IND vs ENG: സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ജോ റൂട്ടിനെ പിന്തുണച്ച് റിക്കി പോണ്ടിംഗ്

ജോ റൂട്ടിനും ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിനും മുന്നിൽ ഒരാൾ മാത്രം, സച്ചിൻ ടെണ്ടുൽക്കർ. വെള്ളിയാഴ്ച 150 റൺസ് നേടിയതോടെ, ഇംഗ്ലണ്ട് താരം ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പിന്നിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനായി.

തന്റെ ടെസ്റ്റ് കരിയറിലെ റൺ ആകെ 13,409 ആയി ഉയർത്തിയ ദിവസം റൂട്ടിന്റെ മികച്ച പ്രകടനമാണ് ക്രിക്കറ്റ് ലോകം കണ്ടത്. സച്ചിനെ (15,921) മറികടക്കാൻ ഒരുപാട് ദൂരം പോകാനുണ്ടെങ്കിലും, കമന്ററി ബൂത്തിൽ നിന്ന് വീക്ഷിച്ച പോണ്ടിംഗ്, എക്കാലത്തെയും ഒന്നാം നമ്പർ താരമാകാൻ ഇംഗ്ലീഷ് താരത്തെ പിന്തുണച്ചു.

“കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹത്തിന്റെ കരിയർ കടന്നുപോയ രീതി നോക്കുമ്പോൾ, അങ്ങനെ സംഭവിക്കാതിരിക്കാൻ ഒരു കാരണവുമില്ല. ചരിത്രത്തിലെ ഒരു നിമിഷത്തിന് ഈ ആൾക്കൂട്ടം സാക്ഷ്യം വഹിച്ചു” പോണ്ടിം​ഗ് പറഞ്ഞു.

ഒന്നാം സ്ഥാനത്തുള്ള സച്ചിനെ മറികടക്കാൻ റൂട്ടിന് ഇനി 2512 റൺസ് മാത്രം മതി. റൂട്ടിന്റെ സെ‍ഞ്ച്വറിക്കരുത്തിൽ (150) നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ 7ന് 544 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്സിൽ ആതിഥേയർക്കിപ്പോൾ 186 റൺസിന്റെ ലീഡുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി