IND vs ENG: "ഞങ്ങൾ പിന്നെ എന്തു ചെയ്യണം? മിണ്ടാതെ വീട്ടിൽ പോകണോ?" എന്ന് രാഹുൽ, കളി കഴിഞ്ഞി‌ട്ട് കാണാമെന്ന് ധർമസേന

ഇം​ഗ്ലണ്ട് ബാറ്റർ ജോ റൂട്ട് പൊതുവേ ശാന്തനാണ്. വളരെ അപൂർവമായി മാത്രമേ അദ്ദേഹം ദേഷ്യത്തോടെ പ്രതികരിക്കാറുള്ളൂ. എന്നിരുന്നാലും, ഓവലിൽ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിവസം താരത്തിന് തന്റെ സംയമനം നഷ്ടപ്പെട്ടു. വലംകൈയ്യൻ ബാറ്റർ ഇന്ത്യൻ പേസർ പ്രസീദ് കൃഷ്ണയുമായി കൊമ്പുകോർത്തു.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിലെ 22-ാം ഓവറിലെ അഞ്ചാം പന്തിന് ശേഷമാണ് സംഭവം ആരംഭിച്ചത്. പ്രസീദ് ബാറ്ററോട് എന്തോ പറഞ്ഞു. റൂട്ടിന് ഇത് ഇഷ്ടപ്പെട്ടില്ല. അവസാന പന്തിൽ, റൂട്ട് ഒരു ബൗണ്ടറി നേടി പേസറുടെ നേരെ പാഞ്ഞടുത്തു, ഇത് ചൂടേറിയ വാഗ്വാദത്തിലേക്ക് നയിച്ചു.

പ്രശ്നം പരിഹരിക്കാൻ അമ്പയർമാരും മറ്റ് കളിക്കാരും ഇടപെട്ടു. ഉദ്യോഗസ്ഥരുടെ പെരുമാറ്റം കെ.എൽ. രാഹുലിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഫീൽഡ് അമ്പയർ കുമാർ ധർമ്മസേനയുമായി സജീവമായ സംഭാഷണം നടത്തി. എന്തു സംഭവിച്ചാലും ഇന്ത്യൻ താരങ്ങൾ മിണ്ടാതെ വീട്ടിൽ പോകണമെന്നാണോ താങ്കൾ പറയുന്നത് എന്ന് രാഹുൽ ധർമസേനയോട് ചോദിച്ചു.

സംഭാഷണം ഇങ്ങനെ

രാഹുൽ: ഞങ്ങൾ പിന്നെ എന്തു ചെയ്യണം? മിണ്ടാതെ നിൽക്കണോ?

ധർമസേന: നിങ്ങൾക്കാണെങ്കിൽ ഇതുപോലെ ഔട്ടായി മടങ്ങുമ്പോൾ ഏതെങ്കിലും ബോളർ അടുത്തേക്കു വന്നാൽ ഇഷ്ടപ്പെടുമോ? ഇല്ല. ഒരിക്കലും ഇഷ്ടപ്പെടില്ല. ശരിയല്ല രാഹുൽ. ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ല.

രാഹുൽ: എങ്കിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ? ഇവിടെ വന്ന് ബാറ്റും ബോളും ചെയ്തിട്ട് വീട്ടിൽ പോകണോ?

ധർമസേന: അതൊക്കെ മത്സരം കഴിഞ്ഞിട്ട് വേണമെങ്കിൽ വിശദമായി സംസാരിക്കാം. ഇപ്പോൾ എന്തായാലും ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ല.


നേരത്തെ, ആകാശ് ദീപ് ബെൻ ഡക്കറ്റിന് യാത്രയയപ്പ് നൽകുകയും ബാറ്ററുടെ തോളിൽ കൈ വയ്ക്കുകയും ചെയ്തിരുന്നു. 29 റൺസ് നേടിയ ശേഷം റൂട്ട് പുറത്തായി, മുഹമ്മദ് സിറാജ് സ്റ്റാർ ബാറ്ററെ പുറത്താക്കി. കരുൺ നായർ അർദ്ധസെഞ്ച്വറി നേടിയതോടെ ഇന്ത്യ 224 റൺസ് നേടി. പരമ്പരയിലെ തന്റെ ആദ്യ മത്സരത്തിൽ ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ടിന് ബെൻ ഡക്കറ്റ് (43), സാക്ക് ക്രാളി (64) എന്നിവർ ചേർന്ന് മികച്ച തുടക്കം നൽകി. ഹാരി ബ്രൂക്ക് അർദ്ധസെഞ്ച്വറി നേടി, പക്ഷേ മുഹമ്മദ് സിറാജും പ്രസിദ്ധും നാല് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ആതിഥേയരെ 247 റൺസിന് പുറത്താക്കാൻ സന്ദർശകർക്ക് കഴിഞ്ഞു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി