന്നും പോണ്ടിംഗും ഇതില്‍ പെടില്ലേയെന്നും ആങ്കര്‍ ചോദിച്ചപ്പോള്‍ ഒരുപക്ഷെ താന്‍ അതു ചെയ്‌തേക്കുമെന്നായിരുന്നു പോണ്ടിംഗിന്റെ മറുപടി.
“ഒരുപക്ഷേ അതെ”, പോണ്ടിംഗ് പറഞ്ഞു. ആ സാഹചര്യം ഇങ്ങനെ കൈകാര്യം ചെയ്തതിന് ശേഷം ഡക്കറ്റിനോടുള്ള ബഹുമാനം വർദ്ധിച്ചു. ഞാൻ അത് കണ്ടപ്പോൾ, അവർ ടീമംഗങ്ങളാണെന്നും ഒരുമിച്ച് കളിച്ചിട്ടുണ്ടാകുമെന്നും ഞാൻ കരുതി. ഇതുപോലുള്ള ഒരു മത്സര പരമ്പരയിൽ നിങ്ങൾ അത് പലപ്പോഴും കാണുന്നില്ല. ബെൻ ഡക്കറ്റ് ക്രിക്കറ്റ് കളിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. പ്രതികരിക്കാത്തതിനാണ് ഞാൻ അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടുന്നത് “, പോണ്ടിംഗ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ 13-ാം ഓവറിൽ, ഡക്കറ്റിനെ പുറത്താക്കിയ ആകാശ് ബാറ്ററുടെ തോളിൽ കൈ വെച്ച് എന്തോ പറഞ്ഞു. പുറത്തായി മടങ്ങവെ ഡക്കെറ്റിനു സമീപത്തേക്കു വന്ന ആകാശ്ദീപ് തോളില്‍ കൈയിട്ട് സംസാരിച്ച് കൂടെ നടക്കുകയായിരുന്നു. അല്‍പ്പദൂരം ഡക്കെറ്റിനൊപ്പം പോയ ആകാശ്ദീപിനെ പിന്നീട് കെഎല്‍ രാഹുല്‍ പിടിച്ച് മാറ്റുകയുമായിരുന്നു. 38 പന്തിൽ നിന്ന് 43 റൺസ് നേടിയ അദ്ദേഹം ആകാശിനെ ബൗണ്ടറികളും ഒരു സിക്‌സറും നേടിയിരുന്നു.