IND vs ENG: "ഞങ്ങൾ പിന്നെ എന്തു ചെയ്യണം? മിണ്ടാതെ വീട്ടിൽ പോകണോ?" എന്ന് രാഹുൽ, കളി കഴിഞ്ഞി‌ട്ട് കാണാമെന്ന് ധർമസേന

ഇം​ഗ്ലണ്ട് ബാറ്റർ ജോ റൂട്ട് പൊതുവേ ശാന്തനാണ്. വളരെ അപൂർവമായി മാത്രമേ അദ്ദേഹം ദേഷ്യത്തോടെ പ്രതികരിക്കാറുള്ളൂ. എന്നിരുന്നാലും, ഓവലിൽ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിവസം താരത്തിന് തന്റെ സംയമനം നഷ്ടപ്പെട്ടു. വലംകൈയ്യൻ ബാറ്റർ ഇന്ത്യൻ പേസർ പ്രസീദ് കൃഷ്ണയുമായി കൊമ്പുകോർത്തു.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിലെ 22-ാം ഓവറിലെ അഞ്ചാം പന്തിന് ശേഷമാണ് സംഭവം ആരംഭിച്ചത്. പ്രസീദ് ബാറ്ററോട് എന്തോ പറഞ്ഞു. റൂട്ടിന് ഇത് ഇഷ്ടപ്പെട്ടില്ല. അവസാന പന്തിൽ, റൂട്ട് ഒരു ബൗണ്ടറി നേടി പേസറുടെ നേരെ പാഞ്ഞടുത്തു, ഇത് ചൂടേറിയ വാഗ്വാദത്തിലേക്ക് നയിച്ചു.

പ്രശ്നം പരിഹരിക്കാൻ അമ്പയർമാരും മറ്റ് കളിക്കാരും ഇടപെട്ടു. ഉദ്യോഗസ്ഥരുടെ പെരുമാറ്റം കെ.എൽ. രാഹുലിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഫീൽഡ് അമ്പയർ കുമാർ ധർമ്മസേനയുമായി സജീവമായ സംഭാഷണം നടത്തി. എന്തു സംഭവിച്ചാലും ഇന്ത്യൻ താരങ്ങൾ മിണ്ടാതെ വീട്ടിൽ പോകണമെന്നാണോ താങ്കൾ പറയുന്നത് എന്ന് രാഹുൽ ധർമസേനയോട് ചോദിച്ചു.

സംഭാഷണം ഇങ്ങനെ

രാഹുൽ: ഞങ്ങൾ പിന്നെ എന്തു ചെയ്യണം? മിണ്ടാതെ നിൽക്കണോ?

ധർമസേന: നിങ്ങൾക്കാണെങ്കിൽ ഇതുപോലെ ഔട്ടായി മടങ്ങുമ്പോൾ ഏതെങ്കിലും ബോളർ അടുത്തേക്കു വന്നാൽ ഇഷ്ടപ്പെടുമോ? ഇല്ല. ഒരിക്കലും ഇഷ്ടപ്പെടില്ല. ശരിയല്ല രാഹുൽ. ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ല.

രാഹുൽ: എങ്കിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ? ഇവിടെ വന്ന് ബാറ്റും ബോളും ചെയ്തിട്ട് വീട്ടിൽ പോകണോ?

ധർമസേന: അതൊക്കെ മത്സരം കഴിഞ്ഞിട്ട് വേണമെങ്കിൽ വിശദമായി സംസാരിക്കാം. ഇപ്പോൾ എന്തായാലും ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ല.


നേരത്തെ, ആകാശ് ദീപ് ബെൻ ഡക്കറ്റിന് യാത്രയയപ്പ് നൽകുകയും ബാറ്ററുടെ തോളിൽ കൈ വയ്ക്കുകയും ചെയ്തിരുന്നു. 29 റൺസ് നേടിയ ശേഷം റൂട്ട് പുറത്തായി, മുഹമ്മദ് സിറാജ് സ്റ്റാർ ബാറ്ററെ പുറത്താക്കി. കരുൺ നായർ അർദ്ധസെഞ്ച്വറി നേടിയതോടെ ഇന്ത്യ 224 റൺസ് നേടി. പരമ്പരയിലെ തന്റെ ആദ്യ മത്സരത്തിൽ ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ടിന് ബെൻ ഡക്കറ്റ് (43), സാക്ക് ക്രാളി (64) എന്നിവർ ചേർന്ന് മികച്ച തുടക്കം നൽകി. ഹാരി ബ്രൂക്ക് അർദ്ധസെഞ്ച്വറി നേടി, പക്ഷേ മുഹമ്മദ് സിറാജും പ്രസിദ്ധും നാല് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ആതിഥേയരെ 247 റൺസിന് പുറത്താക്കാൻ സന്ദർശകർക്ക് കഴിഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ